Kerala
പെൺകുട്ടികൾ ഉൾപ്പടെ സ്കൂളിലെത്തുക യൂണിഫോം കൂടാതെ മറ്റൊരു ജോഡി വസ്ത്രവുമായി, പൂത്തുലഞ്ഞ് കഞ്ചാവ് ചിത്രങ്ങളും സൈറ്റുകളും

തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ സ്കൂൾ വളപ്പിന്റെ ചുവരിലൊന്നിൽ പൂത്തുലഞ്ഞുനിൽക്കുന്ന കഞ്ചാവ് ചെടിയുടെ ചിത്രം. അതിനോട് ചേർന്ന് നിരവധി സമൂഹമാദ്ധ്യമ ലിങ്കുകൾ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിൽ വിവിധതരം ലഹരികളെയും അവ ആസ്വദിക്കേണ്ട വിധങ്ങൾ വിശദീകരിക്കുന്ന വീഡിയോകളുടെ കലവറകളിലേക്കുള്ള ചൂണ്ടുപലകയാണിത്.
നഗരത്തിലെ പ്രമുഖ സ്കൂളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിലാണ് ലഹരിമാഫിയ വേരുറപ്പിച്ചതിന്റെ തെളിവുകൾ പ്രകടമായത്. ക്ളാസ് കട്ട് ചെയ്ത് ഒറ്റയ്ക്കും കൂട്ടായും പുറത്തുപോയ കുട്ടികളിൽ ചിലരെ അതിസാഹസികമായാണ് ഡി.അഡിക്ഷൻ ചികിത്സകളിലൂടെ ലഹരിയിൽ നിന്ന് മോചിപ്പിച്ചതെങ്കിലും കുഞ്ഞുങ്ങളുടെ ഭാവി തുലയ്ക്കുന്ന ലഹരി മാഫിയയുടെ തായ് വേരറുക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
മാഫിയയ്ക്കെതിരായ അന്വേഷണത്തിൽ സ്കൂൾ അധികൃതരും പി.ടി.എയും രക്ഷിതാക്കളും കാട്ടുന്ന കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് ഇവയ്ക്ക് കൂച്ചുവിലങ്ങിടാൻ തടസം.നഗരത്തിലെ പ്രധാന സ്കൂളിനുള്ളിലെ ഈ ചുവരെഴുത്ത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മിക്ക സ്കൂളുകളിലും ടോയ്ലെറ്റിലും ക്ളാസ് റൂമുകളിലെ ഡോറുകൾക്ക് പിന്നിലും പഠനത്തിനായുള്ള ബോർഡുകളിൽ പോലും ഇത്തരം ലിങ്കുകളും ലഹരി വസ്തുക്കളുടെ കോഡുകളും കോറിയിട്ടിട്ടുണ്ട്.
സ്കൂളുകളുടെ സത്പേരിന് കളങ്കമുണ്ടാകുമെന്ന് കരുതിയും ലഹരി മാഫിയയെ ഭയന്നും സ്കൂൾ അധികൃതരോ, പി.ടി.എ കമ്മിറ്റിയോ വിവരങ്ങൾ യഥാസമയം പൊലീസിനെ അറിയിക്കില്ല. ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാർത്ഥികളെപറ്റിയുള്ള വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. നഗരത്തിൽ സംശയനിഴലിലുള്ള സ്കൂളിൽ ലഹരി മാഫിയ ബന്ധമുള്ളതായി പൊലീസും എക്സൈസും കണ്ടെത്തിയ കുട്ടികൾ പോലും സ്കൂൾ രേഖകളിൽ നൂറ് ശതമാനം ഹാജരാണ്.
സ്കൂളിന് പേരുദോഷമുണ്ടാക്കരുതെന്നോ ലഹരിമാഫിയയെ ഭയന്നോ അദ്ധ്യാപകരും പി.ടി.എയും നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്നത് മാഫിയ സംഘങ്ങളുടെ വളർച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.ഡി.അഡിക്ഷൻ സെന്ററുകളിലെത്തിച്ചത് 150 കുട്ടികളെസ്കൂളിലോ പുറത്തോ ഉള്ള സീനിയർ വിദ്യാർത്ഥികൾക്കൊപ്പം കൂട്ടുകൂടിയും സമൂഹമാദ്ധ്യമങ്ങളിലെ ഫ്രണ്ട്ഷിപ്പും വഴിയും ലഹരിനുണഞ്ഞുതുടങ്ങുന്നവരെ കെണിയിലകപ്പെട്ടശേഷമാകും വീട്ടുകാരുൾപ്പെടെ തിരിച്ചറിയുക.
സ്കൂൾ യൂണിഫോം കൂടാതെ മറ്റൊരു ജോഡി വസ്ത്രവും ബാഗിൽ കരുതിയാണ് ഇത്തരക്കാർ സ്കൂളിലെത്തുക. ക്ളാസ് കട്ട് ചെയ്തോ സ്കൂൾ സമയം കഴിഞ്ഞോ നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തി യൂണിഫോം മാറ്റി സിവിൽ ഡ്രസിൽ സുഹൃത്തുക്കൾക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ ബീച്ചുകളിലും സുരക്ഷിത സ്ഥലങ്ങളിലുമെത്തി ലഹരി ആസ്വദിക്കുന്നതാണ് രീതി.
ഇത്തരത്തിൽ ലഹരിവലയിൽപ്പെട്ട പെൺകുട്ടികളടക്കം 150 ഓളം കുട്ടികളെയാണ് കഴിഞ്ഞ വർഷം എക്സൈസും പൊലീസും പലഘട്ടങ്ങളിലായി ഡി.അഡിക്ഷൻ സെന്ററുകളിലെത്തിച്ച് ചികിത്സയ്ക്ക് വിധേയരാക്കിയത്.
ലഹരി മാഫിയയെ തളയ്ക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂളുകളിൽ പതിവായി മുടങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാൻ പദ്ധതി ആവിഷ്കരിക്കും.
ഹാജർ നില ഓൺ ലൈൻ മുഖേന പൊലീസിന് കൈമാറിയാൽ ക്ളാസ് കട്ട് ചെയ്യുന്നവരെ കണ്ടെത്താനും ലഹരിമാഫിയയെ പിടികൂടാനുമാകും . സ്കൂൾ തുറക്കുംമുമ്പ് നഗരത്തിലെ സ്കൂൾ മാനേജ് മെന്റുകളുടെയും പി.ടി.എ പ്രതിനിധികളുടെയും യോഗം വിളിക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.- സി.എച്ച്. നാഗരാജു. സിറ്റി പൊലീസ് കമ്മിഷണർ.
Kerala
ജീവനക്കാര്‍ തുണയായി; യുവതി ആംബുലന്‍സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകി

പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.
പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോള് റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.
പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്കി.
Kerala
മതത്തെ ദുരുപയോഗം ചെയ്ത് നിക്ഷേപകരെ പറ്റിച്ചു; അല്‍ മുക്തദിര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

കൊല്ലം: മതവും ദൈവത്തിന്റെ പേരും ദുരുപയോഗം ചെയ്ത് അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വന്‍ നിക്ഷേപക തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ ആളുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര് തട്ടിപ്പിനിരായായതായാണ് പരാതി.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്ന് നിക്ഷേപകര്‍ അറിയിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിര്‍ ഇന്‍ വെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.
മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതി കൊടുത്താല്‍ ഒരിക്കലും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെടുന്നുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി പോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയായിരുന്നുവെന്നും പിന്നീട് തട്ടിപ്പിനിരയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. ആദ്യം ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണെന്നും നിക്ഷേപകര്‍ പറയുന്നു.
health
പെട്ടെന്നുള്ള തീവ്രമായ പനിയും തലവേദനയും ശ്രദ്ധിക്കണം, കോവിഡിനേക്കാൾ കരുതൽ വേണം ഡെങ്കിപ്പനിക്ക്

എല്ലാവർഷവും മെയ് പതിനാറ് ഡെങ്കിപ്പനി അവബോധ ദിനമായി ആചരിച്ചുവരുന്നു. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഈ രോഗത്തേക്കുറിച്ചുള്ള അവബോധം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
കോവിഡിനേക്കാൾ കരുതലോടെ സമീപിക്കേണ്ട രോഗം എന്നാണ് ഗവേഷകർ ഡെങ്കിപ്പനിയെ വിശേഷിപ്പിക്കുന്നത്. കോവിഡിനേക്കാൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണ് ഡെങ്കിപ്പനിയെ ജാഗ്രതയോടെ സമീപിക്കണമെന്ന് വിദഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് സിംഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ഗവേഷകർ വിശദമായ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.
എന്താണ് ഡെങ്കിപ്പനി ?
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്