Kerala
പെൺകുട്ടികൾ ഉൾപ്പടെ സ്കൂളിലെത്തുക യൂണിഫോം കൂടാതെ മറ്റൊരു ജോഡി വസ്ത്രവുമായി, പൂത്തുലഞ്ഞ് കഞ്ചാവ് ചിത്രങ്ങളും സൈറ്റുകളും

തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ സ്കൂൾ വളപ്പിന്റെ ചുവരിലൊന്നിൽ പൂത്തുലഞ്ഞുനിൽക്കുന്ന കഞ്ചാവ് ചെടിയുടെ ചിത്രം. അതിനോട് ചേർന്ന് നിരവധി സമൂഹമാദ്ധ്യമ ലിങ്കുകൾ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിൽ വിവിധതരം ലഹരികളെയും അവ ആസ്വദിക്കേണ്ട വിധങ്ങൾ വിശദീകരിക്കുന്ന വീഡിയോകളുടെ കലവറകളിലേക്കുള്ള ചൂണ്ടുപലകയാണിത്.
നഗരത്തിലെ പ്രമുഖ സ്കൂളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിലാണ് ലഹരിമാഫിയ വേരുറപ്പിച്ചതിന്റെ തെളിവുകൾ പ്രകടമായത്. ക്ളാസ് കട്ട് ചെയ്ത് ഒറ്റയ്ക്കും കൂട്ടായും പുറത്തുപോയ കുട്ടികളിൽ ചിലരെ അതിസാഹസികമായാണ് ഡി.അഡിക്ഷൻ ചികിത്സകളിലൂടെ ലഹരിയിൽ നിന്ന് മോചിപ്പിച്ചതെങ്കിലും കുഞ്ഞുങ്ങളുടെ ഭാവി തുലയ്ക്കുന്ന ലഹരി മാഫിയയുടെ തായ് വേരറുക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
മാഫിയയ്ക്കെതിരായ അന്വേഷണത്തിൽ സ്കൂൾ അധികൃതരും പി.ടി.എയും രക്ഷിതാക്കളും കാട്ടുന്ന കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് ഇവയ്‌ക്ക് കൂച്ചുവിലങ്ങിടാൻ തടസം.നഗരത്തിലെ പ്രധാന സ്കൂളിനുള്ളിലെ ഈ ചുവരെഴുത്ത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മിക്ക സ്കൂളുകളിലും ടോയ്‌ലെറ്റിലും ക്ളാസ് റൂമുകളിലെ ഡോറുകൾക്ക് പിന്നിലും പഠനത്തിനായുള്ള ബോർഡുകളിൽ പോലും ഇത്തരം ലിങ്കുകളും ലഹരി വസ്തുക്കളുടെ കോഡുകളും കോറിയിട്ടിട്ടുണ്ട്.
സ്കൂളുകളുടെ സത്പേരിന് കളങ്കമുണ്ടാകുമെന്ന് കരുതിയും ലഹരി മാഫിയയെ ഭയന്നും സ്കൂൾ അധികൃതരോ, പി.ടി.എ കമ്മിറ്റിയോ വിവരങ്ങൾ യഥാസമയം പൊലീസിനെ അറിയിക്കില്ല. ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാർത്ഥികളെപറ്റിയുള്ള വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. നഗരത്തിൽ സംശയനിഴലിലുള്ള സ്കൂളിൽ ലഹരി മാഫിയ ബന്ധമുള്ളതായി പൊലീസും എക്സൈസും കണ്ടെത്തിയ കുട്ടികൾ പോലും സ്കൂൾ രേഖകളിൽ നൂറ് ശതമാനം ഹാജരാണ്.
സ്കൂളിന് പേരുദോഷമുണ്ടാക്കരുതെന്നോ ലഹരിമാഫിയയെ ഭയന്നോ അദ്ധ്യാപകരും പി.ടി.എയും നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്നത് മാഫിയ സംഘങ്ങളുടെ വളർച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.ഡി.അഡിക്ഷൻ സെന്ററുകളിലെത്തിച്ചത് 150 കുട്ടികളെസ്കൂളിലോ പുറത്തോ ഉള്ള സീനിയർ വിദ്യാർത്ഥികൾക്കൊപ്പം കൂട്ടുകൂടിയും സമൂഹമാദ്ധ്യമങ്ങളിലെ ഫ്രണ്ട്ഷിപ്പും വഴിയും ലഹരിനുണഞ്ഞുതുടങ്ങുന്നവരെ കെണിയിലകപ്പെട്ടശേഷമാകും വീട്ടുകാരുൾപ്പെടെ തിരിച്ചറിയുക.
സ്കൂൾ യൂണിഫോം കൂടാതെ മറ്റൊരു ജോഡി വസ്ത്രവും ബാഗിൽ കരുതിയാണ് ഇത്തരക്കാർ സ്കൂളിലെത്തുക. ക്ളാസ് കട്ട് ചെയ്തോ സ്കൂൾ സമയം കഴിഞ്ഞോ നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തി യൂണിഫോം മാറ്റി സിവിൽ ഡ്രസിൽ സുഹൃത്തുക്കൾക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ ബീച്ചുകളിലും സുരക്ഷിത സ്ഥലങ്ങളിലുമെത്തി ലഹരി ആസ്വദിക്കുന്നതാണ് രീതി.
ഇത്തരത്തിൽ ലഹരിവലയിൽപ്പെട്ട പെൺകുട്ടികളടക്കം 150 ഓളം കുട്ടികളെയാണ് കഴിഞ്ഞ വർഷം എക്സൈസും പൊലീസും പലഘട്ടങ്ങളിലായി ഡി.അഡിക്ഷൻ സെന്ററുകളിലെത്തിച്ച് ചികിത്സയ്ക്ക് വിധേയരാക്കിയത്.
ലഹരി മാഫിയയെ തളയ്ക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂളുകളിൽ പതിവായി മുടങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാൻ പദ്ധതി ആവിഷ്കരിക്കും.
ഹാജർ നില ഓൺ ലൈൻ മുഖേന പൊലീസിന് കൈമാറിയാൽ ക്ളാസ് കട്ട് ചെയ്യുന്നവരെ കണ്ടെത്താനും ലഹരിമാഫിയയെ പിടികൂടാനുമാകും . സ്കൂൾ തുറക്കുംമുമ്പ് നഗരത്തിലെ സ്കൂൾ മാനേജ് മെന്റുകളുടെയും പി.ടി.എ പ്രതിനിധികളുടെയും യോഗം വിളിക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.- സി.എച്ച്. നാഗരാജു. സിറ്റി പൊലീസ് കമ്മിഷണർ.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്