Connect with us

Kannur

“കോളാമ്പികൾ’ മൗനികളായ ഏഴു വർഷം

Published

on

Share our post

കണ്ണൂർ: ശബ്ദകോലാഹലങ്ങൾ ഇല്ലാത്ത ലോകത്താണിപ്പോൾ കോളാമ്പി മൈക്കുകൾ (ഉച്ചഭാഷിണി). നിയമത്തിന്റെ കർശന നിയന്ത്രണങ്ങളും ആധുനിക സൗണ്ട്‌ ബോക്‌സുകളുടെ വരവുമാണ്‌ ഇവയെ ഓർമയുടെ ഓരത്തേക്ക്‌ തള്ളിയത്‌. തെരഞ്ഞെടുപ്പ്‌ അടക്കമുള്ള പരിപാടികളിലെ വി.വി.ഐ.പികളായിരുന്ന കോളാമ്പി മൈക്കുകൾക്ക്‌ ശബ്ദമലിനീകരണത്തിന്റെ പേരിൽ കോടതി വിലക്കേർപ്പെടുത്തിയിട്ട്‌ ഏഴുവർഷമായി.

വളരെ ദൂരത്തേക്കുപോലും ശബ്ദമെത്തിക്കാൻ കഴിയുമെന്നതായിരുന്നു ഇവയുടെ പ്രത്യേകത. ഉയരമുള്ള മരങ്ങളിലും തൂണുകളിലുമായിരുന്നു മൈക്കുകൾ കെട്ടിയിരുന്നത്‌. ക്ഷേത്ര ഉത്സവങ്ങളിലും പള്ളി പെരുന്നാളിലും ഒരുപോലെ മൈക്കുകൾ ആരവമുയർത്തി.

ചെറിയ ശബ്ദത്തെ പല മടങ്ങ് ഉച്ചത്തിലാക്കുന്നതിനുള്ള ഉപാധിയായിരുന്നു ഈ ഉച്ചഭാഷിണികൾ. കൂവലിന്റെ ശബ്ദം കൂട്ടാൻ രണ്ടു കൈയും ചേർത്ത് കോളാമ്പിപോലെയാക്കി വായയോടു ചെർത്തുവച്ചതാണ് ഉച്ചഭാഷിണികളുടെ ആദ്യരൂപം. നീണ്ട കോളാമ്പി രൂപത്തിലുള്ള ലോഹക്കുഴലുകളിൽക്കൂടി ശബ്ദം കടത്തിവിട്ടായി പിന്നീടുള്ള പരീക്ഷണങ്ങൾ.

പലവിധത്തിലുള്ള പരീക്ഷണങ്ങൾ മാറിമറിഞ്ഞാണ്‌ ഇന്നത്തെ രൂപം പ്രാപിക്കുന്നത്‌. ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കിയും തിരിച്ചും മാറ്റുന്ന തത്ത്വം ഉപയോഗിച്ചാണ് ഉച്ചഭാഷിണികളുടെ പ്രവർത്തനം. വൈദ്യുത തരംഗങ്ങളാക്കിയശേഷം അവയുടെ ശക്തി പലമടങ്ങ് കൂട്ടിയാണ്‌ വീണ്ടും ശബ്ദങ്ങളായി പുനഃസൃഷ്ടിക്കുന്നത്‌.
സൗണ്ട്‌ ബോക്‌സുകൾ വ്യാപകമാകുന്നതിനുമുമ്പ്‌ വാഹനങ്ങളിലും മറ്റും മൈക്ക്‌ കെട്ടിയായിരുന്നു പ്രചാരണം.

ആദ്യകാലങ്ങളിൽ ചെറിയ മൈക്കുകളായിരുന്നുവെങ്കിൽ പിന്നീട്‌ നീളം കൂടിയതും വന്നു. ശബ്ദത്തിനുകൂടുതൽ മിഴിവും മുഴക്കവും നൽകുന്നതായിരുന്നു നീളം കൂടിയ മൈക്കുകൾ. സ്പീക്കറുകൾ നിറച്ച ബോക്സുകൾ രംഗം കൈയടക്കിയെങ്കിലും ശബ്ദം വളരെ അകലേയ്ക്ക് എത്തിക്കുന്നതിൽ കോളാമ്പികളെ വെല്ലാൻ ബോക്‌സുകൾക്കായിട്ടില്ല.

കോളാമ്പികൾക്കുള്ളിൽ ഉൾപ്പെടുത്തിയിരുന്നത് 30 മുതൽ 40 വരെ വാട്‌സിന്റെ ശബ്ദ യൂണിറ്റുകളാണ്‌ ഉണ്ടായിരുന്നതെന്ന്‌ പെരളശേരി ബീന ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌സ്‌ ഉടമ പി ശ്രീധരൻ പറഞ്ഞു.

ഉപയോഗമില്ലാതായതോടെ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌സ്‌ ഉടമകളിൽ ഭൂരിഭാഗം പേരും കോളാമ്പി മൈക്കുകൾ ആക്രിവിലയ്‌ക്ക്‌ കൈയൊഴിഞ്ഞു. ഒഴിവാക്കാനാവാത്ത പലരും ഗോഡൗണിന്റെ മൂലകളിലേക്ക്‌ മാറ്റി. പലയിടത്തും നഷ്ടപ്രതാപത്തിന്റെ സ്‌മാരകമായി ഇന്നും കോളാമ്പി മൈക്കുകളുണ്ട്‌.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!