Kerala
ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്..; വിശ്വഭാരതി സര്‍വകലാശാലയില്‍ 709 അനധ്യാപക ഒഴിവുകള്‍

പശ്ചിമബംഗാളിലെ ശാന്തിനികേതനിലുള്ള കേന്ദ്രസര്‍വകലാശാലയായ വിശ്വഭാരതിയില്‍ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 709 ഒഴിവുണ്ട്.
അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: ഒഴിവ്-29. യോഗ്യത: ബിരുദം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്/തത്തുല്യ തസ്തികയില്‍ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/പൊതുമേഖലാ/യൂണിവേഴ്സിറ്റി/റിസര്‍ച്ച്/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലോ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം 30 വയസ്സ് കവിയരുത്.
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: ഒഴിവ്-99. യോഗ്യത: ബിരുദം, മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,900 രൂപ).
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവ്-405. യോഗ്യത: പത്താംക്ലാസ് വിജയം. അല്ലെങ്കില്‍, ഐ.ടി.ഐ. വിജയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
കരിയർ സംബന്ധമായ വാർത്തകൾക്കും വിവരങ്ങൾക്കും JOIN Whatsapp Group
ലൈബ്രറി അറ്റന്‍ഡന്റ്: ഒഴിവ്-30. യോഗ്യത: പ്ലസ്ടു/തത്തുല്യം, ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, യൂണിവേഴ്‌സിറ്റി/കോളേജ്/എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലൈബ്രറിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
ലബോറട്ടറി അസിസ്റ്റന്റ്: ഒഴിവ്-16. യോഗ്യത: ബിരുദവും സര്‍വകലാശാലാ/ഗവേഷണ സ്ഥാപനത്തിലോ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ ലബോറട്ടറിയിലെ സോഫിസ്റ്റിക്കേറ്റഡ് സയന്റിഫിക് ഇന്‍സ്ട്രുമെന്റ്സില്‍ രണ്ടുവര്‍ഷത്തെ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
ലബോറട്ടറി അറ്റന്‍ഡന്റ്: ഒഴിവ്-45. യോഗ്യത: സയന്‍സ് പ്ലസ്ടു. അല്ലെങ്കില്‍, സയന്‍സുള്‍പ്പെട്ട പത്താംക്ലാസ് വിജയവും ലബോറട്ടറി ടെക്നോളജിയില്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയവും. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
ജൂനിയര്‍ എന്‍ജിനീയര്‍: ഒഴിവ്-10 (സിവില്‍-9, ഇലക്ട്രിക്കല്‍-1). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍, ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് പൊതുമരാമത്ത്/സമാനസര്‍വീസിലോ സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തിലോ സര്‍വകലാശാലകളിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 9,300-34,800 രൂപ (ഗ്രേഡ് പേ: 4,200 രൂപ). പ്രായം: 35 വയസ്സ് കവിയരുത്.
ടെക്നിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്-17. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ലബോറട്ടറി/ആര്‍ക്കൈവ്സ്/സ്റ്റോര്‍/പ്രസ്/ഓഡിയോ വിഷ്വല്‍ യൂണിറ്റില്‍ മെയിന്റനന്‍സ്/ഓപ്പറേഷനില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. സര്‍വകലാശാലകളിലോ റിസര്‍ച്ച് സ്ഥാപനങ്ങളിലോ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ നേടിയതായിരിക്കണം പ്രവൃത്തിപരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും: രജിസ്ട്രാര്‍ (കരാര്‍ നിയമനം)-1, ഫിനാന്‍സ് ഓഫീസര്‍ (കരാര്‍ നിയമനം)-1, ലൈബ്രേറിയന്‍-1, ഡെപ്യൂട്ടി രജിസ്ട്രാര്‍-1, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ (ഡെപ്യൂട്ടേഷന്‍)-1, അസിസ്റ്റന്റ് ലൈബ്രേറിയന്‍-6, അസിസ്റ്റന്റ് രജിസ്ട്രാര്‍-2, സെക്ഷന്‍ ഓഫീസര്‍-4, അസിസ്റ്റന്റ്/സീനിയര്‍ അസിസ്റ്റന്റ്-5, പ്രൊഫഷണല്‍ അസിസ്റ്റന്റ്-5, സെമി പ്രൊഫഷണല്‍ അസിസ്റ്റന്റ്-4, ലൈബ്രറി അസിസ്റ്റന്റ്-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)-1, പ്രൈവറ്റ് സെക്രട്ടറി/പി.എ.-7, പേഴ്സണല്‍ അസിസ്റ്റന്റ്-8, സ്റ്റെനോഗ്രാഫര്‍-2, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്-2, സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍-1, സീനിയര്‍ സിസ്റ്റം അനലിസ്റ്റ്-1, സിസ്റ്റം പ്രോഗ്രാമര്‍-3.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗത്തിന് 13 വര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് www.visva-bharati.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 16.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
health
അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.
പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.
പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.
പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്