Connect with us

Kerala

ഉയര്‍ന്ന പെന്‍ഷന്‍: കുടിശ്ശികയിലും വിഹിതത്തിലും വ്യക്തതവരുത്താതെ ഇ.പി.എഫ്.ഒ

Published

on

Share our post

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. വ്യക്തതയില്ലാത്ത സര്‍ക്കുലറുകളും നിര്‍ദേശങ്ങളും ഇതിനകം ജീവനക്കാരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

കോടതി ഉത്തരവ് പാലിക്കാന്‍ ഇ.പി.എഫ്ഒ തിരക്കിട്ട് നീക്കം നടത്തുമ്പോള്‍ കുടിശ്ശിക, ഇ.പി.എസ് വിഹിതം എന്നിവ സംബന്ധിച്ച് വ്യക്തതവരുത്താത്തതാണ് ആശങ്കയ്ക്ക് പിന്നില്‍.

നേട്ടമുണ്ടോയെന്ന് വിശകലനം ചെയ്യാന്‍ കഴിയാതെ, തുക എത്രയെന്നറിയാതെ പെന്‍ഷന്‍ സ്‌കീമിലേയ്ക്കുള്ള കുടിശ്ശിക ഇ.പി.എഫ് നിക്ഷേപത്തില്‍നിന്ന് ഈടാക്കുന്നതിന് ഇ.പി.എഫ്ഒയ്ക്ക് അനുമതി നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്.

ഇ.പി.എഫ് അക്കൗണ്ടില്‍നിന്ന് ഇ.പി.എസ് അക്കൗണ്ടിലേയ്ക്ക് മാറ്റുകയോ അല്ലെങ്കില്‍ ജീവനക്കാരന്‍ ഇ.പിഎസ് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുകയോ ചെയ്യണമെന്നാണ് വിജ്ഞാപനത്തിലുള്ളത്.

വിരമിക്കുമ്പോള്‍ ലഭിക്കേണ്ട സമ്പാദ്യത്തില്‍നിന്ന്, ഇനിയും എത്രയെന്ന് നിശ്ചയിക്കാത്ത തുക പെന്‍ഷന്‍ അക്കൗണ്ടിലേയ്ക്ക് മാറ്റേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

പുതിയ വ്യവസ്ഥ പ്രകാരം ഇത് നിശ്ചയിച്ചുകഴിഞ്ഞാല്‍ ഭാവിയില്‍ അത് ഗുണകരമാണോയെന്ന് വിലയിരുത്തി പുതിയതില്‍ തുടരണോയെന്ന് തീരുമാനമെടുക്കാന്‍ കഴിയുമോയെന്നകാര്യവും വ്യക്തമാക്കിയിട്ടില്ല.

പുതിയ രീതിയില്‍ വ്യക്തതവന്നതിനുശേഷം കുടിശ്ശികയും വിഹിതവും ജീവനക്കാരന് സ്വീകാര്യമായില്ലെങ്കില്‍ പിന്മാറാന്‍ കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം. ഇതേക്കുറിച്ചെല്ലാം ഇപിഎഫ്ഒ മൗനം പാലിക്കുകയാണ്.

പുതുക്കിയ ഇ.പി.എസ് വിഹിതം, പെന്‍ഷന്‍ കണക്കാക്കുന്ന രീതി എന്നിവ സംബന്ധിച്ച് ഇ.പി.എഫ്ഒ വ്യക്തമാക്കേണ്ടതുണ്ട്. ഇത് കണക്കാക്കി ജീവനക്കാര്‍ക്ക് തീരുമാനമെടുക്കാനുള്ള അവസരവും നല്‍കണം. യോജിച്ചതല്ലെന്ന് കണ്ടെത്തിയാല്‍ പിന്മാറാനും അനുവദിക്കണം.

കുടിശ്ശിക എടുക്കാനും ഉയര്‍ന്ന വിഹിതം ഈടാക്കാനുമുള്ള നടപിടകള്‍ ആരംഭിച്ചാല്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ ജീവനക്കാരെ അനുവിദിക്കുമോ?

നല്‍കിയ അപേക്ഷയില്‍ തിരുത്തലോ പോരായ്മയോ ഉണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് അത് പരിഹരിക്കുന്നതിനുള്ള അവസരം ലഭിച്ചേക്കാം. ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അപേക്ഷ നിരസിക്കുകയും ചെയ്‌തേക്കാം.

യോഗ്യതയുള്ള ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാനുള്ള സയപരിധി മെയ് മൂന്നിന് അവസാനിക്കും. അവസാന ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഇപിഎഫ്ഒ സര്‍ക്കുലര്‍ പുറപ്പെടുവിച്ചാലും വിശകലനം ചെയ്യാനും തീരുമാനമെടുക്കാനും ജീവനക്കാര്‍ക്ക് മതിയായ സമയവും ലഭിക്കില്ല.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!