Connect with us

Kerala

അബ്ദുൽഗഫൂറിന്റെ മരണത്തിലെ ദുരൂഹത: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി, മന്ത്രവാദിനിയെ ചോദ്യം ചെയ്തു

Published

on

Share our post

കാസർകോട്: പ്രവാസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നതിനെ തുടർന്ന് മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ഗൾഫിൽ വ്യാപാര ശൃംഖലയുള്ള പള്ളിക്കര കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ എം.സി അബ്ദുൽഗഫൂറി (55)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ പോസ്റ്റുമോർട്ടം ചെയ്തത്.

ഇതിനായി കാഞ്ഞങ്ങാട് ആർ.ഡി.ഒ ബേക്കൽ പൊലീസിന് അനുമതി നൽകിയിരുന്നു.കബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത മൃതദേഹം അതേസ്ഥലത്ത് വച്ചാണ് സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ്, ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽകുമാർ, സി.ഐ യു.പി വിപിൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ചെയ്തത്.

മൃതദേഹത്തിൽ നിന്ന് ശേഖരിച്ച ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി അയച്ചിട്ടുണ്ട്.അതിനിടെ പ്രവാസിയുടെ മരണത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മന്ത്രവാദിനിയെ ബേക്കൽ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ 14 ന് രാവിലെയാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മക്കളുമായി തലേന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം കബറടക്കിയത്. മരണശേഷം വീട്ടിലുണ്ടായിരുന്ന 600 പവൻ സ്വർണം കാണാതായതിനെ തുടർന്നാണ് മരണവുമായി മറ്റു ചിലർക്ക് ബന്ധമുണ്ടോ എന്ന സംശയത്തിൽ വീട്ടുകാർ പരാതി നൽകിയത്. മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

മന്ത്രവാദിനി ഇദ്ദേഹത്തിന് ഒന്നര കോടി രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ വീട്ടിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന സ്ത്രീ മരിച്ച അബ്ദുൽ ഗഫൂറിനെ ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു എന്ന വിവരമാണ് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്. 600 പവൻ നഷ്ടപ്പെട്ടതിന് ഈ സ്ത്രീക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

ഈ മന്ത്രവാദിനിയെ കുറിച്ച് നേരത്തെയും ധാരാളം പരാതികൾ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. ഗൾഫിൽ വിവിധയിടങ്ങളിൽ പങ്കാളിത്തമായും അല്ലാതെയും ഒട്ടേറെ സൂപ്പർ മാർക്കറ്റുകളുടെ ഉടമയായ അബ്ദുൽഗഫൂർ മൂന്നു മാസത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്.’എനിക്ക് പേടിയില്ല, അന്വേഷിക്കട്ടെ”എനിക്ക് പേടിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും ആരോപണ വിധേയയായ മന്ത്രവാദിനിയുടെ ശബ്ദസന്ദേശം അതിനിടെ പ്രചരിക്കുന്നുണ്ട്. ഞാൻ ജിന്നുമ്മയൊന്നും അല്ല.

എന്നെ കുറിച്ച് പ്രചരിക്കുന്നതെല്ലാം കളവാണ്. മരിച്ച ഗഫൂറുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളിൽ പറയുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ല. പെരുന്നാളിന് കുട്ടികൾക്ക് വസ്ത്രം വാങ്ങിച്ചു കൊടുക്കാൻ പോലും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും സ്ത്രീ ശബ്ദസന്ദേശത്തിൽ പറയുന്നു.

പോസ്റ്റുമോർട്ടത്തിന് ശേഷം വിസറ ഉൾപ്പെടെ പരിശോധനക്ക് അയച്ചിട്ടുണ്ട്. മരണ കാരണം കണ്ടെത്തും. അതിനായി നല്ലരീതിയിൽ അന്വേഷണം ഉണ്ടാകും. ആരോപണ വിധേയയായ സ്ത്രീയുടെ ശബ്ദസന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പലരെയും ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്യുകയാണ്.യു.പി വിപിൻ,​ ബേക്കൽ ഇൻസ്‌പെക്ടർ


Share our post

Kerala

ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി

Published

on

Share our post

ഊട്ടി: കേരളത്തിൽനിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് ഇനി മുതൽ അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി. മേട്ടുപ്പാളയം-കൂനൂർ റോഡിൽ കല്ലാർ, മേട്ടുപ്പാളയം-കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, മേൽ ഗൂഡല്ലൂർ, കാരമട-മഞ്ചൂർ റോഡിലെ ഗെദ്ദ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. ഇതോടെ നാടുകാണി, പാട്ടവയൽ, താളൂർ, കക്കനല്ല എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളിലെ തിരക്ക് ഒ​ഴിവാകും. നേരത്തേ, ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയത് നീലഗിരിയിലെ വ്യാപാരികളുടെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. നീലഗിരി ജില്ലയിലെ വിവധയിടങ്ങളിൽ ഏർപ്പെടുത്തിയ ചെക് പോസ്റ്റുകളിലൂടെ പാസ് കാണിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിട്ടിരുന്നുള്ളൂ. കേരളത്തിൽനിന്ന് ഗൂഡല്ലൂർ വഴി പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ല.


Share our post
Continue Reading

Kerala

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

Published

on

Share our post

തിരുവനന്തപുരം : സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

വെണ്ടർമാർക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്‌ട്രേഷൻ മേഖലയിൽ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രക്രിയകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.


Share our post
Continue Reading

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Trending

error: Content is protected !!