Connect with us

Kerala

അബ്ദുൽഗഫൂറിന്റെ മരണത്തിലെ ദുരൂഹത: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി, മന്ത്രവാദിനിയെ ചോദ്യം ചെയ്തു

Published

on

Share our post

കാസർകോട്: പ്രവാസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നതിനെ തുടർന്ന് മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ഗൾഫിൽ വ്യാപാര ശൃംഖലയുള്ള പള്ളിക്കര കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ എം.സി അബ്ദുൽഗഫൂറി (55)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ പോസ്റ്റുമോർട്ടം ചെയ്തത്.

ഇതിനായി കാഞ്ഞങ്ങാട് ആർ.ഡി.ഒ ബേക്കൽ പൊലീസിന് അനുമതി നൽകിയിരുന്നു.കബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത മൃതദേഹം അതേസ്ഥലത്ത് വച്ചാണ് സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ്, ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽകുമാർ, സി.ഐ യു.പി വിപിൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ചെയ്തത്.

മൃതദേഹത്തിൽ നിന്ന് ശേഖരിച്ച ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി അയച്ചിട്ടുണ്ട്.അതിനിടെ പ്രവാസിയുടെ മരണത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മന്ത്രവാദിനിയെ ബേക്കൽ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ 14 ന് രാവിലെയാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മക്കളുമായി തലേന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം കബറടക്കിയത്. മരണശേഷം വീട്ടിലുണ്ടായിരുന്ന 600 പവൻ സ്വർണം കാണാതായതിനെ തുടർന്നാണ് മരണവുമായി മറ്റു ചിലർക്ക് ബന്ധമുണ്ടോ എന്ന സംശയത്തിൽ വീട്ടുകാർ പരാതി നൽകിയത്. മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

മന്ത്രവാദിനി ഇദ്ദേഹത്തിന് ഒന്നര കോടി രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ വീട്ടിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന സ്ത്രീ മരിച്ച അബ്ദുൽ ഗഫൂറിനെ ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു എന്ന വിവരമാണ് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്. 600 പവൻ നഷ്ടപ്പെട്ടതിന് ഈ സ്ത്രീക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

ഈ മന്ത്രവാദിനിയെ കുറിച്ച് നേരത്തെയും ധാരാളം പരാതികൾ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. ഗൾഫിൽ വിവിധയിടങ്ങളിൽ പങ്കാളിത്തമായും അല്ലാതെയും ഒട്ടേറെ സൂപ്പർ മാർക്കറ്റുകളുടെ ഉടമയായ അബ്ദുൽഗഫൂർ മൂന്നു മാസത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്.’എനിക്ക് പേടിയില്ല, അന്വേഷിക്കട്ടെ”എനിക്ക് പേടിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും ആരോപണ വിധേയയായ മന്ത്രവാദിനിയുടെ ശബ്ദസന്ദേശം അതിനിടെ പ്രചരിക്കുന്നുണ്ട്. ഞാൻ ജിന്നുമ്മയൊന്നും അല്ല.

എന്നെ കുറിച്ച് പ്രചരിക്കുന്നതെല്ലാം കളവാണ്. മരിച്ച ഗഫൂറുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളിൽ പറയുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ല. പെരുന്നാളിന് കുട്ടികൾക്ക് വസ്ത്രം വാങ്ങിച്ചു കൊടുക്കാൻ പോലും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും സ്ത്രീ ശബ്ദസന്ദേശത്തിൽ പറയുന്നു.

പോസ്റ്റുമോർട്ടത്തിന് ശേഷം വിസറ ഉൾപ്പെടെ പരിശോധനക്ക് അയച്ചിട്ടുണ്ട്. മരണ കാരണം കണ്ടെത്തും. അതിനായി നല്ലരീതിയിൽ അന്വേഷണം ഉണ്ടാകും. ആരോപണ വിധേയയായ സ്ത്രീയുടെ ശബ്ദസന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പലരെയും ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്യുകയാണ്.യു.പി വിപിൻ,​ ബേക്കൽ ഇൻസ്‌പെക്ടർ


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!