Connect with us

Kerala

ജനശതാബ്ദിയും ഇന്റര്‍സിറ്റിയും ഉള്‍പ്പടെ സംസ്ഥാനത്ത് ഇന്ന്‌ വിവിധ ട്രെയിനുകള്‍ റദ്ദാക്കി

Published

on

Share our post

ചാലക്കുടി: എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി 10 വരെ നടത്തും.

ആറു ഗർഡറുകളാണ് മാറ്റുന്നത്. ഇതുമൂലം ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രം കടത്തിവിടുന്നതിനാൽ വ്യാഴാഴ്ച തീവണ്ടിഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും തടസ്സപ്പെടും. പണികൾ നടക്കുന്ന ഭാഗത്ത് ട്രെയിനുകളുടെ വേഗം കുറയ്ക്കുകയും ചെയ്യും. ഗർഡറുകൾ മാറ്റുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ബുധനാഴ്ച നടത്തി. ഗർഡറുകൾ മാറ്റുന്ന ലൈനിൽ റെയിൽപ്പാളം അഴിച്ചു നീക്കുന്ന ജോലികളാണ് പ്രധാനമായും ബുധനാഴ്ച നടന്നത്. അമ്പതിലധികം ജോലിക്കാരുണ്ട്.

ഗർഡറുകൾ പുഴയുടെ ഇരു കരകളിലുമായി നേരത്തേ കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ട്. ഷൊർണൂർ-എറണാകുളം പാതയിലെ റെയിൽപ്പാലത്തിലെ ഗർഡറുകൾ നേരത്തേ മാറ്റിയിരുന്നു.

വ്യാഴാഴ്ചറദ്ദാക്കിയ ട്രെയിനുകൾ

ചാലക്കുടിപ്പാലത്തിലെ ഗർഡറുകൾ നീക്കുന്നതിനാൽ വ്യാഴാഴ്ച റദ്ദുചെയ്ത ട്രെയിനുകൾ

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082)

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081)

എറണാകുളം ജങ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)

എറണാകുളം ജങ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (06438 )

കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് (16326)

നിലമ്പൂർ റോഡ് – കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ്(16325)

നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606)

മംഗളൂരു സെൻട്രൽ – നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605)

തിരുനൽവേലി – പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791)

പാലക്കാട് ജങ്ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് (16792)

എറണാകുളം ജങ്ഷൻ- ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)

കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്‌രഥ് എക്സ്പ്രസ് (12202)

എറണാകുളം ജങ്ഷൻ – പാലക്കാട് മെമു (06798)

പാലക്കാട്-എറണാകുളം ജങ്ഷൻ മെമു (06797)

അലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22640)

എറണാകുളം-ഷൊർണൂർ മെമു (06018)

എറണാകുളം ജങ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (06448)

ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06447)

ഗുരുവായൂർ-തൃശ്ശൂർ എക്സ്പ്രസ് (06445 )

തൃശ്ശൂർ-ഗുരുവായൂർ എക്സ്പ്രസ് (06446)

കൊച്ചുവേളി-ഹുബ്ലി വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778)

വെള്ളിയാഴ്ച റദ്ദാക്കിയവ

ബെംഗളൂരു സിറ്റി – എറണാകുളം ജങ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)

ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12201)

ഇതിനുപുറമേ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

പോത്തനൂരിൽ ഏതാനും തീവണ്ടികൾ വഴിതിരിച്ചുവിടും

പോത്തനൂരിനും കോയമ്പത്തൂരിനും ഇടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 27 മുതൽ 30 വരെ ഇതുവഴി ഓടുന്ന ഏതാനും തീവണ്ടികൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.

ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് (13351) 28, 30 തീയതികളിൽ സേലം-നാമക്കൽ-കരൂർ-ദിണ്ടിക്കൽ-പഴനി-പൊള്ളാച്ചി റൂട്ടിലൂടെയാണ് സർവീസ് നടത്തുക. ഈ ദിവസങ്ങളിൽ പതിവുറൂട്ടായ ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ വഴി ഓടില്ല.

ഏപ്രിൽ 27, 29 ദിവസങ്ങളിൽ പുറപ്പെടുന്ന ചെന്നൈ എഗ്മൂർ-മംഗലാപുരം സെൻട്രൽ (16159) എക്സ്‌പ്രസ് ദിണ്ടിക്കൽ, പഴനി, പൊള്ളാച്ചി റൂട്ടിലൂടെയായിരിക്കും സർവീസ് നടത്തുക. ഈറോഡ്-പാലക്കാട് (06819) തീവണ്ടി 28, 30 ദിവസങ്ങളിൽ കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള പാലക്കാട് ടൗൺ-ഈറോഡ് വണ്ടി ഈ ദിവസങ്ങളിൽ കോയമ്പത്തൂർ-ഈറോഡ് റൂട്ടിൽ മാത്രമാണ് സർവീസ് നടത്തുക.

ഷൊർണൂർ ജങ്‌ഷൻ-കോയമ്പത്തൂർ (06804) തീവണ്ടി 28-ന് പോത്തനൂരിൽ യാത്ര അവസാനിപ്പിക്കും. മധുര ജങ്‌ഷൻ-കോയമ്പത്തൂർ (16722) വണ്ടി 28, 30 തീയതികളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കണ്ണൂർ-കോയമ്പത്തൂർ വണ്ടിയും (16607) 28, 30 ദിവസങ്ങളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.

കോയമ്പത്തൂരിൽനിന്ന് ആരംഭിക്കുന്ന വണ്ടികളും ഈ ദിവസങ്ങളിൽ പോത്തനൂരിൽനിന്നാണ് സർവീസ് നടത്തുക. ദീർഘദൂരതീവണ്ടികൾ ഒന്നോ രണ്ടോ മണിക്കൂറുകൾ പലയിടത്തായി പിടിച്ചിടുകയും ചെയ്യും.


Share our post

Kerala

പ്ലസ് വൺ പ്രവേശനം 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാം

Published

on

Share our post

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.

ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.


Share our post
Continue Reading

Kerala

ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

Published

on

Share our post

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.

2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.

130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.

വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം

തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.


Share our post
Continue Reading

Kerala

എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

Published

on

Share our post

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.

എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!