Connect with us

Kerala

കണക്കുകൾ പറയും ആരുടേതെന്ന്‌ ; വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിന്റേത്‌

Published

on

Share our post

തിരുവനന്തപുരം: കേരളത്തിന് വൻകിട പദ്ധതികൾ അനുവദിച്ചെന്ന കേന്ദ്ര സർക്കാർ–- ബിജെപി അവകാശവാദങ്ങളുടെ മുനയൊടിച്ച്‌ കണക്കുകൾ. വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ എന്നീ മേജർ പദ്ധതികൾ പൂർണമായും കേരളത്തിന്റേതാണ്‌. വാട്ടർ മെട്രോയ്‌ക്ക്‌ 1136.

83 കോടിയും ഡിജിറ്റൽ സയൻസ്‌ പാർക്കിന്‌ 1500 കോടിയുമാണ്‌ സംസ്ഥാന ഫണ്ടും വായ്‌പയുമായുള്ളത്‌. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുൾപ്പെടെ ഇതിൽ അവകാശവാദം ഉന്നയിച്ചിരുന്നു.

കേരളത്തിന്‌ 2033 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചെന്ന്‌ വീരവാദം മുഴക്കുന്ന റെയിൽമന്ത്രി അശ്വിനി വൈഷ്ണവും വസ്തുതകൾ പറയുന്നില്ല. പതിവ്‌ വാർഷിക പദ്ധതികളുടെ ഭാഗമായുള്ള സ്‌റ്റേഷൻ വികസനവും പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും മാത്രമാണ്‌ ‘വൻകിട പദ്ധതികൾ’.

നേമം, കൊച്ചുവേളി–- 157 കോടി, പാലക്കാട്‌–- ഡിണ്ടിഗൽ വൈദ്യുതീകരണം–- 242 കോടി, തിരുവനന്തപുരം–- ഷൊർണൂർ ട്രാക്ക്‌ നവീകരണം–- 381 കോടി, തിരുവനന്തപുരം, കോഴിക്കോട്‌, വർക്കല സ്‌റ്റേഷൻ നവീകരണം–- 1140 കോടി എന്നിങ്ങനെയാണ്‌ അനുവദിച്ചത്‌.

കൊല്ലം, എറണാകുളം സൗത്ത്–-നോർത്ത് സ്റ്റേഷനുകളുടെ വികസനം–- 300 കോടി, 25 സ്‌റ്റേഷനിൽ അടിസ്ഥാന സൗകര്യത്തിന്‌ പരമാവധി 10 കോടി രൂപവരെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നേമം കൊച്ചുവേളി ടെർമിനലുകൾ ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിക്കുന്നെന്ന്‌ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ കേരളത്തിന്റെ സമ്മർദത്തെതുടർന്നാണ്‌ സ്വകാര്യ പങ്കാളിത്തത്തോടെയെങ്കിലും പദ്ധതി പ്രഖ്യാപിച്ചത്‌.

അതേസമയം, ഈ വർഷം റെയിൽവേ കർണാടകത്തിന്‌ അനുവദിച്ചത്‌ 7561 കോടിയും (കഴിഞ്ഞ വർഷത്തേക്കാൾ ഒമ്പത്‌ മടങ്ങ്‌) ഗുജറാത്തിന്‌ 8332 കോടിയുമാണ്‌.

കേരളത്തിലെ റെയിൽവേ വികസനത്തിന്‌ സ്വകാര്യപങ്കാളിത്തംകൂടി ആവശ്യമാണെന്ന്‌ നേരത്തേ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. പൊതു–- സ്വകാര്യ പങ്കാളിത്തത്തിലോ പൂർണമായും സ്വകാര്യവൽക്കരിച്ചോ ആയിരിക്കും വികസനം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!