Connect with us

Kerala

പഠിക്കാം..പറക്കാം, എജ്യൂഗോ കോഴിക്കോട്ടേക്ക്

Published

on

Share our post

ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദേശ ഉപരിപഠനമെന്ന അഭിലാഷം യാഥാർഥ്യമാക്കിയ എജ്യൂഗോ ഇന്റർനാഷണൽ എജ്യൂക്കേഷൻ ഇനി കോഴിക്കോടും. രാജ്യാന്തര ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പതിറ്റാണ്ടിലേറെയുള്ള പ്രവർത്തന പരിചയവും വിശ്വാസ്യതയുമായാണ് എജ്യൂഗോ മലബാറിൽ എത്തുന്നത്.

ഇന്ത്യക്ക് പുറത്ത് തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മിതമായ ചെലവിൽ ഏറ്റവും മികച്ച സേവനം നൽകലാണ് ഞങ്ങളുടെ ലക്ഷ്യം.

യുകെ, യു.എസ്എ, ഓസ്ട്രേലിയ, കാനഡ, ജർമനി, ന്യൂസിലൻഡ്, അയർലൻഡ്, സ്വീഡൻ, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, പോളണ്ട്, ജോർജിയ, യു.എ.ഇ എന്നിങ്ങനെ രാജ്യമേതുമാകട്ടെ, നിങ്ങൾ ആഗ്രഹിക്കുന്ന, നിങ്ങൾക്ക് യോജിക്കുന്ന കോഴ്‌സിന് ചേരാൻ എജ്യൂഗോ അവസരമൊരുക്കും.

വിദേശ ഉപരിപഠനത്തിന് ഓരോ വിദ്യാർഥികളേയും പൂർണമായും സജ്ജരാക്കുന്ന വ്യക്തിയധിഷ്ഠിതമായ സേവനമാണ് ഞങ്ങളുടെ മറ്റൊരു പ്രത്യേകത.

കരിയർ കൗൺസലിംഗ്, അഡ്മിഷൻ സപ്പോർട്ട്, സ്‌കോളർഷിപ്പ്, എജ്യൂക്കേഷണൽ ലോൺ അസിസ്റ്റൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി, (പിടിഇ/ഐഇഎൽടിഎസ്), എൻ.എം.സി ടെസ്റ്റ് ഓഫ് കോംപീറ്റൻസ്, വിസ അസിസ്റ്റൻസ്, ട്രാവൽ ആൻഡ് റീ ലൊക്കേഷൻ, പോസ്റ്റ് ലാൻഡിംഗ് അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങൾ ഏറ്റവും നൂതനമായ രീതിയിൽ ലഭ്യമാണ്.

ഭാഷാപ്രാവീണ്യത്തിന് ഉൾപ്പെടെ എല്ലാ പരിശീലനങ്ങളും നയിക്കാൻ അതാത് രംഗത്തെ വിദഗ്ധരുടെ സേവനം എജ്യൂഗോ ഉറപ്പുനൽകുന്നു. തൊഴിൽ സാധ്യതയുള്ളതും അഭിരുചിക്ക് ചേർന്നതുമായ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ എജ്യൂഗോ നിങ്ങൾക്ക് കൃത്യമായി വഴികാട്ടും.

പ്രവേശനം നേടിത്തരാനും വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് സഹായിക്കാനും വിദേശത്ത് എത്തിയ ശേഷമുള്ള സഹായങ്ങൾക്കും ഞങ്ങൾ ഒപ്പമുണ്ടാകും. മെഡിസിൻ, നഴ്സിംഗ്/ഹെൽത്ത്കെയർ, എൻജിനീയറിങ്/ഐടി, മാരി ടൈം, ബിസിനസ്/ മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഹോസ്പിറ്റാലിറ്റി, വിഷ്വൽ മീഡിയ തുടങ്ങി ഒട്ടേറെ കോഴ്സുകൾക്ക് എജ്യുഗോയിലൂടെ പ്രവേശനം നേടാം.

ജോർജിയയിൽ എം.ബി.ബി.എസ്
ഡോക്ടറാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഒന്നും ആ സ്വപ്നത്തിന് തടസമാകില്ല. യൂറോപ്യൻ രാജ്യമായ ജോർജിയയിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് വേണ്ട എല്ലാ സേവനങ്ങളും എജ്യുഗോ ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം പൂർത്തിയാക്കി തിരികെ എത്തിയ ശേഷം പ്രൊഫഷൻ തുടരാൻ വേണ്ട മാർഗ നിർദ്ദേശങ്ങളും എജ്യുഗോ നൽകും.

2010ൽ പ്രവർത്തനമാരംഭിച്ച എജ്യൂഗോയ്ക്ക് എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ദുബായ്, യുകെ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.

വരൂ..നിങ്ങൾക്ക് യോജിച്ച എജ്യൂക്കേഷണൽ പാക്കേജ് എജ്യൂഗോയിലുണ്ട്. തെരഞ്ഞെടുക്കൂ. പറക്കൂ. ഫ്യൂച്ചർ കളറാകട്ടെ..
നിങ്ങൾ ലക്ഷ്യത്തിലെത്തും വരെ എജ്യുഗോ കൂടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
വെബ്‌സൈറ്റ് – https://www.eddugo.com/
ഇമെയിൽ ഐഡി – info@eddugo.com
ഫോൺ – +91 7025254444


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!