Kerala
പഠിക്കാം..പറക്കാം, എജ്യൂഗോ കോഴിക്കോട്ടേക്ക്

ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദേശ ഉപരിപഠനമെന്ന അഭിലാഷം യാഥാർഥ്യമാക്കിയ എജ്യൂഗോ ഇന്റർനാഷണൽ എജ്യൂക്കേഷൻ ഇനി കോഴിക്കോടും. രാജ്യാന്തര ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പതിറ്റാണ്ടിലേറെയുള്ള പ്രവർത്തന പരിചയവും വിശ്വാസ്യതയുമായാണ് എജ്യൂഗോ മലബാറിൽ എത്തുന്നത്.
ഇന്ത്യക്ക് പുറത്ത് തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മിതമായ ചെലവിൽ ഏറ്റവും മികച്ച സേവനം നൽകലാണ് ഞങ്ങളുടെ ലക്ഷ്യം.
യുകെ, യു.എസ്എ, ഓസ്ട്രേലിയ, കാനഡ, ജർമനി, ന്യൂസിലൻഡ്, അയർലൻഡ്, സ്വീഡൻ, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, പോളണ്ട്, ജോർജിയ, യു.എ.ഇ എന്നിങ്ങനെ രാജ്യമേതുമാകട്ടെ, നിങ്ങൾ ആഗ്രഹിക്കുന്ന, നിങ്ങൾക്ക് യോജിക്കുന്ന കോഴ്‌സിന് ചേരാൻ എജ്യൂഗോ അവസരമൊരുക്കും.
വിദേശ ഉപരിപഠനത്തിന് ഓരോ വിദ്യാർഥികളേയും പൂർണമായും സജ്ജരാക്കുന്ന വ്യക്തിയധിഷ്ഠിതമായ സേവനമാണ് ഞങ്ങളുടെ മറ്റൊരു പ്രത്യേകത.
കരിയർ കൗൺസലിംഗ്, അഡ്മിഷൻ സപ്പോർട്ട്, സ്‌കോളർഷിപ്പ്, എജ്യൂക്കേഷണൽ ലോൺ അസിസ്റ്റൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി, (പിടിഇ/ഐഇഎൽടിഎസ്), എൻ.എം.സി ടെസ്റ്റ് ഓഫ് കോംപീറ്റൻസ്, വിസ അസിസ്റ്റൻസ്, ട്രാവൽ ആൻഡ് റീ ലൊക്കേഷൻ, പോസ്റ്റ് ലാൻഡിംഗ് അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങൾ ഏറ്റവും നൂതനമായ രീതിയിൽ ലഭ്യമാണ്.
ഭാഷാപ്രാവീണ്യത്തിന് ഉൾപ്പെടെ എല്ലാ പരിശീലനങ്ങളും നയിക്കാൻ അതാത് രംഗത്തെ വിദഗ്ധരുടെ സേവനം എജ്യൂഗോ ഉറപ്പുനൽകുന്നു. തൊഴിൽ സാധ്യതയുള്ളതും അഭിരുചിക്ക് ചേർന്നതുമായ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ എജ്യൂഗോ നിങ്ങൾക്ക് കൃത്യമായി വഴികാട്ടും.
പ്രവേശനം നേടിത്തരാനും വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് സഹായിക്കാനും വിദേശത്ത് എത്തിയ ശേഷമുള്ള സഹായങ്ങൾക്കും ഞങ്ങൾ ഒപ്പമുണ്ടാകും. മെഡിസിൻ, നഴ്സിംഗ്/ഹെൽത്ത്കെയർ, എൻജിനീയറിങ്/ഐടി, മാരി ടൈം, ബിസിനസ്/ മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഹോസ്പിറ്റാലിറ്റി, വിഷ്വൽ മീഡിയ തുടങ്ങി ഒട്ടേറെ കോഴ്സുകൾക്ക് എജ്യുഗോയിലൂടെ പ്രവേശനം നേടാം.
ജോർജിയയിൽ എം.ബി.ബി.എസ്
ഡോക്ടറാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഒന്നും ആ സ്വപ്നത്തിന് തടസമാകില്ല. യൂറോപ്യൻ രാജ്യമായ ജോർജിയയിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് വേണ്ട എല്ലാ സേവനങ്ങളും എജ്യുഗോ ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം പൂർത്തിയാക്കി തിരികെ എത്തിയ ശേഷം പ്രൊഫഷൻ തുടരാൻ വേണ്ട മാർഗ നിർദ്ദേശങ്ങളും എജ്യുഗോ നൽകും.
2010ൽ പ്രവർത്തനമാരംഭിച്ച എജ്യൂഗോയ്ക്ക് എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ദുബായ്, യുകെ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.
വരൂ..നിങ്ങൾക്ക് യോജിച്ച എജ്യൂക്കേഷണൽ പാക്കേജ് എജ്യൂഗോയിലുണ്ട്. തെരഞ്ഞെടുക്കൂ. പറക്കൂ. ഫ്യൂച്ചർ കളറാകട്ടെ..
നിങ്ങൾ ലക്ഷ്യത്തിലെത്തും വരെ എജ്യുഗോ കൂടെയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
വെബ്‌സൈറ്റ് – https://www.eddugo.com/
ഇമെയിൽ ഐഡി – info@eddugo.com
ഫോൺ – +91 7025254444
Kerala
ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം കാറ്റഗറി നമ്പർ:17/2025അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:04/06/2025.
Kerala
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു ദുഃഖ വാര്‍ത്ത, വില കൂട്ടാനൊരുങ്ങി ആപ്പിള്‍; തിരിച്ചടിയായത് തീരുവ

കാലിഫോർണിയ: വരാനിരിക്കുന്ന ഐഫോണ്‍ സീരീസിന്‍റെ വില വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്ന ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് താരിഫ് ചുമത്തിയതിന്‍റെ ഫലമായാണ് വില വര്‍ദ്ധനവ് എന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു പ്രചാരണം തടയുന്നതിന്‍റെ ഭാഗമായി അധിക ഫീച്ചേഴ്സ് അവതരിപ്പിച്ച് വില കൂട്ടാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 17 സീരീസിന് ഇതോടെ വില ഉയരുമെന്ന് ഉറപ്പായി. ആപ്പിളിന്‍റെ വില വര്‍ദ്ധനവിന് കാരണം ഡിസൈനിലും ഫോര്‍മാറ്റിലും വരുത്തിയ ചില മാറ്റങ്ങളാണെന്നതിനായിരിക്കും ആപ്പിളിന്‍റെ വാദം. ആപ്പിള്‍ അധിക തീരുവയുടെ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍ ഐ ഫോണ്‍ വിലയില്‍ 30% മുതല്‍ 40% വരെ വര്‍ദ്ധനവുണ്ടാകും.
കമ്പനി ചൈനയില്‍ പ്രോ, പ്രോ മാക്സ് സ്മാര്‍ട്ട്ഫോണുകളുടെ വലിയ തോതിലുള്ള ഉത്പാദനം തുടരാനാണ് സാധ്യത. ഉയര്‍ന്ന നിലവാരമുള്ള മോഡലുകളുടെ ഉത്പാദനത്തില്‍ ചൈന ഇപ്പോഴും മുന്നിലാണ്. യുഎസ് വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ഫാക്ടറികള്‍ക്ക് ഇപ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇല്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട പറയുന്നു. വ്യാപാര സംഘര്‍ഷങ്ങള്‍ തണുപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറയ്ക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
Kerala
സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സാധനങ്ങൾക്ക് സപ്ലൈക്കോയിൽ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എംആർപിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപക്കാണ് സപ്ലൈകോ സ്‌കൂൾ ഫെയറിൽ വിതരണം ചെയ്യുന്നത്. കോളേജ്, പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്