Connect with us

Kannur

കെ .എസ് .ആർ .ടി. സി കുതിച്ചു; 40 ലക്ഷം രൂപ പ്രതിദിന വരുമാനം

Published

on

Share our post

കണ്ണൂർ : പരിമിതികളുടെ കിതപ്പിലും കുതിച്ചു ജില്ലയിൽ കെ .എസ് .ആർ .ടി. സി. ജില്ലയിൽ ആദ്യമായി പ്രതിദിന വരുമാനം 40 ലക്ഷം രൂപ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കെ .എസ് .ആർ .ടി. സി. ഇക്കഴിഞ്ഞ 24ന് 40,20,519 രൂപയാണു മൂന്നു ഡിപ്പോകളിലുമായി നേടിയത്.

ശരാശരി 30–35 ലക്ഷം രൂപയാണു പ്രതിദിന കലക്‌ഷൻ. കണ്ണൂർ ഡിപ്പോയിൽ 20,98,464 രൂപ, പയ്യന്നൂർ ഡിപ്പോയിൽ 10,56,621 രൂപ, തലശ്ശേരി ഡിപ്പോയിൽ 8,65,434 രൂപ എന്നിങ്ങനെയാണു വരുമാനം ലഭിച്ചത്. ആകെ 902 ട്രിപ്പുകളാണ് 3 ഡിപ്പോകളിലുമായി ഓപ്പറേറ്റ് ചെയ്തത്.

കണക്ക് ഈ വിധം

കണ്ണൂർ ഡിപ്പോയിൽ 117 ശതമാനവും പയ്യന്നൂർ ഡിപ്പോയിൽ 82 ശതമാനവും തലശ്ശേരി ഡിപ്പോയിൽ 71 ശതമാനവും കലക്ഷൻ നേട്ടം കൈവരിച്ചു. അന്നേ ദിവസം ജില്ലയിൽ 95,411 യാത്രക്കാരാണ് കെ .എസ് .ആർ .ടി. സിയെ ആശ്രയിച്ചത്.

കണ്ണൂർ ഡിപ്പോയിൽ 40319, പയ്യന്നൂർ ഡിപ്പോയിൽ 33011, തലശ്ശേരി ഡിപ്പോയിൽ 22081 പേരും യാത്ര ചെയ്തു. ആകെ 196 (കണ്ണൂർ 90, പയ്യന്നൂർ 58, തലശ്ശേരി 48) ബസുകളാണു ജില്ലയിൽ സർവീസ് നടത്തുന്നത്.

നേട്ടം ബസുകൾ കുറഞ്ഞിട്ടും

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തിലിറങ്ങാത്ത പ്രത്യേക സാഹചര്യത്തിൽ ബസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ അവസ്ഥയിൽ ആയിരിക്കെയാണ് കെഎസ്ആർടിസിയുടെ ഈ നേട്ടം. 2016നു ശേഷം കെ .എസ് .ആർ .ടി. സി പുതിയ ബസ് വാങ്ങിയിട്ടില്ല.

അതുകൊണ്ടു തന്നെ നിലവിൽ ഓടുന്ന സൂപ്പർ ക്ലാസ് ബസുകൾ 7 വർഷം മുതൽ 9 വർഷം വരെ പഴക്കമുള്ളവയാണ്. സാധാരണ ഗതിയിൽ സൂപ്പർ ക്ലാസ് ബസുകൾക്കു പകരം പുതിയ ബസുകൾ വരുമ്പോൾ പഴയ സൂപ്പർ ക്ലാസ് ബസുകളാണ് ഓർഡിനറി ബസുകളായി രൂപമാറ്റം വരുത്താറുള്ളത്. പുതിയ ബസുകൾ ഇല്ലാത്തതിനാൽ ഓർഡിനറി ബസുകളുടെ എണ്ണം ജില്ലയിൽ കുറഞ്ഞിട്ടുണ്ട്.

പിന്തുണയേകി ബജറ്റ് ടൂറിസം

ബജറ്റ് ടൂറിസത്തിന്റെ പങ്കാളിത്തവും വരുമാന നേട്ടത്തിലുണ്ട്. ഈ പ്രത്യേക അവസ്ഥയിലും ബാക്കിയുള്ള ബസുകളെ കൃത്യമായി ഷെഡ്യൂൾ ചെയ്തും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയും സർവീസ് നടത്തിയതിന്റെ ഫലമാണ് ഇത്രയും വരുമാനം ലഭിച്ചത്.

ബജറ്റ് ടൂറിസത്തിന്റെ പങ്കാളിത്തവും വരുമാന നേട്ടത്തിനു പിന്നിലുണ്ട്. മൂന്നാർ, വാഗമൺ–കുമരകം, കൊച്ചി, ഗവി, വയനാട് എന്നിവിടങ്ങളിലേക്കാണ് ആഴ്ചയിൽ ഒരിക്കൽ ട്രിപ്പ്.

ജില്ലയിൽ കലക്ഷൻ ടാർജറ്റ് മറികടക്കാനായത് ജീവനക്കാരുടെ ആത്മാർഥത കൊണ്ടാണ്. പ്രതിസന്ധി ഘട്ടത്തിലും മികച്ച നിലയിൽ ജോലി ചെയ്ത ജീവനക്കാർക്കു നന്ദി പറയുന്നു.

സർവീസുകൾ പ്രയോജനപ്പെടുത്തി നേട്ടത്തിൽ ഭാഗമായ യാത്രക്കാരും അഭിനന്ദനം അർഹിക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ ഈ നേട്ടം ആത്മവിശ്വാസം നൽകും.വി.മനോജ് കുമാർ, ഡി.ടി.ഒ– കെ .എസ് .ആർ .ടി. സി .എസ് .ആർ .ടി. സി, കണ്ണൂർ


Share our post

Kannur

കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം

Published

on

Share our post

കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം  പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.


Share our post
Continue Reading

Kannur

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

Published

on

Share our post

തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

Published

on

Share our post

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി  എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!