Connect with us

Kannur

കെ .എസ് .ആർ .ടി. സി കുതിച്ചു; 40 ലക്ഷം രൂപ പ്രതിദിന വരുമാനം

Published

on

Share our post

കണ്ണൂർ : പരിമിതികളുടെ കിതപ്പിലും കുതിച്ചു ജില്ലയിൽ കെ .എസ് .ആർ .ടി. സി. ജില്ലയിൽ ആദ്യമായി പ്രതിദിന വരുമാനം 40 ലക്ഷം രൂപ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കെ .എസ് .ആർ .ടി. സി. ഇക്കഴിഞ്ഞ 24ന് 40,20,519 രൂപയാണു മൂന്നു ഡിപ്പോകളിലുമായി നേടിയത്.

ശരാശരി 30–35 ലക്ഷം രൂപയാണു പ്രതിദിന കലക്‌ഷൻ. കണ്ണൂർ ഡിപ്പോയിൽ 20,98,464 രൂപ, പയ്യന്നൂർ ഡിപ്പോയിൽ 10,56,621 രൂപ, തലശ്ശേരി ഡിപ്പോയിൽ 8,65,434 രൂപ എന്നിങ്ങനെയാണു വരുമാനം ലഭിച്ചത്. ആകെ 902 ട്രിപ്പുകളാണ് 3 ഡിപ്പോകളിലുമായി ഓപ്പറേറ്റ് ചെയ്തത്.

കണക്ക് ഈ വിധം

കണ്ണൂർ ഡിപ്പോയിൽ 117 ശതമാനവും പയ്യന്നൂർ ഡിപ്പോയിൽ 82 ശതമാനവും തലശ്ശേരി ഡിപ്പോയിൽ 71 ശതമാനവും കലക്ഷൻ നേട്ടം കൈവരിച്ചു. അന്നേ ദിവസം ജില്ലയിൽ 95,411 യാത്രക്കാരാണ് കെ .എസ് .ആർ .ടി. സിയെ ആശ്രയിച്ചത്.

കണ്ണൂർ ഡിപ്പോയിൽ 40319, പയ്യന്നൂർ ഡിപ്പോയിൽ 33011, തലശ്ശേരി ഡിപ്പോയിൽ 22081 പേരും യാത്ര ചെയ്തു. ആകെ 196 (കണ്ണൂർ 90, പയ്യന്നൂർ 58, തലശ്ശേരി 48) ബസുകളാണു ജില്ലയിൽ സർവീസ് നടത്തുന്നത്.

നേട്ടം ബസുകൾ കുറഞ്ഞിട്ടും

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തിലിറങ്ങാത്ത പ്രത്യേക സാഹചര്യത്തിൽ ബസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ അവസ്ഥയിൽ ആയിരിക്കെയാണ് കെഎസ്ആർടിസിയുടെ ഈ നേട്ടം. 2016നു ശേഷം കെ .എസ് .ആർ .ടി. സി പുതിയ ബസ് വാങ്ങിയിട്ടില്ല.

അതുകൊണ്ടു തന്നെ നിലവിൽ ഓടുന്ന സൂപ്പർ ക്ലാസ് ബസുകൾ 7 വർഷം മുതൽ 9 വർഷം വരെ പഴക്കമുള്ളവയാണ്. സാധാരണ ഗതിയിൽ സൂപ്പർ ക്ലാസ് ബസുകൾക്കു പകരം പുതിയ ബസുകൾ വരുമ്പോൾ പഴയ സൂപ്പർ ക്ലാസ് ബസുകളാണ് ഓർഡിനറി ബസുകളായി രൂപമാറ്റം വരുത്താറുള്ളത്. പുതിയ ബസുകൾ ഇല്ലാത്തതിനാൽ ഓർഡിനറി ബസുകളുടെ എണ്ണം ജില്ലയിൽ കുറഞ്ഞിട്ടുണ്ട്.

പിന്തുണയേകി ബജറ്റ് ടൂറിസം

ബജറ്റ് ടൂറിസത്തിന്റെ പങ്കാളിത്തവും വരുമാന നേട്ടത്തിലുണ്ട്. ഈ പ്രത്യേക അവസ്ഥയിലും ബാക്കിയുള്ള ബസുകളെ കൃത്യമായി ഷെഡ്യൂൾ ചെയ്തും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയും സർവീസ് നടത്തിയതിന്റെ ഫലമാണ് ഇത്രയും വരുമാനം ലഭിച്ചത്.

ബജറ്റ് ടൂറിസത്തിന്റെ പങ്കാളിത്തവും വരുമാന നേട്ടത്തിനു പിന്നിലുണ്ട്. മൂന്നാർ, വാഗമൺ–കുമരകം, കൊച്ചി, ഗവി, വയനാട് എന്നിവിടങ്ങളിലേക്കാണ് ആഴ്ചയിൽ ഒരിക്കൽ ട്രിപ്പ്.

ജില്ലയിൽ കലക്ഷൻ ടാർജറ്റ് മറികടക്കാനായത് ജീവനക്കാരുടെ ആത്മാർഥത കൊണ്ടാണ്. പ്രതിസന്ധി ഘട്ടത്തിലും മികച്ച നിലയിൽ ജോലി ചെയ്ത ജീവനക്കാർക്കു നന്ദി പറയുന്നു.

സർവീസുകൾ പ്രയോജനപ്പെടുത്തി നേട്ടത്തിൽ ഭാഗമായ യാത്രക്കാരും അഭിനന്ദനം അർഹിക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ ഈ നേട്ടം ആത്മവിശ്വാസം നൽകും.വി.മനോജ് കുമാർ, ഡി.ടി.ഒ– കെ .എസ് .ആർ .ടി. സി .എസ് .ആർ .ടി. സി, കണ്ണൂർ


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!