Connect with us

Kerala

മഴ ചതിച്ചില്ലെങ്കിൽ തൃശൂരിൽ മേയ്  ഒന്നിന് പുലർച്ചെ വന്ദേഭാരതിനൊപ്പം കെ - റെയിലും ഉറപ്പായും എത്തും

Published

on

Share our post

തൃശൂർ: വേനൽമഴയുടെ ആശങ്ക പൂരനഗരിയിൽ വട്ടമിട്ട് പറക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ പൂരം വെടിക്കെട്ട് കവർന്ന പോലെ ഇത്തവണയും ഉണ്ടാകരുതെന്ന പ്രാർത്ഥനയിലാണ് വെടിക്കെട്ട് പ്രേമികൾ. 28ന് സാമ്പിളും മേയ് ഒന്നിന് പുലർച്ചെ പൂരം വെടിക്കെട്ടും നടക്കും.

 പൂരനഗരിയുടെ ആകാശമേലാപ്പിൽ കരിമരുന്നിന്റെ വിശ്വരൂപം പുറത്തെടുക്കുന്നതിനുള്ള ഒരുക്കം മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു.പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസി വെള്ളിക്കുളങ്ങര സ്വദേശി പി.സി. വർഗീസാണ്. 

കഴിഞ്ഞവർഷം ചരിത്രം കുറിച്ച് ഒരു വനിതയെ വെടിക്കെട്ട് ലൈസൻസി എൽപ്പിച്ച തിരുവമ്പാടി വിഭാഗം ഇത്തവണ മുണ്ടത്തികോട് സതീഷിനെയാണ് തങ്ങളുടെ അഭിമാനം കാക്കാനുള്ള കമ്പക്കെട്ടിന്റെ കരാർ ഏൽപ്പിച്ചിരിക്കുന്നത്. സമ്പിളിലും പൂരം വെടിക്കെട്ടിലും ഒളിച്ചിരിക്കുന്ന മാന്ത്രിക വിദ്യകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഉത്സവപ്രേമികൾ.
ഒരുങ്ങുന്നു പുത്തൻ പരീക്ഷണങ്ങൾ

വെടിക്കെട്ട് പ്രേമികളുടെ മനസിൽ മായാതെ നിൽക്കുന്ന തരത്തിൽ പുത്തൻ പരീക്ഷണങ്ങളാണ് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ട് പുരകളിൽ ഒരുങ്ങുന്നത്. അമിട്ടിൽ കെ - റെയിലും വന്ദേഭാരതും ഉണ്ടാകുമെന്ന് ഉറപ്പായി. ശബ്ദത്തിന് ഒപ്പം വർണവും വാരിവിതറുന്ന മാനത്തെ പൂരത്തിന് ഇത്തവണയും പതിനായിരങ്ങൾ എത്തിച്ചേരും.കുഴിമിന്നലും കൂട്ടപ്പൊരിച്ചിലും തീർക്കുന്ന പ്രകമ്പനമാണ് വെടിക്കെട്ടിന്റെ മുഖ്യആകർഷണം.

തിരുവമ്പാടി, പാറമേക്കാവ് വെടിക്കെട്ട് നിർമാണം അവസാനഘട്ടത്തിലാണ്. 40ലേറെ തൊഴിലാളികളുടെ ഏറെനാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് പൂരം വെടിക്കെട്ട്. ജില്ലയിൽ മറ്റിടങ്ങളിൽ വെടിക്കെട്ടിന് കർശനനിയന്ത്രണം ഉണ്ടായിരുന്നതിനാൽ വെടിക്കെട്ട് പ്രേമികളുടെ പ്രതീക്ഷ തൃശൂരിലാണ്.

വടക്കാഞ്ചേരി ഉത്രാളിക്കാവിൽ മാത്രമാണ് ഇത്തവണ വെടിക്കെട്ട് നടന്നത്. അന്തിമഹാകാളൻ കാവിൽ അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷം പെസോ അധികൃതരുടെ ഇടപെടൽ മൂലം നടത്താൻ സാധിച്ചിരുന്നില്ല.ആശ്വാസമായി നിയന്ത്രണങ്ങളിൽ അയവ് വെടിക്കെട്ട് കാണുന്നതിന് സ്വരാജ് റൗണ്ടിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തിയത് പൂരപ്രേമികൾക്ക് ആശ്വാസമാകുന്നുണ്ട്.

സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് ഇക്കുറി വെടിക്കെട്ട് കാണാം. കളക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ പെസോ അധികൃതരുമായി നടത്തിയ ചർച്ചയിൽ ദൂരപരിധി അളന്ന ശേഷമാണ് കൂടുതൽ സ്ഥലങ്ങളിൽ നിൽക്കാനുള്ള അവസരം നൽകിയത്.

വെടിക്കെട്ടിന് റൗണ്ടിൽ നിൽക്കാം പൂരം വെടിക്കെട്ടിന് കുറുപ്പം റോഡ് മുതൽ എം.ജി റോഡ് വരെ നടപ്പാതയ്ക്ക് പുറത്തും, ജോസ് തിയേറ്ററിന്റെ മുൻഭാഗം മുതൽ പാറമേക്കാവ് വരെ റൗണ്ടിലെ റോഡിലും കാണികൾക്ക് പ്രവേശിക്കാം. സാമ്പിൾ വെടിക്കെട്ടിന് എം.ജി റോഡ് മുതൽ കുറുപ്പം റോഡ് വരെയും ജോസ് തിയറ്റർ മുതൽ പാറമേക്കാവ് വരെയും റോഡിൽ പ്രവേശിക്കാനാകും.


Share our post

Kerala

അടച്ചുകെട്ടാതെ ട്രസ് വർക്ക് ചെയ്ത ഭാഗത്തിന് കെട്ടിടനികുതി ബാധകമല്ലെന്ന് ഹൈകോടതി

Published

on

Share our post

കൊച്ചി: വീടുകളടക്കം കെട്ടിടങ്ങൾക്ക് മേലുള്ള തുറന്ന മേൽക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി. കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത് കാലാവസ്ഥ പ്രതിരോധത്തിനാണ് ഇത്തരം താൽക്കാലിക സംവിധാനങ്ങൾ നിർമിക്കാറുള്ളത്. അതേസമയം, ട്രസ് വർക്ക് ചുറ്റും അടച്ചുകെട്ടിയ നിലയിലാണെങ്കിൽ നികുതി ഈടാക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.വാണിജ്യസ്ഥാപനത്തിനു മുകളിൽ ട്രസ് ഇട്ടതിന്റെ പേരിൽ 2,80,800 രൂപ അധികനികുതി കണക്കാക്കിയതിനെതിരെ ചേർത്തല സ്വദേശികളായ സേവ്യർ ജെ. പൊന്നേഴത്ത്, ജോസ് ജെ. പൊന്നേഴത്ത് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പാരപ്പറ്റ് ഉള്ള ഭാഗം ഭാഗികമായി അടച്ചുകെട്ടിയിരിക്കുകയാണെന്നും ട്രസ് ഇട്ടിടത്ത് സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചേർത്തല തഹസിൽദാർ നികുതി ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാൽ, പാരപ്പറ്റ് കെട്ടിടത്തിന്‍റെ സുരക്ഷയുടെ ഭാഗമാണെന്നും സാധനങ്ങൾ സൂക്ഷിച്ചത് കെട്ടിടത്തിന്‍റെ വിനിയോഗമായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി കോടതി ഈ ഉത്തരവ് റദ്ദാക്കി. അതേസമയം, ട്രസുകൾ സ്ഥാപിച്ച ഭാഗം താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് നികുതി ഈടാക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി. ട്രസ് ഒഴിവാക്കി 1328 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന് ആറുലക്ഷം രൂപക്ക് മുകളിലാണ് നികുതി കണക്കാക്കിയിരിക്കുന്നതെന്നും സർക്കാർ മാനദണ്ഡപ്രകാരം സോളാർ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാൽ ഇതിൽ 50 ശതമാനം ഇളവ് വേണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, കെട്ടിടം നിർമിച്ച സമയത്ത് ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യം അനുവദിച്ചില്ല.


Share our post
Continue Reading

Kerala

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍

Published

on

Share our post

202526 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487.


Share our post
Continue Reading

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Trending

error: Content is protected !!