Kerala
മഴ ചതിച്ചില്ലെങ്കിൽ തൃശൂരിൽ മേയ് ഒന്നിന് പുലർച്ചെ വന്ദേഭാരതിനൊപ്പം കെ - റെയിലും ഉറപ്പായും എത്തും

തൃശൂർ: വേനൽമഴയുടെ ആശങ്ക പൂരനഗരിയിൽ വട്ടമിട്ട് പറക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ പൂരം വെടിക്കെട്ട് കവർന്ന പോലെ ഇത്തവണയും ഉണ്ടാകരുതെന്ന പ്രാർത്ഥനയിലാണ് വെടിക്കെട്ട് പ്രേമികൾ. 28ന് സാമ്പിളും മേയ് ഒന്നിന് പുലർച്ചെ പൂരം വെടിക്കെട്ടും നടക്കും.
പൂരനഗരിയുടെ ആകാശമേലാപ്പിൽ കരിമരുന്നിന്റെ വിശ്വരൂപം പുറത്തെടുക്കുന്നതിനുള്ള ഒരുക്കം മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു.പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസി വെള്ളിക്കുളങ്ങര സ്വദേശി പി.സി. വർഗീസാണ്.
കഴിഞ്ഞവർഷം ചരിത്രം കുറിച്ച് ഒരു വനിതയെ വെടിക്കെട്ട് ലൈസൻസി എൽപ്പിച്ച തിരുവമ്പാടി വിഭാഗം ഇത്തവണ മുണ്ടത്തികോട് സതീഷിനെയാണ് തങ്ങളുടെ അഭിമാനം കാക്കാനുള്ള കമ്പക്കെട്ടിന്റെ കരാർ ഏൽപ്പിച്ചിരിക്കുന്നത്. സമ്പിളിലും പൂരം വെടിക്കെട്ടിലും ഒളിച്ചിരിക്കുന്ന മാന്ത്രിക വിദ്യകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഉത്സവപ്രേമികൾ.
ഒരുങ്ങുന്നു പുത്തൻ പരീക്ഷണങ്ങൾ
വെടിക്കെട്ട് പ്രേമികളുടെ മനസിൽ മായാതെ നിൽക്കുന്ന തരത്തിൽ പുത്തൻ പരീക്ഷണങ്ങളാണ് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ട് പുരകളിൽ ഒരുങ്ങുന്നത്. അമിട്ടിൽ കെ - റെയിലും വന്ദേഭാരതും ഉണ്ടാകുമെന്ന് ഉറപ്പായി. ശബ്ദത്തിന് ഒപ്പം വർണവും വാരിവിതറുന്ന മാനത്തെ പൂരത്തിന് ഇത്തവണയും പതിനായിരങ്ങൾ എത്തിച്ചേരും.കുഴിമിന്നലും കൂട്ടപ്പൊരിച്ചിലും തീർക്കുന്ന പ്രകമ്പനമാണ് വെടിക്കെട്ടിന്റെ മുഖ്യആകർഷണം.
തിരുവമ്പാടി, പാറമേക്കാവ് വെടിക്കെട്ട് നിർമാണം അവസാനഘട്ടത്തിലാണ്. 40ലേറെ തൊഴിലാളികളുടെ ഏറെനാളത്തെ പ്രയത്നത്തിന്റെ ഫലമാണ് പൂരം വെടിക്കെട്ട്. ജില്ലയിൽ മറ്റിടങ്ങളിൽ വെടിക്കെട്ടിന് കർശനനിയന്ത്രണം ഉണ്ടായിരുന്നതിനാൽ വെടിക്കെട്ട് പ്രേമികളുടെ പ്രതീക്ഷ തൃശൂരിലാണ്.
വടക്കാഞ്ചേരി ഉത്രാളിക്കാവിൽ മാത്രമാണ് ഇത്തവണ വെടിക്കെട്ട് നടന്നത്. അന്തിമഹാകാളൻ കാവിൽ അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷം പെസോ അധികൃതരുടെ ഇടപെടൽ മൂലം നടത്താൻ സാധിച്ചിരുന്നില്ല.ആശ്വാസമായി നിയന്ത്രണങ്ങളിൽ അയവ് വെടിക്കെട്ട് കാണുന്നതിന് സ്വരാജ് റൗണ്ടിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തിയത് പൂരപ്രേമികൾക്ക് ആശ്വാസമാകുന്നുണ്ട്.
സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് ഇക്കുറി വെടിക്കെട്ട് കാണാം. കളക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ പെസോ അധികൃതരുമായി നടത്തിയ ചർച്ചയിൽ ദൂരപരിധി അളന്ന ശേഷമാണ് കൂടുതൽ സ്ഥലങ്ങളിൽ നിൽക്കാനുള്ള അവസരം നൽകിയത്.
വെടിക്കെട്ടിന് റൗണ്ടിൽ നിൽക്കാം പൂരം വെടിക്കെട്ടിന് കുറുപ്പം റോഡ് മുതൽ എം.ജി റോഡ് വരെ നടപ്പാതയ്ക്ക് പുറത്തും, ജോസ് തിയേറ്ററിന്റെ മുൻഭാഗം മുതൽ പാറമേക്കാവ് വരെ റൗണ്ടിലെ റോഡിലും കാണികൾക്ക് പ്രവേശിക്കാം. സാമ്പിൾ വെടിക്കെട്ടിന് എം.ജി റോഡ് മുതൽ കുറുപ്പം റോഡ് വരെയും ജോസ് തിയറ്റർ മുതൽ പാറമേക്കാവ് വരെയും റോഡിൽ പ്രവേശിക്കാനാകും.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്