Kannur
ഈ വർഷവും വീടെന്ന സ്വപ്നം യാഥാർഥ്യമാകില്ലേ?; കയ്യിട്ടു വാരുന്നത് ഓട്ടക്കീശയിൽ

ചെറുപുഴ : അഞ്ചു വർഷം മുൻപത്തെ പ്രളയത്തെത്തുടർന്ന് വീടുവയ്ക്കാൻ സർക്കാർ അനുവദിച്ച പണം ഇനിയും കൈകളിലെത്താതെ പുളിങ്ങോം ആറാട്ടുകടവ് കോളനി നിവാസികൾ. തുക കിട്ടാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മനസ്സുമടുത്ത നിലയിലാണ് കുടുംബങ്ങൾ. ചോർന്നൊലിക്കുന്ന കൂരയിൽ നിന്നു രക്ഷതേടി, ജോലി ഉപേക്ഷിച്ചും കിലോമീറ്ററുകൾ താണ്ടിയും ഓഫിസുകളിൽ എത്തുമ്പോൾ ഒളിയും മറയുമില്ലാതെ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥരെയാണ് പലപ്പോഴും കാണാറുള്ളതെന്ന് കോളനി നിവാസികളും ഇവർക്കായി ഇടപെടുന്നവരും പറയുന്നു.
ഇക്കാര്യങ്ങൾ തന്നെയാണു കഴിഞ്ഞ ദിവസം ഇവിടെ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ടിആർഡിഎം സൈറ്റ് മാനേജർ സലിം താഴെകോറോത്തിനെ അറസ്റ്റ് ചെയ്ത വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും ചൂണ്ടിക്കാട്ടുന്നത്.
കാലവർഷമെത്താൻ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോഴും മഴപെയ്താൽ ഒരുതുള്ളി വെള്ളം പോലും പുറത്തുപോകാത്ത കൂരകൾക്കു മുന്നിൽ പ്രതീക്ഷ നശിച്ചുകഴിയുകയാണിവർ.
മഴക്കാലമായാൽ കരകവിഞ്ഞൊഴുകുന്ന തേജസ്വിനിപ്പുഴയുടെയും പതിവായി കാട്ടാനയിറങ്ങുന്ന കർണാടക വനത്തിന്റെയും നടുവിലാണ് വീടെന്നു പോലും വിളിക്കാനാകാത്ത കൂരകളിൽ ജീവൻ കൈയിൽപിടിച്ച് ഇവർ കഴിയുന്നത്.
കടുത്ത വേനലിൽ വീടുകളുടെ പ്ലാസ്റ്റിക് മേൽക്കൂരകൾ പൊടിഞ്ഞുപോയി.ചെറുപുഴ പഞ്ചായത്തിലെ 5-ാം വാർഡിൽപ്പെട്ട പുളിങ്ങോം ആറാട്ടുകടവിലെ 11 കുടുംബങ്ങളിലെ 8 പേർക്ക് വീട് നിർമിക്കാൻ പെരിങ്ങോം-വയക്കര പഞ്ചായത്തിൽ 10 സെന്റ് സ്ഥലം നേരത്തേ അനുവദിച്ചിരുന്നു. ഇവിടെ വീടു നിർമിക്കാനായി ഓരോ കുടുംബത്തിനും 6 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ പണം ലഭിക്കുന്നതിനായി 40,000 രൂപ വരെ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി കോളനി നിവാസികൾ പറയുന്നു. മറ്റൊരു ഉദ്യോഗസ്ഥൻ കൂടി കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.
നാട്ടുകാരനായ വിജിലൻസ് ഡിവൈഎസ്പിയുടെ സഹായം തേടിയതും കോളനിക്കാർ തന്നെയായിരുന്നു. ദുരിതങ്ങൾ നേരിട്ടുകണ്ടിട്ടും വീടിന് അനുവദിച്ച തുച്ഛമായ തുകയിൽ നിന്നു കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു പിരിച്ചു വിടണമെന്നാണു നാട്ടുകാരുടെ ആവശ്യം.ഉദ്യോഗസ്ഥൻ അറസ്റ്റിലായെങ്കിലും ഈ വർഷവും വീടെന്ന സ്വപ്നം പൂവണിയാൻ സാധ്യതയില്ലെന്നാണു കോളനി നിവാസികൾ പറയുന്നത്.
2018ലെ പ്രളയവും കാട്ടാന ശല്യവും മൂലമാണു ഇവരെ കോളനിയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. രാജഗിരിയിൽ കഴിഞ്ഞ ആഴ്ച കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത് കോളനിക്കു തൊട്ടടുത്താണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആറാട്ടുകടവ് കോളനിക്കു സമീപം കാട്ടാനക്കൂട്ടം തമ്പടിച്ചതും ഇവരുടെ നെഞ്ചിടിപ്പു കൂട്ടുന്നുണ്ട്.
കണ്ണൂർ : ഐ.ടി.ഡി.പി ഓഫിസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ദലിത് റൈറ്റ്സ് മൂവ്മെന്റിന്റെ (എഐഡിആർഎം) നേതൃത്വത്തിൽ സംയോജിത പട്ടികവർഗ വികസന പ്രോജക്ട് (ഐടിഡിപി) ഓഫിസിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും.
ആറാട്ടുകടവ് ആദിവാസി കുടുംബങ്ങൾക്ക് വീട് പണിയാൻ അനുവദിച്ച തുക നൽകാതെ അനന്തമായി നീട്ടിക്കൊണ്ടുപോയത് പ്രോജക്റ്റ് ഓഫിസറാണെന്ന് എഐഡിആർഎം ഭാരവാഹികൾ കുറ്റപ്പെടുത്തി. ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് പകരം 48 ലക്ഷം രൂപയും മറ്റൊരു അക്കൗണ്ടിലേക്കാണ് പ്രോജക്റ്റ് ഓഫിസർ നിക്ഷേപിച്ചതെന്നും ഇവർ ആരോപിച്ചു. ഇത് ദുരൂഹവും സംശയാസ്പദവുമാണ്.
അനുവദിച്ച തുക സ്വന്തം അക്കൗണ്ടിൽ നൽകണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും രേഖാമൂലം അറിയിച്ചിട്ടും നൽകിയില്ല. ഒരു വർഷത്തിലേറെയായി ഈ കുടുംബങ്ങൾ തങ്ങൾക്ക് അനുവദിച്ച തുകയ്ക്കു വേണ്ടി ഓഫിസുകൾ കയറിയിറങ്ങുന്നു.
ഇപ്പോൾ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതാൻ കഴിയില്ലെന്നും അതുകൊണ്ട് കണ്ണൂർ ഐടിഡിപി ഓഫിസിൽ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്നും എഐഡിആർഎം ഭാരവാഹികൾ ആവശ്യപ്പെട്ടു.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സി. ബി. സി. എസ്. എസ്.- റെഗുലർ), മെയ് 2025 പരീക്ഷകൾക്ക് 2025 മാർച്ച് 7 മുതൽ 13 വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 13, 14 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
പുനർ മൂല്യ നിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024), രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, (ഏപ്രിൽ 2024) എന്നീ പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
Kannur
വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ


കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.
കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’
ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .
സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.
കരുത്താണ് ഹെൽപർമാർ
ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.
കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.
ആശ്രയമാണ് ഈ വർക്കർമാർ
ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.
വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)
മികച്ച സൂപ്പർവൈസർ
മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്