Kerala
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി; ഗ്രേസ് മാർക്ക് ലഭിക്കുക ഒരിക്കൽ മാത്രം
എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്ക് ഒരിക്കൽ മാത്രമേ ഗ്രേസ് മാർക്ക് അനുവദിക്കൂവെന്ന് വിദ്യാഭ്യാസ വകുപ്പ്.
ഗ്രേസ് മാർക്ക് കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും ബോണസ് മാർക്ക് നൽകില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
വിദ്യാർഥികളുടെ പാഠ്യേതര മികവിനായുള്ള ഗ്രേസ് മാർക്ക് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സർക്കാർ പുനഃസ്ഥാപിച്ചത്. അക്കാദമിക മികവു പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം നേടുന്നവർക്ക് ലഭിക്കുന്നതായുള്ള ആക്ഷേപത്തെത്തുടർന്നാണ് പരിഷ്കാരം.
മൊത്തം 15 വിഭാഗങ്ങളായി തിരിച്ച് ചുരുങ്ങിയത് മൂന്നും പരമാവധി 30 മാർക്കും ഗ്രേസ് മാർക്കായി നൽകും. 90 ശതമാനമോ അതിലേറെയോ മാർക്ക് ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതോടെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ്t മാർക്കോടെ വിദ്യാർഥികൾക്കിനി എ പ്ലസ് ലഭിക്കില്ല.
എട്ടോ ഒമ്പതോ ക്ലാസുകളിൽt പഠിക്കുമ്പോൾ സംസ്ഥാനതല സ്കൂൾ കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ പങ്കെടുത്തു ലഭിക്കുന്ന ഉയർന്ന ഗ്രേഡ്, ഗ്രേസ് മാർക്കിനു പരിഗണിക്കണമെങ്കിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കണമെന്നില്ല. പകരം, റവന്യൂ ജില്ലാതല മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതി.
സ്പോർട്‌സിന് എട്ടാം ക്ലാസിലെ സർട്ടിഫിക്കറ്റുവെച്ചാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലും പത്തിലും പഠിക്കുമ്പോൾ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സ്പോർട്‌സിന് ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റുവെച്ചാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ പത്താംക്ലാസിൽ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്ത അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിലാണോ കൂടുതൽ മാർക്ക് ലഭിക്കുന്നത് ആ ഇനത്തിനുള്ള മാർക്കു മാത്രമേ നൽകൂ.
Kerala
വന്യമൃഗ ശല്യത്തെ നേരിടാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി വനംവകുപ്പ്


തിരുവനന്തപുരം: വന്യമൃഗ ശല്യത്തെ നേരിടാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി വനംവകുപ്പ്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് ആര്‍ആര്‍ടി സംഘത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ള എഐ അധിഷ്ഠിത ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വയനാട്, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങള്‍ കാടിറങ്ങിയാല്‍ അപ്പോള്‍ വനം വകുപ്പിന് വിവരം ലഭിക്കും. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലും പാലക്കാട്ടെ പരുത്തിപ്പാറയിലും മായാപുരത്തുമാണ് നിര്‍മിതബുദ്ധി ഉപയോഗിച്ച ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വയനാട്ടില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചാണ് സെന്‍സറിങ് നടക്കുന്നത്. പാലക്കാട്ടെ ഒലവക്കോട് വനംവകുപ്പ് ഓഫീസിലാണ് നിരീക്ഷണ സംവിധാനത്തിന്റെ നിയന്ത്രണകേന്ദ്രം. 17 ക്യാമറകളാണ് വയനാട് പാലക്കാട് ജില്ലകളിലായി സ്ഥാപിച്ചിട്ടുള്ളതെന്ന് ദിനേശ് ഐടി സിസ്റ്റംസ് മാനേജര്‍ ആര്‍ അഭിലാഷ് പറഞ്ഞു. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പാണ് ഇത്. വനംവകുപ്പ് സഹകരണത്തോടെ കണ്ണൂര്‍ ആസ്ഥാനമായുള്ള ദിനേശ് ഐടി വിഭാഗമാണ് ക്യാമറാനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
Kerala
സമരം കടുപ്പിച്ച് ആശപ്രവർത്തകർ; 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കും


തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരത്തിനോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി പ്രവർത്തകർ. സമരത്തിന്റെ അടുത്ത ഘട്ടമായി 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാവ് എസ്. മിനി വ്യക്തമാക്കി.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നത്തുന്ന സമരം 47 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സമരം തുടങ്ങി 38 ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ തലത്തിൽനിന്ന് യാതൊരുവിധ അനുകൂല നിലപാടുകളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും അനുകൂല നിലപാട് സർക്കാർ തലത്തിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് ശക്തമായ സമരമുറകളിലേക്ക് ആശ പ്രവർത്തകർ കടക്കുന്നത്. സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളിൽ ഒന്നായ കുടിശ്ശിക തീർക്കാൻ സർക്കാർ തയാറായത്. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ ഇനിയും സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.
Kerala
എ.ടി.എം പിൻവലിക്കലുകൾക്ക് ചാർജ് വർധിപ്പിക്കുന്നു; മേയ് ഒന്നുമുതൽ പ്രാബല്യത്തില്‍


എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ച് ആർ.ബി.ഐ. പണം പിൻവലിക്കുന്നതിനുള്ള എ.ടി.എം ഇന്റർചേഞ്ച് ഫീസിൽ 2 രൂപയുടെ വർധനവാണ് അനുവദിച്ചത്. മാസം അഞ്ച് തവണയില്‍ കൂടുതല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ ഇനി 23 രൂപ നല്‍കണം. നേരത്തെ ഇത് 21 രൂപയായിരുന്നു. മേയ് ഒന്നുമുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്. ബിസിനസ് സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും പുതിയ തീരുമാനം. ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം. ഉയർന്ന ഇന്റർചേഞ്ച് ഫീസ് ഉപഭോക്താക്കളെ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്