Connect with us

Local News

കരിയിലകളിൽ ജീവന്റെ തുടിപ്പേകി ശ്രീജേഷ്

Published

on

Share our post

മാലൂർ : ആരും ശ്രദ്ധിക്കപ്പെടാത്ത കരിയിലകളിൽ ജീവന്റെ തുടിപ്പുകളേകുകയാണ് മാലൂർ ശിവപുരം പാങ്കുളത്തെ ശ്രീജേഷ്. ചില വരകളും കുറികളും ബ്ലേഡും ഉപയോഗിച്ചുള്ള ചില പോറലുകളും കഴിയുമ്പോൾ മഹാത്മാഗാന്ധി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ കരിയിലകളിൽ രൂപം കൊള്ളും.

ചിത്രകാരനും നിർമാണത്തൊഴിലാളിയുമായ ശ്രീജേഷ് കോവിഡ് കാലത്തെ വിരസത അകറ്റാനായി പരീക്ഷിച്ച ലീഫ് ആർട്ടാണ് ആളുകളുടെ മനം കവരുന്നത്. ആഞ്ഞിലി മരത്തിന്റെ ഉണങ്ങിയ ഇലകൾ 15 മിനുട്ട് വെള്ളത്തിൽ കുതിർത്ത് പാകപ്പെടുത്തിയ ശേഷം പേന കൊണ്ട് ചിത്രം വരക്കുകയും ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മതയോടെ വെട്ടി എടുക്കുകയുമാണ് ചെയ്യുന്നത്.

ഗാന്ധിജി, ഡോ. എ.പി.ജെ. അബ്ദുൽ കലാം, മദർ തെരേസ, സ്വാമി വിവേകാനന്ദൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ. ശൈലജ എം.എൽ.എ, കോടിയേരി ബാലകൃഷ്ണൻ, മുഹമ്മദലി ശിഹാബ് തങ്ങൾ, കലാഭവൻ മണി, കവി അയ്യപ്പൻ, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ വ്യക്തികളാണ് ശ്രീജേഷിന്റെ കരവിരുതിൽ വിരിഞ്ഞത്.

ഹെലികോപ്ടറിൽനിന്ന് മഞ്ഞുമലകളിലേക്ക് പാരച്യൂട്ട് വഴി ഇറങ്ങുന്ന സൈനികരുടെ യുദ്ധസന്നാഹവും യോഗാ ദിനത്തിന്റെ ഭാഗമായുള്ള സൂര്യ നമസ്മാരത്തിന്റെ വിവിധ ഘട്ടങ്ങളും മനുഷ്യ പരിണാമത്തിന്റെ ആവിഷ്കാരവും ശ്രീജേഷിന്റെ കരസ്പർശത്താൽ വിരിഞ്ഞ മനോഹര ദൃശ്യമാണ്.

അധ്യാപികയും എം.എൽ.എയുമായ കെ.കെ. ശൈലജക്കും മുഖ്യമന്ത്രി പിണറായി വിജയനും വരച്ച ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കാൻ അവസരം ലഭിച്ചതായി ശ്രീജേഷ് പറയുന്നു.ലീഫ് ആർട്ടിനു പുറമെ പേപ്പർ ക്രാഫ്റ്റിലും ചുമർ ചിത്രകലയിലും കഴിവ് തെളിയിച്ച ശ്രീജേഷ് തന്റെ 150 ഓളം ലീഫ് ആർട്ടുകൾ സമന്വയിപ്പിച്ച് പ്രദർശനവും നടത്താൻ ഒരുങ്ങുകയാണ്.

വരച്ച ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് സംരക്ഷിക്കണമെന്നാണ് ആഗ്രഹം. ശിവപുരം പാങ്കുളം വീട്ടിൽ കോട്ടായി രാമന്റെയും കാരായി സരോജിനിയുടെയും മകനാണ്. ശ്രീലത, ശ്രീജ തുടങ്ങിയവർ സഹോദരങ്ങളാണ്.


Share our post

PERAVOOR

കൊട്ടിയൂർ വൈശാഖോത്സവം; വാകയാട് പൊടിക്കളത്തിൽ ദൈവത്തെ കാണൽ നടന്നു

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്രത്തിലെ ഒറ്റപ്പിലാൻ, കാടൻ സ്ഥാനികർ എന്നിവർ നേതൃത്വം നല്കി. കാരണവർ മനങ്ങാടൻ കേളപ്പൻ കാർമികത്വം വഹിച്ച ചടങ്ങിൽ കാടൻ ധാരപ്പൻ, ബാബു എന്നിവർ സഹകാർമ്മികരായി. കൊട്ടിയൂരിന്റെ ഊരാളൻമാരെ സാക്ഷിയാക്കി കുറിച്യസ്ഥാനികൻ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻപ് പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെ കാണൽ ചടങ്ങോടുകൂടിയായിരുന്നു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ എൻ.കെ.ബൈജു, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പേര്യതര ട്രസ്റ്റി എൻ.പ്രശാന്ത്, എക്‌സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ എന്നിവർ സംബന്ധിച്ചു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. ജൂൺ എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.


Share our post
Continue Reading

PERAVOOR

അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

Published

on

Share our post

പേരാവൂർ: ജില്ലാ അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച രാവിലെ 10ന് തൊണ്ടിയിൽ ചെസ് കഫെയിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്യും. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി. എൻ.വിശ്വനാഥൻ മുഖ്യാതി ഥിയാവും.


Share our post
Continue Reading

KOOTHUPARAMBA

പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

Published

on

Share our post

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.

ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .

വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!