Connect with us

Kerala

വെറും കാര്‍ഡില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡ് ആകാന്‍ കേരള ലൈസന്‍സ്; വാഹനില്‍ അപേക്ഷ കൂടുന്നു

Published

on

Share our post

സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷാ പ്രവാഹം. ഏഴു സുരക്ഷാഫീച്ചറുകളോടു കൂടിയ കാര്‍ഡുകളാണു പുതുതായി ലഭിക്കുന്നത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്കു മാറാം.

ഇതിനായി 200 രൂപ ഫീസടയ്ക്കണം. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസ് കൂടി ചേര്‍ത്താണു ഫീസ് അടയ്‌ക്കേണ്ടത്.

എന്നാല്‍, 200 രൂപ ഫീസ് വാങ്ങിക്കുന്നതിനെതിരേ ഒരുവിഭാഗം ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ലൈസന്‍സ് ലഭിക്കുന്ന സമയത്ത് 200 രൂപ ലൈസന്‍സ്ഫീ ഇനത്തില്‍ വാഹന ഉടമകളില്‍നിന്നു വാങ്ങിക്കാറുണ്ട്.

എന്നിട്ടു സാധാരണ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡാണു നല്‍കുന്നത്. ഇതിനു വലിയചെലവില്ല. സ്മാര്‍ട്ട് കാര്‍ഡ് നല്‍കാനാണ് 200 രൂപ വാങ്ങിക്കുന്നത്. ഇപ്പോള്‍, സ്മാര്‍ട്ട് ലൈസന്‍സിനായി വീണ്ടും 200 രൂപ വാങ്ങി ആളുകളെ ചൂഷണംചെയ്യുന്നുവെന്നാണ് ആരോപണം.

ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് എടുത്താല്‍ 200 രൂപ നല്‍കിയാല്‍ മതി. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1,000 രൂപയ്ക്കുമുകളില്‍ നല്‍കേണ്ടി വരും. അതിനാല്‍ പരമാവധി ആളുകള്‍ ലൈസന്‍സ് മാറ്റാനായി ഓട്ടത്തിലാണ്.

ഇപ്പോഴും ബുക്ക്, പേപ്പര്‍ ലൈസന്‍സുകളുള്ളവര്‍ ഏറെയുണ്ട്. ഇവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാനാകും.ഇത്തരം പഴയ ലൈസന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ മോട്ടോര്‍ വാഹനവകുപ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഇവരുടെ ലൈസന്‍സ് വിവരങ്ങളൊന്നും കംപ്യൂട്ടറില്‍ ലഭിക്കുകയുമില്ല. ഈ പ്രവര്‍ത്തനമാണു സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നടത്തേണ്ടിയിരുന്നതെന്നും വിമര്‍ശനമുണ്ട്.

അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം തപാലില്‍ ലൈസന്‍സ് ലഭ്യമാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍, അപേക്ഷകള്‍ കൂടുന്നതു മോട്ടോര്‍ വാഹനവകുപ്പിനു തലവേദനയാകും.


Share our post

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kerala

ആഘോഷമാക്കാം അവധിക്കാലം; കുഞ്ഞുമനസ്സുകളിൽ സമ്മർദം നീങ്ങി സന്തോഷം നിറയട്ടെ

Published

on

Share our post

കോട്ടയം: പരീക്ഷകളുടെയും അസൈൻമെന്റുകളുടെയുമെല്ലാം ഭാരമൊഴിഞ്ഞ് മനസ്സുനിറയെ ചിരിക്കാനും മടുക്കുംവരെ കളിച്ചുനടക്കാനും വേനലവധി എത്തിക്കഴിഞ്ഞു. രണ്ടുമാസത്തെ നീണ്ട അവധിയിൽ വെറുതേയിരുന്ന് ബോറടിക്കേണ്ട. മൊബൈൽ, ടിവി സ്ക്രീനുകളുടെ മുൻപിൽ നിന്ന് പറമ്പുകളിലേക്കും തൊടിയിലേക്കും നടന്നിറങ്ങാം. കളികൾക്കപ്പുറം പലതും കാണാം, പഠിക്കാം.

ഒരുക്കാം, വീട്ടിലൊരു വായനമുറി

വെയിലേറ്റുവാടാതെ പകൽസമയങ്ങളിൽ പുസ്തകങ്ങളെ കൂട്ടുപിടിക്കാം. ശേഖരിക്കുന്ന പുസ്തകങ്ങളെ ചേർത്ത് വീട്ടിൽ തന്നെ ഒരു കൊച്ചു ലൈബ്രറി ഒരുക്കാം. പുസ്തകങ്ങളിലെ കഥകൾ കുഞ്ഞനിയൻമാർക്കും അനിയത്തിമാർക്കും പറഞ്ഞുകൊടുക്കാം. അതുവഴിയെല്ലാം ഭാഷയെ കൂടുതൽ സ്നേഹിക്കാം.

പോകാം, ഉല്ലാസയാത്ര

ഓരോ അവധിക്കാലവും നല്ല യാത്രകൾക്കുള്ള സമയംകൂടിയാണ്. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഊർജസ്വലമാക്കുന്ന യാത്രകൾ അതുല്യമായ നല്ല പാഠങ്ങൾ തരും. മസിനഗുഡിവഴി ഊട്ടിക്ക് തന്നെ പോകണമെന്നില്ല. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയുമൊപ്പം നടത്തുന്ന ചെറിയ യാത്രകൾ വലിയ സന്തോഷംതരും. മുത്തശ്ശിയെയും മുത്തച്ഛനെയും കാണാൻ പോകണ്ടേ? അവരൊക്കെ കഥകളുടെയും അറിവുകളുടെയും അനുഭവങ്ങളുടെയും കലവറകളാണ്. അവരോടൊപ്പമുള്ള നിമിഷങ്ങൾ നിറമുള്ള ഓർമ്മകളായി ജീവിതം മുഴുവൻ നിലനിൽക്കും.

മെരുക്കാം, ഭാഷയെ

ഭാഷയെ മെരുക്കിയാൽ ഭാവിയെയും മെരുക്കാം. അവധിദിവസങ്ങളിൽ ഭാഷയെ മെച്ചപ്പെടുത്തിയാൽ പഠനത്തിലും ഭാവിയിൽ ജോലിയിലും ഗുണംചെയ്യും. ഓരോ ദിവസവും ഓരോ പുതിയ വാക്ക് പഠിക്കാം. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും സ്വായത്തമാക്കാം. വിദേശസ്വപ്നം കാണുന്നവരാണെങ്കിൽ വിദേശ ഭാഷകൾ പഠിക്കാം.

പഠിക്കാം, സ്വയം പ്രതിരോധം

സ്വയം പ്രതിരോധത്തിനായി കളരിയും കരാട്ടെയും കുങ്ഫുവും പഠിക്കാം. അത് ആത്മവിശ്വാസം കൂട്ടും. പ്രതിസന്ധികളെ നേരിടാൻ ശേഷിനൽകും. കുട്ടികൾക്ക് തനിച്ചു പോകാൻ മടിയാണെങ്കിൽ അച്ഛനും അമ്മയും അവർക്കൊപ്പം പഠിക്കാൻ ചേരുന്നതും നല്ലതാണ്.

പരിശീലിക്കാം, കായികവിനോദങ്ങൾ

റോളർ സ്കേറ്റിങ്ങും സൈക്ലിങ്ങും മുതൽ ഫുട്ബോൾ, ക്രിക്കറ്റ്, ആർച്ചറി എന്നിവയെല്ലാം പഠിപ്പിക്കുന്ന ഇടങ്ങളുണ്ട്. നീന്തൽ ഒരു കായിക ഇനം മാത്രമല്ല, ചിലപ്പോൾ ജീവരക്ഷയ്ക്ക് ഉതകിയെന്നും വരാം.

ഉദ്യാനനിർമാണം

നമ്മുടെ തനി നാടൻ ചെടി ഇനങ്ങളെ പരിചയപ്പെടുന്നതുതന്നെ കൗതുകകരമാണ്. ചെടികളും തണൽമരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ വിദേശിയും സ്വദേശിയുമായി ഏതിനവും നഴ്സറികളിൽ വാങ്ങാൻ കിട്ടും.

കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചു മടങ്ങുമ്പോൾ അവിടെനിന്നും വിത്തും തൈയും ശേഖരിക്കാം. ചെടികൾ സമ്മാനമായി നൽകുന്നത് സ്നേഹം പ്രകടിപ്പിക്കാൻ മാത്രമല്ല, നല്ല പരിസ്ഥിതി സന്ദേശമായും മാറും.

വളർത്തുമൃഗ പരിപാലനം

കുട്ടികളിൽ വളരെ പോസിറ്റീവായ മാറ്റമുണ്ടാക്കാൻ സഹായിക്കുന്നതാണ് വളർത്തുമൃഗ പരിപാലനം. ഇതവരിൽ ഉത്തരവാദിത്വബോധവും സഹജീവി സ്നേഹവും വളർത്തും. വേനലിൽ പക്ഷികൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കാം.

ക്രിയേറ്റീവാകാൻ ആർട്ടും ക്രാഫ്റ്റും

വേനൽച്ചൂടിൽ പുറത്തിറങ്ങിയുള്ള കളികൾ പകൽ സമയത്ത് ആരോഗ്യകരമല്ല. അതിനാൽ ആ സമയം വീടിനുള്ളിൽ ക്രിയാത്മകമായി ചെലവഴിക്കാൻ ആർട്ടും ക്രാഫ്റ്റും സഹായിക്കും. വർണക്കടലാസുകൾ കൊണ്ടുള്ള ക്രാഫ്റ്റുകളും ഫിംഗർ പെയിന്റിങ് പോലുള്ളവയും മൺപാത്ര നിർമാണം പോലുള്ളവയുമൊക്കെ അച്ഛനമ്മമാർക്കൊപ്പം ചേർന്ന് ചെയ്യാം. പാട്ടും വാദ്യോപകരണങ്ങളും നൃത്തവുമെല്ലാം പരിശീലിക്കാം.

പരിചയപ്പെടാം, നിർമിതബുദ്ധിയെ

ഷോർട്ട് ഫിലിം, അനിമേഷൻ എന്നിവയിൽ ഒരു കൈ നോക്കാം. കോഡിങ് പഠിക്കാം. നിർമിതബുദ്ധിയെ പരിചയപ്പെടാം. ഇതൊക്കെ പഠനത്തിലും ഗുണം ചെയ്യും.


Share our post
Continue Reading

Kerala

ഗുരുവായൂര്‍ ദേവസ്വത്തില്‍ 424 ഒഴിവ്, അവസാനതീയതി ഏപ്രില്‍ 28

Published

on

Share our post

ഗുരുവായൂര്‍: ദേവസ്വത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (KDRB) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. എല്‍.ഡി. ക്ലാര്‍ക്ക്, ഹെല്‍പ്പര്‍, സാനിറ്റേഷന്‍ വര്‍ക്കര്‍ തുടങ്ങി വിവിധ തസ്തികകളിലായി 424 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് വഴി വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: recruitment.kdrb.kerala.gov.in അവസാനതീയതി: ഏപ്രില്‍ 28.


Share our post
Continue Reading

Trending

error: Content is protected !!