Kannur
അതിർത്തി വനത്തിൽ രാത്രിയിൽ വെടിയൊച്ചകൾ; നിഷേധിച്ച് വനം വകുപ്പ്

ശ്രീകണ്ഠപുരം : കേരള – കർണാടക അതിർത്തിയിലെ കാടുകളിൽ രാത്രികാലങ്ങളിൽ വെടിയൊച്ചകൾ പതിവാണ്. പൈതൽമലയുടെ താഴ്‌വര, വഞ്ചിയം, കാഞ്ഞിരക്കൊല്ലി ഭാഗങ്ങളിൽ രാത്രി വനത്തിലെത്തി നായാട്ട് നടത്തുന്നതു പതിവാണെന്നു നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. കാഞ്ഞിരക്കൊല്ലി വനത്തിൽ കഴിഞ്ഞ ദിവസം റിസോർട്ട് ഉടമ വെടിയേറ്റു മരിച്ചതോടെ, തെറ്റിദ്ധാരണയ്ക്ക് ഇടയില്ലാത്ത വിധം ഇതു ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വലിയ കച്ചവടം ലക്ഷ്യം വെച്ചല്ല നായാട്ട് സംഘങ്ങൾ വനത്തിലെത്തുന്നത്.
ചിലർ വിനോദത്തിനായാണു കാടു കയറുന്നത്. കാൽമുട്ടു വരെ ഉയരത്തിലുള്ള ബൂട്ടും തൊപ്പിയും ധരിച്ച് ഹെഡ്‌ലൈറ്റുമായി എത്തുന്നവരുമുണ്ട്. ഇവരിൽ പലരേയും മലയടിവാരത്തിൽ താമസിക്കുന്നവർ കാണാറുണ്ടെന്നു പറയുന്നു. രാത്രിയിലെ നായാട്ട് മലയോര മേഖലയിലെ ചിലർക്കു വിനോദമാണ്. കാടിന്റെ ഉള്ളിലെത്തി ചില ജീവികളെ വെടി വെച്ചു കൊണ്ടു പോയി ഭക്ഷണം ഉണ്ടാക്കുകയും ചിലർക്ക് വിനോദമാണെന്നു പറയുന്നു.
ഒളിഞ്ഞിരുന്നു കാട്ടുപന്നികളെ വേട്ടയാടുകയും പുറത്ത് കൊണ്ടുപോയി വിൽപന നടത്തുകയും പതിവാണത്രെ. പന്നികളെ പിടിക്കുന്നവർ അതിർത്തി വനത്തിൽ മാത്രമല്ല എല്ലാ ഗ്രാമങ്ങളിലും സജീവമാണ്. കാട്ടിൽ പെറ്റു പെരുകുന്ന ഇവയെ ആരെങ്കിലും പിടിച്ചു കൊണ്ടുപോയി ഭക്ഷിക്കട്ടെ എന്ന നിലപാടിലാണു നാട്ടുകാർ.
കപ്പ, പച്ചക്കറി എന്നിവെയെല്ലാം സ്ഥിരമായി നശിപ്പിക്കുന്നവയെ പിടിച്ചു കൊണ്ടു പോകുന്നതിൽ കർഷകർക്കും എതിർപ്പില്ല. എന്നാൽ കാട്ടാനവേട്ട ഈ മേഖലയിൽ ഒരിടത്തും ഇതു വരെ നടന്നതായി അറിവില്ല.
Kannur
മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് തുടങ്ങി


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കം. മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി സജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, കെ രത്നബാബു, ടി കെ മനോജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശോഭ സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ ആസിഫ് കാപ്പാട് അവതരിപ്പിച്ച ഇശൽനൈറ്റ് അരങ്ങേറി. ചൊവ്വ വൈകിട്ട് ഏഴിന് സാംസ്കാരിക സായാഹ്നം ജില്ലാ പഞ്ചായത്തംഗം എ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘എയ് ബനാന’ ഫെയിം അഫ്സൽ അക്കുവിന്റെ ഗാനമേള അരങ്ങേറും.
Kannur
പാപ്പിനിശ്ശേരിയിൽ എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തമ്പുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ വളപട്ടണം പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ പെൻഡ്രൈവുമായി എത്തിയവർക്ക് സിനിമ കോപ്പി ചെയ്തു നൽകിയതായി പോലീസ് അറിയിച്ചു. വളപട്ടണം എസ് എച്ച് ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയുടെ വ്യാജ പതിപ്പ് പിടികൂടിയത്.
Kannur
പെട്രോള്‍ പമ്പ് തൊഴിലാളികളുടെ ബോണസ് വിതരണം അഞ്ചിന്


ജില്ലയിലെ പെട്രോള്‍ പമ്പ് മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2024-25 വര്‍ഷത്തെ ബോണസ് ഏപ്രില്‍ അഞ്ചിന് വിതരണം ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ എം സിനിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തൊഴിലാളികള്‍ക്ക് 7000 രൂപ സീലിംഗ് നിശ്ചയിച്ച് ആയതിന്റെ ഒരു വര്‍ഷത്തെ മൊത്തം തുകയുടെ 17 ശതമാനം ബോണസാണ് നല്‍കുക. ടി.വി.ജയദേവന്‍, എം.അനില്‍, എ.പ്രേമരാജന്‍, എ.ടി.നിഷാത്ത് പ്രസന്നന്‍, തൊഴിലുടമകള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്