Kannur
വാങ്ങാം മധുരമൂറും മാമ്പഴം

കണ്ണൂർ: വിപണി കീഴടക്കി മധുരമൂറും മാമ്പഴം. ഈസ്‌റ്റർ, വിഷു, ചെറിയ പെരുന്നാൾ തുടങ്ങിയ ഉത്സവകാലങ്ങളിലെ പ്രിയ ഇനം മാമ്പഴമായിരുന്നു. വൻതോതിൽ മാങ്ങ വിറ്റുപോയി. മറ്റ് പഴങ്ങളുടെ മാറ്റും കുറഞ്ഞു.
ഉൽപ്പാദനം കുറഞ്ഞതിനാൽ കുറ്റ്യാട്ടൂർ മാങ്ങ ഉൾപ്പെടെയുള്ളവയ്‌ക്ക് ആദ്യഘട്ടത്തിൽ നല്ലവില ലഭിച്ചിരുന്നു. ഇപ്പോൾ വില കുറഞ്ഞിട്ടുണ്ട്. വൈക്കോലും മറ്റും ഉപയോഗിച്ച് പഴുപ്പിക്കുന്ന ജൈവമാമ്പഴത്തിനാണ് ആവശ്യക്കാരധികം. മാമ്പഴ ജ്യൂസിനും സ്‌ക്വാഷിനും പ്രിയമേറിയിട്ടുണ്ട്.
മൂല്യവർധിത ഉൽപ്പന്നങ്ങളേക്കാൾ മാമ്പഴം തന്നെയാണ് കൂടുതൽ വിറ്റഴിയുന്നത്. മാവ് കർഷകർക്ക് കാര്യമായ മധുരം പകരാറില്ലെങ്കിലും വിപണിയിലെ ഇഷ്‌ടയിനമാണ് മാങ്ങ.
വാങ്ങാം;
ഇടനിലക്കാരില്ലാതെ കുറ്റ്യാട്ടൂർ മാങ്ങ
വിപണിയിൽ കൂടുതലുള്ളത് കുറ്റ്യാട്ടൂർ മാങ്ങയാണ്. വിലക്കുറവും ഈ മാങ്ങയ്‌ക്കാണ്. ഭൗമ സൂചിക പദവി ലഭിച്ചതിനാൽ കൂറ്റ്യാട്ടൂർ മാമ്പഴം കേരള മാംഗോയെന്ന നിലയിലാണ് പുറം വിപണികളിൽ അറിയപ്പെടുന്നത്. അന്തർദേശീയ നിലവാരമുള്ള ഭൗമസൂചികാ പദവി (ജിഐ) ടാഗ് നേടിയ കേരളത്തിലെ ഏക മാമ്പഴമാണ്. കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ഒന്നര കിലോ മാമ്പഴം 100 രൂപയ്‌ക്കാണ് വിൽക്കുന്നത്.
ഇടനിലക്കാരില്ലാതെ ഗുണനിലവാരമുള്ള മാങ്ങ കുറഞ്ഞവിലയ്ക്ക് നൽകുകയാണ് ലക്ഷ്യം. ഇതിനകം 20 ടൺ മാങ്ങ കർഷകരിൽനിന്ന് സംഭരിച്ചിട്ടുണ്ട്. 50 ടൺ മാങ്ങ സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 4000 ടൺ മാങ്ങ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
ഇതിന് ആറുകോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. വൈക്കോൽ, ചണച്ചാക്ക്, കാഞ്ഞിര ഇല എന്നിവയാണ് മാങ്ങ പഴുപ്പിക്കാൻ ഉപയോഗിക്കുന്നത്. റൈപ്പനിങ് ചേമ്പറിലും മാങ്ങ പഴുപ്പിക്കുന്നുണ്ട്.
മാങ്ങ വണ്ടി
കുറ്റ്യാട്ടൂർ മാമ്പഴ വിൽപ്പനയ്‌ക്കായി മാങ്ങ വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം തളിപ്പറമ്പ്, ധർമശാല, പുതിയയതെരു, കണ്ണൂർ ആർടിഒ ഓഫീസ് പരിസരം, കണ്ണൂർ സർവകലാശാല ആസ്ഥാനം എന്നിവിടങ്ങളിൽ മാങ്ങ വണ്ടിയെത്തിയിരുന്നു.
കണ്ണൂർ സർവകലാശലയിൽ 50,000 രൂപയുടെ മാമ്പഴം വിറ്റിരുന്നു. റസിഡന്റ്‌സ് അസോസിയേഷൻ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വണ്ടിയിൽ മാങ്ങയെത്തിക്കുന്നുണ്ടെന്ന് കമ്പനി ചെയർമാൻ വി ഒ പ്രഭാകരൻ പറഞ്ഞു. മൂല്യവർധിത ഉൽപ്പന്നങ്ങളായ മാംഗോ പൾപ്പ്, സ്‌ക്വാഷ് ജാം, ജ്യൂസ്, മാംഗോബർ, പച്ച മാങ്ങ സ്‌ക്വാഷ്, ജാം, ജ്യൂസ്, ഗ്രീൻ മാംഗാേ പൗഡർ, അടമാങ്ങ എന്നിവ ഉൽപാദിപ്പിച്ച് മാംഗോ പ്രോഡ്യൂസർ കമ്പനി വിൽപ്പന നടത്തുന്നുണ്ട്. ഫോൺ: 9744202555, 9605203214,8137870182.
മാമ്പഴ വിൽപ്പനക്ക്
സ്‌റ്റാർട്ടപ്പ്
കണ്ണൂരിലെ മാമ്പഴ വിണിയിൽ പുത്തൻ ചുവടുവയ്‌പ്പുമായി സ്‌റ്റാർട്ടപ്പായ ഓർഗാനോ എസ്‌ട്രാക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കലർപ്പില്ലാത്ത മാമ്പഴ രുചിക്കുള്ള ‘ബീ മാംഗാേസ്’. ജൈവ മാമ്പഴമാണെന്നതാണ് പ്രത്യേകത. വൈക്കോലിലാണ് മാങ്ങ പഴുപ്പിക്കുന്നത്.
കണ്ണൂർ ചേംബർ ഹാൾ ബിൽഡിങ്ങിന്റെ ഒരുവശത്താണ് മാങ്ങ വിൽപ്പനയും പഴുപ്പിക്കാനുള്ള ഗോഡൗണുമുള്ളത്. ചാലാടും ചൊവ്വക്കും ഗോഡൗണുണ്ട്. ഇരുപതിലേറെ മാങ്ങ ഇനങ്ങൾ ഇവിടെ വിൽപ്പനക്കുണ്ട്. കുറ്റ്യാട്ടൂർ, പാലക്കാട്, ഗുരുവായൂർ, പട്ടാമ്പി, വടകര എന്നിവിടങ്ങളിൽനിന്നാണ് മാങ്ങയെത്തിക്കുന്നത്. ദിവസം ശരാശരി 500 കിലോ മാമ്പഴം ഇവിടെനിന്ന് വിൽക്കുന്നു. ഫോൺ: 6282053353.
മൽഗോവ, ഒളോർ മാമ്പഴങ്ങൾക്കാണ് ഏറ്റവും കൂടിയ വില. കിലോവിന് 160 രൂപ നൽകണം. വിലകുറവ് കുറ്റ്യാട്ടൂർ, റോസ് ബോൾ മാങ്ങകൾക്കാണ്. കിലോവിന് 60 രൂപയാണ്. നാട്ടി സുഗന്ധി–-100, മുണ്ടപ്പൻ–-100, ബ്ലാക്ക് റോസ്–-140, നാടൻ മല്ലിക–-120, റെഡ് റോസ്–-140,ടോണിക്ക്–-140, കിളി കുട്ടി–-80, പ്രിയൂർ–-140, മൂവാണ്ടൻ–-100, സിന്ദൂരം–-140, ഏറാമല ഒളോർ–-140, സിന്ദൂരി–-120, രാജഗിരി–-140, തോത്തപുരി–-100, റുമാനിയ–-120 എന്നിങ്ങനെയാണ് മറ്റ് മാങ്ങകളുടെ വില.
Kannur
തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.
Kannur
ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.
Kannur
കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കണ്ണൂർ: സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി. . ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടത്രയാ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പലവിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുമായി എത്തുകയാണ് പ്രതികളുടെ രീതി. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്