Connect with us

Kannur

കഥകളായി നടന്നെത്തുന്നു ബാലന്റെ സ്വപ്‌നങ്ങൾ

Published

on

Share our post

കണ്ണൂർ: ഒരു പുഴപോലെ ഒഴുകിപ്പരന്ന്‌ പലവഴികളിലെത്തിയ ജീവിതത്തിലെ നിറവാർന്ന നിമിഷങ്ങൾ. അവയെല്ലാം ഭാവനയുടെ സൗന്ദര്യം ചേർത്ത്‌ കഥകളായി എഴുതിവയ്‌ക്കാനാണ്‌ മേലൂർ സ്വദേശിയായ ബാലൻ ആഗ്രഹിച്ചത്‌. ബാലന്റെ കഥയെഴുത്ത്‌ നാടാകെ പാട്ടായപ്പോൾ അത്‌ പുസ്‌തകമാക്കാനും തീരുമാനിച്ചു. എൺപതുകളിലും എഴുത്തിനൊപ്പംചേർന്നു നടക്കുന്നുവെന്നത്‌ മാത്രമല്ല ബാലൻ മേലൂർ എന്ന കഥാകൃത്തിന്റെ പ്രത്യേകത.

എഴുതിയ പുസ്‌തകത്തിന്റെ 27,000 കോപ്പികൾ നടന്നു വിറ്റ എഴുത്തുകാരനെന്ന സവിശേഷതയും ഇദ്ദേഹത്തിനു സ്വന്തമാണ്‌.2011ലാണ്‌ ബാലൻ മേലൂരിന്റെ കഥാസമാഹാരം ‘വെളുത്ത നിലാവ്‌’ പുറത്തിറങ്ങിയത്‌. പോളിഷ്‌ പണിക്കാരനായ ബാലന്റെ സ്വപ്‌ന സാക്ഷാൽക്കാരമായിരുന്നു അത്‌.

ചിത്രകാരൻ സെൽവൻ മേലൂരിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്‌മയാണ്‌ പുസ്‌തകം പുറത്തിറക്കിയത്‌. പുസ്‌തകത്തിന്റെ കവറും കഥയ്‌ക്കുള്ളിലെ ചിത്രങ്ങളും വരച്ചത്‌ സെൽവൻ മേലൂരാണ്‌.
ക്യാൻസറിനോട്‌ പൊരുതി വിടപറഞ്ഞ ഭാര്യ സൗമിനിയെക്കുറിച്ചുള്ള ‘ക്യാൻസർ’ എന്ന കഥയും പ്രവാസജീവിതത്തിന്റെ പ്രതീക്ഷകളും സങ്കീർണതകളും പറയുന്ന ‘അന്നൊരു വെളുത്തവാവ്‌’ , സർക്കാർ ജോലി പ്രമേയമാകുന്ന ‘നിയമനം’ തുടങ്ങി വായനക്കാരന്റെ ഉള്ളുലയ്‌ക്കുന്ന പത്ത്‌ കഥകളാണ്‌ സാമാഹാരത്തിലുള്ളത്‌.

പുസ്‌തകം ഇറങ്ങിയതുമുതലുള്ള പന്ത്രണ്ട്‌ വർഷക്കാലം ആൾക്കൂട്ടങ്ങളിലും സാംസ്‌കാരിക പരിപാടികളും പുസ്‌തകങ്ങളുമായി ബാലൻ മേലൂരുണ്ടാകും. കണ്ണൂർ കലക്ടറേറ്റിലെത്തുന്നവരിൽ പുസ്‌തകവുമായി നിൽക്കുന്ന ബാലനെ കാണാത്തവർ വിരളമാണ്‌.

‘‘എഴുതിയ കഥകൾ കൂടുതൽ പേർ വായിക്കണം. അവരുടെ അഭിപ്രായങ്ങൾ അറിയണം. പ്രായത്തിന്റെ അവശതകളിലും പുസ്‌തകവുമായി നടക്കുന്നത്‌ അതിനുവേണ്ടിയാണ്‌’’ എൺപത്തിരണ്ടുകാരനായ ബാലൻ പറഞ്ഞു.
50 രൂപയാണ്‌ പുസ്‌തകത്തിന്റെ വില.

ഉയർന്ന മാർക്ക്‌ വാങ്ങുന്ന കുട്ടികൾക്ക്‌ പുസ്‌തകം വിറ്റ്‌ കിട്ടുന്ന പണത്തിൽനിന്ന്‌ ക്യാഷ്‌ അവാർഡും നൽകാറുണ്ട്‌. പുസ്‌തകത്തിന്റെ 27–-ാം പതിപ്പ്‌ കഴിഞ്ഞ ഫെബ്രുവരിയിൽ സ്‌പീക്കർ എ എൻ ഷംസീറാണ്‌ പ്രകാശിപ്പിച്ചത്‌. മേലൂർ ബസ്‌ സ്‌റ്റാൻഡിനു സമീപത്തെ വീട്ടിലാണ്‌ താമസം. മഹേഷ്‌, രഞ്‌ജിത്ത്‌, രഞ്‌ജിനി എന്നിവരാണ്‌ മക്കൾ.


Share our post

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവ്വകലാശാല  പഠന വകുപ്പുകളിലെ   രണ്ടാം സെമസ്റ്റർ  ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം  ( സി. ബി. സി. എസ്. എസ്.- റെഗുലർ), മെയ്  2025    പരീക്ഷകൾക്ക്  2025 മാർച്ച് 7 മുതൽ   13   വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 13, 14 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.

പുനർ മൂല്യ നിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ  എം എ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024),  രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്  മെഷീൻ ലേണിംഗ്, (ഏപ്രിൽ 2024)    എന്നീ പരീക്ഷകളുടെ  പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ

Published

on

Share our post

കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.

കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’

 ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .

സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.

കരുത്താണ് ഹെൽപർമാർ

 ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.

കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.

ആശ്രയമാണ് ഈ വർക്കർമാർ

ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.

വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)

മികച്ച സൂപ്പർവൈസർ

മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!