Connect with us

Kerala

എല്ലാവർക്കും കിടപ്പാടം, ആദ്യ ഭവനസമുച്ചയം ബേപ്പൂരിൽ

Published

on

Share our post

കോഴിക്കോട്‌:  ഒരുതുണ്ട്‌ ഭൂമിയോ വീടോ ഇല്ലാതെ ദുരിതമനുഭവിക്കുന്നവർക്ക്‌ ആശ്വാസമാകുന്ന കോർപറേഷൻ പാർപ്പിട പദ്ധതി യാഥാർഥ്യത്തിലേക്ക്‌. നഗരത്തിലെ ആയിരം കുടുംബങ്ങൾക്ക്‌ ഈ സാമ്പത്തിക വർഷം വീടൊരുക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി ബേപ്പൂരിലാണ്‌ ഭവനസമുച്ചയം വരുന്നത്‌.

കെട്ടിട നിർമാണോദ്‌ഘാടനവും പദ്ധതി പ്രഖ്യാപനവും 29ന്‌ പകൽ മൂന്നിന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. മന്ത്രി പി .എ മുഹമ്മദ്‌ റിയാസ്‌ പങ്കെടുക്കും.നടുവട്ടം ഐ.ടി.ഐയ്‌ക്ക്‌ സമീപം കോർപറേഷന്റെ 1.36 ഏക്കർ സ്ഥലത്താണ്‌ ഭവനസമുച്ചയം വരിക. വിവിധ കെട്ടിടങ്ങളിലായി 90 ഭവനങ്ങളുണ്ടാവും.

രണ്ട്‌ മുറികളുൾപ്പെടുന്ന ഓരോ വീടിനും 550 ചതുരശ്ര അടി വിസ്‌തീർണമുണ്ടാകും.കോർപറേഷൻ പ്രത്യേക ഫണ്ട്‌ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിന്റെ സഹായത്തിലാണ്‌ നിർമാണം.ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആർക്കിടെക്ട്‌സ്‌ പിന്തുണയിലാണ്‌ വീടുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്‌.

ഈ വർഷം തന്നെ നിർമാണം പൂർത്തിയാക്കി കുടുംബങ്ങളെ താമസിപ്പിക്കുമെന്ന്‌ പൊതുമരാമത്ത്‌ സമിതി ചെയർമാൻ പി .സി രാജൻ പറഞ്ഞു.ഭൂ–-ഭവനരഹിതർക്ക്‌ ജനകീയ പങ്കാളിത്തത്തിൽ വീടൊരുക്കാനുള്ള ബൃഹദ്‌ ഉദ്യമത്തിനാണ്‌ കോർപറേഷൻ തുടക്കമിടുന്നത്‌.

ഭൂമിയടക്കം ഒരു വീടിന്‌ 14 ലക്ഷം രൂപയാണ്‌ കണക്കാക്കുന്നത്‌. ലൈഫിൽ സർക്കാർ നൽകുന്ന പണത്തിന്‌ പുറമെയുള്ളത്‌ വ്യക്തികൾ, സംഘടനകൾ, കൂട്ടായ്‌മകൾ വഴി കണ്ടെത്തും. ഭൂമി, പണം, നിർമാണ സാമഗ്രികൾ തുടങ്ങി ഏത്‌ രീതിയിലും വിഭവസമാഹരണത്തിൽ ആർക്കും പങ്കാളിയാകാം. പദ്ധതിയുടെ ആദ്യ ആലോചനാ യോഗം കഴിഞ്ഞ ദിവസം ചേർന്ന്‌ രൂപരേഖ തയ്യാറാക്കിയിരുന്നു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!