Kannur
ഈ ആരോഗ്യകേന്ദ്രത്തിനും ‘ചികിത്സ’ വേണം

പാനൂർ: സാമൂഹികാരോഗ്യ കേന്ദ്രം അസൗകര്യങ്ങളുടെ കേന്ദ്രമായിരിക്കുകയാണ്. ദിവസേന കേന്ദ്രത്തിലെത്തുന്ന അഞ്ഞൂറിലധികം രോഗികൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിന് അറുതിയാവാൻ ഇനിയുമെത്ര നാൾ കഴിയണം. താലൂക്ക് ആസ്പത്രിയായി ഉയർത്തിയത് രേഖകളിൽ മാത്രം ഒതുങ്ങുന്നതിൽ നാണക്കേട് നാട്ടുകാർക്ക് മാത്രമാണ്.
സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ബോർഡ് മാറ്റി താലൂക്ക് ആസ്പത്രി എന്നാക്കിയതല്ലാതെ ഇതുവരെ മറ്റൊന്നും നടന്നില്ല. ആസ്പത്രിയുടെ ഓഫിസ് മുദ്രപോലും മാറ്റാൻ അധികൃതർ തയാറായിട്ടില്ല. സാമൂഹികാരോഗ്യ കേന്ദ്രം എന്ന സീൽ താലൂക്ക് ആസ്പത്രി എന്നാക്കാൻ അക്കൗണ്ടന്റ് ജനറൽ
വിസമ്മതം പ്രകടിപ്പിച്ചതിനാൽ മാറ്റാൻ കഴിയുന്നില്ലെന്നാണ് വിവരം. ഓഫിസ് മുദ്രപോലും മാറ്റാൻ കഴിയാത്തത് നാണക്കേടായിരിക്കുകയാണ്. 2015ലാണ് താലൂക്ക് ആസ്പത്രിയായി ഉയർത്തി ഉത്തരവ് വന്നത്. എന്നാൽ, താലൂക്ക് ആസ്പത്രിയിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളൊന്നും ഇവിടെ ലഭ്യമല്ല.
പേരിന് 11ഓളം ഡോക്ടർമാരുണ്ടെങ്കിലും മൂന്നോ, നാലോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ഒരു ദിവസം ലഭിക്കുന്നത്. ഇ.എൻ.ടിക്ക് മാത്രമാണ് വിദഗ്ധ ഡോക്ടറുള്ളത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രമാണെങ്കിലും രണ്ടു വിഭാഗങ്ങൾക്കും കാഷ്വാലിറ്റി ഇല്ല.
ജനറൽ ഫിസിഷ്യനും നിലവിലില്ല. ഓപറേഷൻ തിയറ്ററും എക്സ്റേ യൂനിറ്റുമുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. 2020 സെപ്റ്റംബർ 12ന് ആസ്പത്രിക്ക് അഞ്ഞൂറ് മീറ്ററിനുള്ളിൽ യുവതി വീട്ടിൽ പ്രസവിക്കുകയും ഭർത്താവ് ഹോസ്പിറ്റലിലെത്തി കേണപേക്ഷിച്ചിട്ടും പൊലീസും ഫയർഫോഴ്സും ഇടപെട്ടിട്ടും ഡോക്ടർ വീട്ടിൽപോയി പരിശോധിക്കാനോ നഴ്സിനെ അയക്കുവാനോ തയാറാവാത്തതിനെ തുടർന്ന് നവജാതശിശു മരിച്ചിരുന്നു.
ഇതിനെതുടർന്ന് കടുത്ത മനുഷ്യാവകാശ ലംഘനത്തിനും നീതിനിഷേധത്തിനുമെതിരെ മനുഷ്യാവകാശ കമീഷന് മുന്നിൽ പരാതി പോയിരുന്നു. കുറ്റക്കാർക്കെിരെ കേസെടുത്ത് കർശന നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
മനുഷ്യാവകാശ കമീഷൻ സംസ്ഥാന ആരോഗ്യ സെക്രട്ടറിയോട് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നെങ്കിലും താലൂക്ക് ആസ്പത്രി എന്ന ബോർഡ് വെക്കുകയല്ലാതെ ഒരു പുരോഗതിയോ അടിസ്ഥാന സൗകര്യവികസനങ്ങളോ ഉണ്ടായില്ല.
ആരോഗ്യകേന്ദ്രം കൂടുതൽ സൗകര്യങ്ങളൊരുക്കി ടൗണിൽ തന്നെ മറ്റൊരിടത്തേക്കു മാറ്റാൻ സ്ഥലം എം.എൽ.എയായ മുൻ ആരോഗ്യ മന്ത്രി ശൈലജയുടെ നേതൃത്വത്തിൽ പൂക്കോം റോഡിൽ ഒരേക്കർ സ്ഥലം കണ്ടെത്തിയിരുന്നു. കെട്ടിടം പണിയാൻ സർക്കാർ ഫണ്ടും അനുവദിച്ചു. എന്നാൽ, നിലവിൽ ഈ പദ്ധതിയും നിയമക്കുരുക്കിലാണെന്നറിയുന്നു.
സർക്കാർ അവഗണന കാണിക്കുന്നതായി കഴിഞ്ഞ ദിവസം ചേർന്ന ആസ്പത്രി വികസന സമിതി യോഗത്തിൽ കുറ്റപ്പെടുത്തി. താലൂക്ക് ആസ്പത്രിയായി ഉയർത്തി എട്ടു വർഷമായിട്ടും
അടിസ്ഥാന സൗകര്യങ്ങളിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
Kannur
കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.
കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
Kannur
പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

പാപ്പിനിശ്ശേരി: അഴീക്കോട് ദിനേശ് ബീഡി വ്യവസായ സഹകരണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്ന പാപ്പിനിശ്ശേരിയിലും അഴീക്കോട് മൂന്നു നിരത്തിലെയും രണ്ടു ശാഖകളും അടച്ചുപൂട്ടി. 1985 മേയ് ഒന്നിന് 130 ഓളം തൊഴിലാളികളുമായാണ് സ്വന്തം കെട്ടിടത്തിൽ പാപ്പിനിശ്ശേരിയിൽ ദിനേശ് ബീഡി സംഘം ശാഖ പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.പി. ജയരാജനാണ് പാപ്പിനിശ്ശേരി സംഘം ശാഖ ഉദ്ഘാടനം ചെയ്തത്. 1975 ജനുവരി മുന്നിന് കരിക്കൻകുളത്ത് 150 ഓളം തൊഴിലാളികളുമായി വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച സംഘം ശാഖ അടച്ചു പൂട്ടിയിട്ട് പത്തുവർഷത്തോളമായി. പാപ്പിനിശ്ശേരി ശാഖയും മൂന്നുനിരത്തിലെ ശാഖയും ചിറക്കൽ ബ്രാഞ്ചിലേക്ക് ലയിപ്പിച്ചു.അഴീക്കോട് അടക്കമുള്ള പ്രൈമറി സംഘവും കണ്ണൂർ സംഘവും ലയിപ്പിച്ച് ഒറ്റ സംഘമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് സംഘം ഭാരവാഹികൾ. ഇതോടെ പാപ്പിനിശ്ശേരിയിൽ ജോലിചെയ്തു വരുന്ന 21 തൊഴിലാളികളും മൂന്നു നിരത്തിലെ 16 തൊഴിലാളികളും ഇനി ചിറക്കൽ ബ്രാഞ്ചിലാണ് തൊഴിൽ ചെയ്യേണ്ടത്. പാപ്പിനിശ്ശേരിയിൽ നിന്നും ചിറക്കലിലേക്ക് പോകാൻ ദിനംപ്രതി 25 രൂപയോളം ബസ് ചാർജ് കൊടുക്കേണ്ടി വരുന്നതിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചു.പാപ്പിനിശ്ശേരിയിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിൽ ദിനേശ് ബീഡി വ്യവസായത്തിൽ 42000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അതിൽ രണ്ടായിരത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്.യാത്രയയപ്പിന്റെ ഭാഗമായി ആദ്യകാല ബീഡി തൊഴിലാളിയായ കോട്ടൂർ ഉത്തമനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി വർക്ക് ഷെഡിലെ തൊഴിലാളികൾ ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിനുള്ള യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. ഉഷ, മണ്ടൂക്ക് മോഹനൻ, കെ. രജനി, കെ. ദീപ, ചെരിച്ചൻ ഉഷ എന്നിവർ സംസാരിച്ചു.
Kannur
എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്സ്ഡ് വോളി ആറിന്

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്