Connect with us

Local News

പേരാവൂർ താലൂക്കാസ്പത്രി ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാൻ എച്ച്.എം.സി അംഗങ്ങളുടെ ശ്രമം

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനുള്ള ചില എച്ച്.എം.സി അംഗങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു.2022 ജൂൺ 26ന് ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലെടുത്ത തീരുമാനമാണ് എച്ച്.എം.സിയിലെ ചിലർ ചേർന്ന് മന:പൂർവം വൈകിപ്പിക്കുന്നത്.

ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ, ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി ഡോ.ബി.സന്തോഷ്, ആസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ, റവന്യൂ അധികൃതർ, മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ എന്നിവർ ചേർന്ന് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണ് പത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമാക്കാതെ ഇഴഞ്ഞ് നീങ്ങുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റടക്കം മുൻ തീരുമാനങ്ങളിൽ നിന്ന് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.ആസ്പത്രി സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുമെന്ന് ആവർത്തിച്ച അദ്ദേഹം ബ്ലോക്കിലേക്കും ബസ് സ്റ്റാൻഡിലേക്കും നടവഴി പ്രായാഗികമാണോയെന്ന് പരിശോധിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

ആസ്പത്രി സ്ഥലത്തുകൂടി റോഡ് അനുവദനീയമാണോയെന്നറിയാൻ സംസ്ഥാന സർക്കാരിന് കത്തയക്കണമെന്നും ബ്ലോക്ക് മുതൽ മൗണ്ട് കാർമൽ വരെ സർക്കാർ നിലപാടറിഞ്ഞ ശേഷം മതിൽ കെട്ടിയാൽ മതി എന്നീ നിർദ്ദേശങ്ങളുമാണ് കെ.ശശീന്ദ്രൻ ഉന്നയിച്ചത്.

ബസ് സ്റ്റാൻഡിൽ നിന്ന് ബ്ലോക്കിലേക്കുള്ള വഴി പ്രാവർത്തികമാണോ എന്ന കാര്യത്തിൽ എ.ജിയുമായി ആലോചിച്ച ശേഷം സർക്കാരിന് കത്ത് നല്കിയാൽ മതിയെന്ന് സി.പി.ഐ പ്രതിനിധി അഡ്വ.എം.ഷാജി നിർദ്ദേശിച്ചു.സർക്കാരിന് കത്ത് നല്കണമെന്ന നിലപാടാണ് കോൺഗ്രസ് അംഗം പൂക്കോത്ത് അബൂബക്കറും സീകരിച്ചത്.

ആസ്പത്രി ഭൂമിയിലൂടെ പൊതുവഴിയോ സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴിയോ നല്കാൻ സാധ്യമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിലപാടെടുത്തു.ആസ്പത്രിയുടെ സമീപത്തുള്ളവർക്ക് രാഷ്ട്രീയക്കാരും പ്രാദേശിക നേതാക്കളും ചേർന്ന് വഴി കണ്ടെത്തണമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു. ആസ്പത്രി ഭൂമിയിലൂടെ സ്വകാര്യ വഴികളോ,പൊതു വഴിയോ അനുവദിക്കില്ലെന്നും മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്തില്ലെന്നുമുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ തീരുമാനം ആസ്പത്രി സൂപ്രണ്ട് യോഗത്തിൽ അറിയിച്ചിട്ടും സർക്കാരിന് കത്ത് നല്കി ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്.

ആസ്പത്രി ഭൂമിയിലെ പൊതുവഴികൾ ഒഴിവാക്കിചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ബേബി കുര്യൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കിയിരുന്നു .ഈ ഹർജിയിൽ അനുകൂല വിധി വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ചില എച്ച്.എം.സി അംഗങ്ങൾ സർക്കാരിന് കത്ത് നല്കി മതിൽ നിർമാണം വൈകിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.


Share our post

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

PERAVOOR

പേരാവൂർ താലൂക്കാസ്പത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം വീണ്ടും നിർത്തി

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂണ്ട് പറഞ്ഞു.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

Trending

error: Content is protected !!