ദേശീയപാത നിർമാണത്തിലെ യാത്രതടസ്സം; നാലിടങ്ങളിൽ പ്രത്യേക സംഘം പരിശോധിച്ചു

കണ്ണൂർ: ദേശീയപാത വികസന വുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ യാത്രക്കും സാധാരണ വാഹന ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന പ്രദേശങ്ങളും കൃഷിയിടം നശിപ്പിക്കപ്പെടുന്ന സ്ഥലങ്ങളും പ്രത്യേക സംഘം പരിശോധിച്ചു. കെ. സുധാകരൻ എം.പിയുടെയും മേയർ ടി.ഒ. മോഹനന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലെ നിർദേശപ്രകാരമാണ് പ്രത്യേക സംഘം സന്ദർശിച്ചത്.
സ്ഥലം സന്ദർശിച്ചതിനുശേഷം ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെടുകയും അന്തിമ തീരുമാനത്തിലെത്തുന്നതിന് ഒരിക്കൽ കൂടി എം.പിയുടെയും മേയറുടെയും സാന്നിധ്യത്തിൽ യോഗം ചേരുന്നതിനും തീരുമാനിച്ചു.
ഇത് പരിഹരിക്കുന്നതിന് കൃത്യമായ ഡ്രൈയ്നേജ് സംവിധാനം വേണമെന്നും സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു പ്രധാന ആവശ്യം എളയാവൂർ വയലിൽ ഫ്ലൈ ഓവർ വേണമെന്നതാണ്. വലിയ കൃഷിനാശമാണ് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് എളയാവൂർ വയലിൽ ഉണ്ടാകാൻ പോകുന്നത്. അവിടെ 500 ഏക്കറോളം വരുന്ന നെൽ കൃഷിയെ ദേശീയപാത നിർമാണം സാരമായി ബാധിക്കും.
അവിടെ നെൽവയൽ നികത്തി ദേശീയപാത നിർമാണം നടത്തുന്നതിന് പകരം എളയാവൂരിൽ നിന്ന് ചേലോറ വരെ നീളുന്ന ഫ്ലൈ ഓവർ നിർമിക്കണം എന്നുള്ളതാണ് ആവശ്യം.