Connect with us

Kerala

കുതിക്കുമോ, കിതയ്ക്കുമോ ; പ്രതീക്ഷയോടെ റെയിൽ യാത്രികർ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർദത്തിനൊടുവിൽ വന്ദേഭാരത്‌ കേരളത്തിൽ എത്തുമ്പോൾ പ്രതീക്ഷയോടെ റെയിൽ യാത്രികർ.

തിരുവനന്തപുരത്തുനിന്ന്‌ കോട്ടയംവഴി കണ്ണൂരിലേക്ക്‌ 501 കിലോമീറ്ററിലാണ്‌ വന്ദേഭാരത്‌ സർവീസ്‌ നടത്തുക. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിലാകും സ്‌റ്റോപ്പ്‌ എന്നാണ്‌ അറിയുന്നത്‌.

സംസ്ഥാനത്തെ വേഗമേറിയ ട്രെയിനുകളാണ്‌ രാജധാനിയും ജനശതാബ്ദിയും. രാജധാനിക്ക്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ കണ്ണൂരിൽ എത്താൻ എട്ടു മണിക്കൂറും ജനശതാബ്ദിക്ക്‌ 7.55 മണിക്കൂറും വേണം. വന്ദേഭാരത്‌ എത്തുമ്പോൾ എത്ര സമയലാഭം ഉണ്ടാകുമെന്നാണ്‌ യാത്രക്കാർ ഉറ്റുനോക്കുന്നത്‌.

അതിന്‌ അനുസരിച്ച്‌ യാത്രാനിരക്കും ആകർഷകമാകണം. ഫ്ലസി നിരക്ക്‌ ബാധകമായതിനാൽ നിശ്ചിത സീറ്റിന്‌ അപ്പുറം വലിയ നിരക്ക്‌ കൊടുക്കേണ്ടിവരുമെന്നാണ്‌ സൂചന.

മൊത്തം സീറ്റിന്റെ അഞ്ചുശതമാനം തൽക്കാൽ സീറ്റാണ്‌. ഇത്‌ 30 ശതമാനംവരെ ഉയർത്താൻ ദക്ഷിണ റെയിൽവേക്ക്‌ അനുമതിയുണ്ട്‌. കുട്ടികൾക്കും മുതിർന്ന ആളുടെ ചാർജ്‌ ഈടാക്കും.

കൊച്ചുവേളിയിൽ എത്തി
കേരളത്തിൽ സർവീസ്‌ ആരംഭിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‌ അനുവദിച്ച രണ്ട്‌ വന്ദേ ഭാരത്‌ എക്‌സ്‌പ്രസിൽ ഒന്ന്‌ വെള്ളി വൈകിട്ട്‌ ആറോടെ കൊച്ചുവേളിയിൽ എത്തി.

ചെന്നൈ പെരമ്പൂരിലെ ഇന്റർഗ്രേറ്റഡ്‌ കോച്ച്‌ ഫാക്ടറിയിൽ നിർമിച്ച ട്രെയിനാണ്‌ പാലക്കാട്‌ വഴി എത്തിയത്‌. 25ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ കണ്ണൂരിലേക്ക്‌ സർവീസ്‌ നടത്തുമെന്നാണ്‌ പ്രചാരണം. പക്ഷേ, കേന്ദ്ര– -സംസ്ഥാന സർക്കാരുകളോ റെയിൽവേയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റൂട്ട്‌, ടൈംടേബിൾ, ഫ്‌ളാഗ്‌ ഓഫ്‌ തീയതി എന്നിവയെക്കുറിച്ച്‌ പറയേണ്ടത്‌ റെയിൽവേ ബോർഡാണ്‌. ഇത്തരം അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന്‌ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസ്‌ പറഞ്ഞു.

അതേസമയം ഫ്‌ളാഗ്‌ ഓഫിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന്‌ പറയുന്നു. 25ന്‌ സംസ്ഥാന സർക്കാരിന്റെ മൂന്നു പരിപാടിക്ക്‌ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന്‌ ഇതുസംബന്ധിച്ച്‌ അറിയിപ്പ്‌ ലഭിച്ചിട്ടില്ല.

പാലക്കാട്‌, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തിയാണ്‌ ട്രെയിൻ കൊച്ചുവേളിയിൽ എത്തിയത്‌. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ നടക്കുക ഇവിടെയാകും. കൊച്ചുവേളിയിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു.

16 കോച്ച്‌
ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേ ഭാരതാണ്‌ കേരളത്തിൽ സർവീസ്‌ നടത്താനിരിക്കുന്നത്‌. 16 കോച്ച്‌ ഇതിലുണ്ടാകും. അതിൽ 14 ചെയർകാറും രണ്ടെണ്ണം എക്‌സിക്യൂട്ടീവ്‌ ചെയർകാറുമാണ്‌. ഇരുഭാഗത്തും എൻജിനുണ്ട്‌.

എൻജിനോടു ചേർന്ന കോച്ചുകളിൽ 44 സീറ്റ്‌ വീതവും മറ്റ്‌ കോച്ചുകളിൽ 78 സീറ്റ്‌ വീതമാണുള്ളത്‌. 156 സീറ്റ്‌ എക്‌സിക്യൂട്ടീവ്‌ കോച്ചുകളിലുണ്ട്‌. 1024 സീറ്റ്‌ ചെയർകാറുകളിലും. എല്ലാ കോച്ചുകളും എസിയാണ്‌.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!