Connect with us

Kannur

ലീഗ് ഗ്രൂപ്പിസം വഴി സി.പി.എമ്മിന് വീണുകിട്ടിയ കേസ്

Published

on

Share our post

കണ്ണൂർ: മുസ്‍ലിം ലീഗിനകത്ത് എരിപിരികൊണ്ട വിവാദം എങ്ങുമെത്തില്ലെന്ന് കണ്ടതോടെ സി.പി.എമ്മിന് വീണുകിട്ടിയ കേസാണ് കെ.എം. ഷാജി പ്രതിയായ അഴീക്കോട്ടെ പ്ലസ് ടു കോഴ സംഭവം. പ്ലസ് ടു അനുവദിക്കാൻ അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കോഴവാങ്ങിയ സംഭവം പ്രാദേശിക ലീഗിലെ പടലപിണക്കങ്ങളുടെ തുടർച്ച കൂടിയാണ്. ഹൈകോടതിയിൽനിന്ന് താൽക്കാലിക ആശ്വാസം നേടിയെങ്കിലും കോഴ വിവാദം അഴീക്കോട്ടെ ലീഗിൽ നിലനിൽക്കും.

കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാച്ച് കിട്ടിയാൽ 25 ലക്ഷം നൽകാമെന്നായിരുന്നു ധാരണ. 2014ൽ പ്ലസ് ടു ബാച്ച് കിട്ടിയപ്പോൾ പ്രതിഫലം തേടി പ്രാദേശിക നേതൃത്വം സ്കൂൾ അധികൃതരെ സമീപിച്ചു. എന്നാൽ, തുക കെ.എം. ഷാജി നേരിട്ട് കൈപ്പറ്റിയെന്നാണ് ആരോപണം.

വിഷയം അഴീക്കോട് പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറ പാർട്ടി നേതൃത്വത്തിന് പരാതിയായി നൽകി. അധികം വൈകാതെ പരാതിക്കാരൻ പാർട്ടിക്കു പുറത്തായി. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന് പറഞ്ഞ് കെ.എം. ഷാജി ഇയാൾക്കെതിരെ വളപട്ടണം പൊലീസിൽ പരാതിയും നൽകി.

പരാതിക്കാരന്റെ വാദം ശരിവെച്ച് അഴീക്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റി കൈക്കൊണ്ട നടപടിയും പരാതിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ലീഗിൽ പുകഞ്ഞ വിഷയം സി.പി.എമ്മുകാരനായ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ മുഖ്യമന്ത്രിക്ക് പരാതിയായി നൽകുന്നതാണ് പിന്നീട് കണ്ടത്.

ഈ പരാതിയിലാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതോടെ, അഴീക്കോട്ടെ ലീഗിൽ ഷാജി അനുകൂല ചേരിയും വിരുദ്ധ ചേരിയും ശക്തമായി.

കേസിൽ സ്കൂൾ മാനേജരെക്കൂടി പ്രതിചേർത്ത് നിർണായക നീക്കവുമായി വിജിലൻസ് മുന്നോട്ടുപോവുന്നതിനിടെയാണ് എഫ്.ഐ.ആർ ഹൈകോടതി ഇപ്പോൾ റദ്ദാക്കിയത്. കേസിൽ ഷാജിക്കെതിരെ ഏതാനും സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുകയും അക്കാലയളവിൽ കോഴ നൽകി നിയമനം നൽകിയ അധ്യാപകരെ കൂടി പ്രതിയാക്കാനുള്ള നീക്കത്തിനുമിടെയാണ് വിജിലൻസിന് ഹൈകോടതിയിൽനിന്നേറ്റ പ്രഹരം.


Share our post

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.


Share our post
Continue Reading

Kannur

പൊലീസ്‌ മൈതാനിക്ക് ഇനി സിന്തറ്റിക്‌ ട്രാക്കിന്റെ പ്രൗഢി

Published

on

Share our post

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ്‌ ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ്‌ മൈതാനത്തെ ട്രാക്കിന്‌ പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക്‌ സാക്ഷിയായ പൊലീസ്‌ മൈതാനം സിന്തറ്റിക്‌ ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട്‌ കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ്‌ പൊലീസ്‌ മൈതാനിയിൽ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്‌. നാനൂറുമീറ്ററിൽ എട്ട്‌ ലൈനിലാണ്‌ സിന്തറ്റിക്‌ ട്രാക്ക്‌. അത്‌ലറ്റിക്‌ ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക്‌ മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ്‌ നിർമിച്ചത്‌. മഴവെള്ളം വാർന്നുപോകുന്നതിന്‌ ശാസ്‌ത്രീയ ഡ്രെയിനേജ്‌ സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്‌.

ഒരു ഭാഗത്ത്‌ പൊലീസ്‌ സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന്‌ ഹെലിപാഡുണ്ട്‌. ട്രാക്കിന്‌ നടുവിലാണ്‌ ബർമുഡ ഗ്രാസ്‌ വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്‌. മുഴുവനായും ഫ്ലഡ്‌ലിറ്റ്‌ സൗകര്യത്തിലാണ്‌ ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ്‌ ലൈറ്റുകൾ സ്ഥാപിച്ചത്‌. ട്രാക്കിനുപുറത്ത്‌ പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക്‌ ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.  നേരത്തേ പൊലീസ്‌ മൈതാനത്ത്‌ ഒരുക്കിയ ടർഫിന്‌ സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്‌. ഒരേ സമയം രണ്ട്‌ ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ്‌ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക്‌ഷൻ കമ്പനിയാണ്‌ നിർമാണം പൂർത്തീകരിച്ചത്‌.

ജില്ലയിൽ അഞ്ച്‌ 
സിന്തറ്റിക്‌ ട്രാക്കുകൾ പൊലീസ്‌ മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക്‌ ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ സിന്തറ്റിക്‌ ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ക്യാംപസ്‌, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, ധർമടം ഗവ. ബ്രണ്ണൻ കോളേജ്‌, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ സിന്തറ്റിക്‌ ട്രാക്കുകളുള്ളത്‌. അത്‌ലറ്റുകളുടെ 
കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ്‌ മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ്‌ മൈതാനമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!