Connect with us

Kannur

ട്രഷറിയിൽ സമർപ്പിച്ച ബിൽ പാസാക്കിയില്ല; വൃക്കരോഗികൾക്കുള്ള ധനസഹായം മുടങ്ങി

Published

on

Share our post

കണ്ണൂർ : വൃക്ക രോഗികൾക്ക് ഡയലിസിസ് ധനസഹായം ലഭ്യമാക്കാനായി കോർപറേഷൻ സമർപ്പിച്ച 17 ലക്ഷത്തോളം രൂപയുടെ പദ്ധതികളുടെ ആനുകൂല്യം വിഷുവിനു ലഭ്യമാവില്ല. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ പാസാക്കാത്തതാണ് കാരണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി യോഗം ‌ആരോപിച്ചു.

പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്ന കാര്യത്തിൽ ട്രഷറി പോലും അവഗണന കാട്ടിയെന്നും യോഗം കുറ്റപ്പെടുത്തി. തുക ഉടൻ രോഗികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു യോഗം കോർപറേഷനോടും ജില്ലാ ട്രഷറിയോടും ആവശ്യപ്പെട്ടു.

ധനസഹായ പദ്ധതി പ്രഖ്യാപിച്ചതു മുതൽ താളപ്പിഴകളാണെന്ന് കിഡ്നി കെയർ കേരള ചൂണ്ടിക്കാട്ടി. സഹായം രോഗികൾക്കു നൽകാതെ ആസ്പത്രികൾക്ക് നൽകാനാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഡയാലിസിസ് ചെയ്തു കഴിഞ്ഞ ഉടൻ ആസ്പത്രികൾ രോഗിയിൽ നിന്നു പണം ഈടാക്കും.

ഇതു പിന്നീട് ആസ്പത്രിയിൽ നിന്നു രോഗിക്ക് തിരികെക്കൊടുക്കുന്ന തരത്തിലുള്ള ഉത്തരവുതന്നെ തലതിരിഞ്ഞതാണെന്നു യോഗം കുറ്റപ്പെടുത്തി.ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കി രോഗിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം ലഭ്യമാക്കിയാൽ ഈ ദുരവസ്ഥ ഉണ്ടാവില്ലായിരുന്നു.

പദ്ധതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും വൃക്കരോഗികളോട് ക്രൂരമായ അനാസ്ഥയാണു കാണിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടി.

നിർവഹണ ഉദ്യോഗസ്ഥയായി നിശ്ചയിച്ച പള്ളിക്കുന്ന് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ചു. പിന്നീട് ഹെൽത്ത് സ‌ൂപ്പർവൈസറെ നിർവഹണ ഉദ്യോഗസ്ഥനായി നിയമിച്ച് മാർച്ച് 28നാണ് ബിൽ ജില്ലാ ട്രഷറിയിൽ സമർപ്പിച്ചത്. എന്നാൽ, പല കാരണങ്ങളും പറഞ്ഞ് പാസാക്കാതെ മാർച്ച് 31ന് രാത്രി വരെ നീട്ടിക്കൊണ്ടുപോയി. 31ന് രാത്രി 11വരെ കോർപറേഷൻ ഉദ്യോഗസ്ഥർ ട്രഷറിയിൽ ഉണ്ടായിരുന്നു.

ബില്ലിൽ ട്രഷറി ഉദ്യോഗസ്ഥർ പറഞ്ഞ ന്യൂനതകൾ അവർ അപ്പപ്പോൾ തന്നെ പരിഹരിച്ചു കൊടുക്കുകയും ചെയ്തു. എന്നിട്ടും പാസാക്കിക്കൊടുത്തില്ല.രണ്ടു പ്രോജക്ടുകളിലായി 16,89,800 രൂപയുടെ സഹായമാണ് വൃക്ക രോഗികൾക്ക് ലഭിക്കേണ്ടിയിരുന്നത്.

ഒട്ടേറെ പദ്ധതികളിൽ തദ്ദേശ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ധനസഹായം നൽകുമ്പോഴാണ് വൃക്കരോഗികളോട് മാത്രം ചിറ്റമ്മ നയമെന്നും കിഡ്നി കെയർ കേരള കുറ്റപ്പെടുത്തി.

യോഗത്തിൽ ചെയർമാൻ പി.പി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.എസ്.സുനിൽ, കെ.ജയരാജൻ, കെ.വി.ജയറാം, ഇ.ബാലകൃഷ്ണൻ, പി.അബ്ദുൾ മുനീർ, കെ.മഹിജ, വി.കെ.ബാലകൃഷ്ണൻ, ടി.ഇ.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.


Share our post

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവ്വകലാശാല  പഠന വകുപ്പുകളിലെ   രണ്ടാം സെമസ്റ്റർ  ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം  ( സി. ബി. സി. എസ്. എസ്.- റെഗുലർ), മെയ്  2025    പരീക്ഷകൾക്ക്  2025 മാർച്ച് 7 മുതൽ   13   വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 13, 14 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.

പുനർ മൂല്യ നിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ  എം എ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024),  രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്  മെഷീൻ ലേണിംഗ്, (ഏപ്രിൽ 2024)    എന്നീ പരീക്ഷകളുടെ  പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ

Published

on

Share our post

കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.

കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’

 ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .

സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.

കരുത്താണ് ഹെൽപർമാർ

 ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.

കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.

ആശ്രയമാണ് ഈ വർക്കർമാർ

ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.

വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)

മികച്ച സൂപ്പർവൈസർ

മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!