Connect with us

Kannur

ട്രഷറിയിൽ സമർപ്പിച്ച ബിൽ പാസാക്കിയില്ല; വൃക്കരോഗികൾക്കുള്ള ധനസഹായം മുടങ്ങി

Published

on

Share our post

കണ്ണൂർ : വൃക്ക രോഗികൾക്ക് ഡയലിസിസ് ധനസഹായം ലഭ്യമാക്കാനായി കോർപറേഷൻ സമർപ്പിച്ച 17 ലക്ഷത്തോളം രൂപയുടെ പദ്ധതികളുടെ ആനുകൂല്യം വിഷുവിനു ലഭ്യമാവില്ല. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ പാസാക്കാത്തതാണ് കാരണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി യോഗം ‌ആരോപിച്ചു.

പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്ന കാര്യത്തിൽ ട്രഷറി പോലും അവഗണന കാട്ടിയെന്നും യോഗം കുറ്റപ്പെടുത്തി. തുക ഉടൻ രോഗികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു യോഗം കോർപറേഷനോടും ജില്ലാ ട്രഷറിയോടും ആവശ്യപ്പെട്ടു.

ധനസഹായ പദ്ധതി പ്രഖ്യാപിച്ചതു മുതൽ താളപ്പിഴകളാണെന്ന് കിഡ്നി കെയർ കേരള ചൂണ്ടിക്കാട്ടി. സഹായം രോഗികൾക്കു നൽകാതെ ആസ്പത്രികൾക്ക് നൽകാനാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഡയാലിസിസ് ചെയ്തു കഴിഞ്ഞ ഉടൻ ആസ്പത്രികൾ രോഗിയിൽ നിന്നു പണം ഈടാക്കും.

ഇതു പിന്നീട് ആസ്പത്രിയിൽ നിന്നു രോഗിക്ക് തിരികെക്കൊടുക്കുന്ന തരത്തിലുള്ള ഉത്തരവുതന്നെ തലതിരിഞ്ഞതാണെന്നു യോഗം കുറ്റപ്പെടുത്തി.ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കി രോഗിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം ലഭ്യമാക്കിയാൽ ഈ ദുരവസ്ഥ ഉണ്ടാവില്ലായിരുന്നു.

പദ്ധതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും വൃക്കരോഗികളോട് ക്രൂരമായ അനാസ്ഥയാണു കാണിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടി.

നിർവഹണ ഉദ്യോഗസ്ഥയായി നിശ്ചയിച്ച പള്ളിക്കുന്ന് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ചു. പിന്നീട് ഹെൽത്ത് സ‌ൂപ്പർവൈസറെ നിർവഹണ ഉദ്യോഗസ്ഥനായി നിയമിച്ച് മാർച്ച് 28നാണ് ബിൽ ജില്ലാ ട്രഷറിയിൽ സമർപ്പിച്ചത്. എന്നാൽ, പല കാരണങ്ങളും പറഞ്ഞ് പാസാക്കാതെ മാർച്ച് 31ന് രാത്രി വരെ നീട്ടിക്കൊണ്ടുപോയി. 31ന് രാത്രി 11വരെ കോർപറേഷൻ ഉദ്യോഗസ്ഥർ ട്രഷറിയിൽ ഉണ്ടായിരുന്നു.

ബില്ലിൽ ട്രഷറി ഉദ്യോഗസ്ഥർ പറഞ്ഞ ന്യൂനതകൾ അവർ അപ്പപ്പോൾ തന്നെ പരിഹരിച്ചു കൊടുക്കുകയും ചെയ്തു. എന്നിട്ടും പാസാക്കിക്കൊടുത്തില്ല.രണ്ടു പ്രോജക്ടുകളിലായി 16,89,800 രൂപയുടെ സഹായമാണ് വൃക്ക രോഗികൾക്ക് ലഭിക്കേണ്ടിയിരുന്നത്.

ഒട്ടേറെ പദ്ധതികളിൽ തദ്ദേശ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ധനസഹായം നൽകുമ്പോഴാണ് വൃക്കരോഗികളോട് മാത്രം ചിറ്റമ്മ നയമെന്നും കിഡ്നി കെയർ കേരള കുറ്റപ്പെടുത്തി.

യോഗത്തിൽ ചെയർമാൻ പി.പി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.എസ്.സുനിൽ, കെ.ജയരാജൻ, കെ.വി.ജയറാം, ഇ.ബാലകൃഷ്ണൻ, പി.അബ്ദുൾ മുനീർ, കെ.മഹിജ, വി.കെ.ബാലകൃഷ്ണൻ, ടി.ഇ.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!