Connect with us

Kerala

ചരിത്രത്തിലാദ്യം; കേരളത്തിൽ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ്‌ മറികടന്നു

Published

on

Share our post

കൊച്ചി : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 100 ദശലക്ഷം യൂണിറ്റ്‌ കടന്നു. വ്യാഴാഴ്‌ച പ്രതിദിന ഉപയോഗം 100.3 ദശലക്ഷം യൂണിറ്റിൽ എത്തിയതോടെയാണിത്‌. ഉയർന്ന ആവശ്യകതയുള്ള സമയത്തിലെ ഉപയോഗവും റെക്കോർഡിലെത്തി. 4903 മെഗാവാട്ടാണ്‌ റെക്കോർഡ്‌ ഉപഭോഗം.

കേരളത്തിൽ വൈദ്യുതി ഉപയോഗം ഈ വർഷം റെക്കോർഡ്‌ തകർത്ത്‌ കുതിക്കുകയാണ്‌. 2022 ഏപ്രിൽ 28ലെ 92.88 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപയോഗത്തിലുണ്ടായിരുന്ന റെക്കോർഡ്‌.

ചൊവ്വാഴ്‌ച ഇത്‌ മറികടന്നിരുന്നു. 95.61 ദശലക്ഷം യൂണിറ്റായതോടെയാണിത്‌. തൊട്ടടുത്ത ദിവസം ഉപയോഗത്തിൽ ഇതിനെക്കാൾ വർധനവുണ്ടായി. 98.45 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്‌ചത്തെ ഉപഭോഗം.

ഉയർന്ന ആവശ്യകതയുള്ള സമയത്തെ (പീക്ക്‌ ഡിമാൻഡ്‌) ഉപയോഗത്തിലും സമാനസ്ഥിതിയാണ്‌. മുൻവർഷം 4385 മെഗാവാട്ടിലെത്തിയത്‌ റെക്കോർഡായിരുന്നു. ഈ വർഷം മാർച്ച്‌ 28ന്‌ ഈ റെക്കോർഡ്‌ തകർന്നു. 4517 മെഗാവാട്ടായതോടെയാണിത്‌.

എന്നാൽ ഏപ്രിൽ തുടക്കത്തിൽ ഇത്‌ മറികടന്നു. 11ന്‌ 4747 മെഗാവാട്ടായി. 12ന്‌ 4867 മെഗാവാട്ടും. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന സമയത്തെ ഉപയോഗത്തിൽ 518 മെഗാവാട്ടിന്റെ വർധനവാണുണ്ടായിട്ടുള്ളത്‌.
ഉപയോഗം സംസ്ഥാനത്തിന്റെ കണക്കുകൂട്ടലുകൾ മറികടന്ന്‌ മുന്നേറുകയാണ്‌. ഉയർന്ന ആവശ്യകതയുളള സമയത്തെ ഉപയോഗം ഈ വർഷം 4700 മെഗാവാട്ട്‌ വരെ എത്തുമെന്നായിരുന്നു പ്രതീക്ഷ.

അണക്കെട്ടുകളിലെ ജലത്തിന്റെ അളവിൽ കുറവുണ്ട്‌. കെഎസ്‌ഇബിയുടെ കീഴിലുള്ള അണക്കെട്ടിൽ ആകെ സംഭരണശേഷിയുടെ 40.87 ശതമാനം ജലമാണുള്ളത്‌. 1691.985 ദശലക്ഷം യൂണിറ്റ്‌ ഉൽപാദിപ്പിക്കാൻ കഴിയും. മുൻഷം ഇതേ സമയത്ത്‌ 1822.871 ദശലക്ഷം യൂണിറ്റ്‌ ഉൽപാദിപ്പിക്കാൻ കഴിയുന്നത്രയും ജലമുണ്ടായിരുന്നു. ഉയർന്ന ഉപഭോഗത്തിന്‌ ചൂട്‌ മാത്രമല്ല കാരണമെന്നാണ്‌ ഊർജമഖയിലെ വിദഗ്‌ധരുടെ വിലിരുത്തൽ. സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലയിൽ ഉൾപ്പെടെയുള്ള മുന്നേറ്റമാണ്‌ വൈദ്യുതി ആവശ്യകതയും വർധിക്കാനിടയാക്കിയത്‌.

കേരളത്തിന്റെ വികസനത്തിന്റെ പ്രതിഫലനം കൂടിയാണ്‌ ഊർജരംഗത്ത്‌ ഉയരുന്ന ആവശ്യകതയെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ തന്നെ നിലവിലെ സാഹചര്യം മറികടക്കാൻ കഴിയും. ഹ്രസ്വകാല കരാറുകളിലൂടെയും ബാങ്കിങിലൂടെയും (തിരിച്ച്‌നൽകാമെന്ന വ്യവസ്ഥ) വേനൽക്കാലത്തേക്ക്‌ ആവശ്യമായ വൈദ്യുതി സംസ്ഥാന സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്‌. കാലവർഷം ജൂൺ ആദ്യമെത്തുമെന്ന കാലാവസ്ഥപ്രവചനവും കേരളത്തിന്‌ ആശ്വാസം പകരുന്നതാണ്‌.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!