Connect with us

Kannur

ഡോ. ഗോപകുമാറിന്റെ വ്രതത്തിന് രണ്ടു പതിറ്റാണ്ട്

Published

on

Share our post

പയ്യന്നൂർ: ചാന്ദ്രവർഷത്തിനനുസരിച്ച് റമദാൻ മാസം എല്ലാ മലയാളമാസങ്ങൾക്കും പുണ്യം നൽകിയാണ് കടന്നു പോകുന്നത്. അങ്ങനെ ഓണക്കാലവും മണ്ഡലകാലവുമൊക്കെ റമദാനെ വരവേൽക്കുന്നു. ഇക്കുറി വിഷുക്കാലത്താണ് റമദാൻ എത്തിയത്.

ഒരു മണ്ഡലകാലത്താണ് കണ്ണൂർ ഗവ. ആയുർവേദ കോളജിന് സമീപത്തെ മസ്ജിദിലേക്ക് കോളജ് അധ്യാപകൻ കൂടിയായ ഡോ. എസ്. ഗോപകുമാർ നോമ്പുമുറിക്കാൻ കടന്നുചെന്നത്.

ശബരിമലയിലേക്ക് പോകാൻ മുദ്ര ധരിച്ച സന്ദർഭത്തിലായിരുന്നു പള്ളിയങ്കണത്തിലെത്തിയത്. മുദ്രയണിഞ്ഞ സ്വാമി ഇഫ്താറിനെത്തിയപ്പോൾ പള്ളി കമ്മിറ്റി പ്രത്യേക സ്ഥലമൊരുക്കി സന്തോഷപൂർവം വരവേറ്റു. വെജിറ്റേറിയൻ വിഭവവും പാത്രങ്ങളും വരെ മാറ്റിവെച്ചു.

ആ നോമ്പുകാലം മുഴുവൻ ആ പരിഗണനകിട്ടി. ഇത്തരം ആതിഥ്യമര്യാദകൾ ഒരിക്കലും മനസ്സിൽനിന്ന് മായില്ലെന്ന് ഡോക്ടർ. ആ നോമ്പ് ഈ വിഷുക്കാലത്തും മാറ്റമില്ലാതെ അനുഷ്ഠിക്കുകയാണ് ഇപ്പോൾ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടുകൂടിയായ ഡോക്ടർ.

2002ലാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ. ഗോപകുമാർ കണ്ണൂർ ഗവ. ആയുർവേദ കോളജിൽ അധ്യാപകനായിയെത്തുന്നത്. 2003ലെ റമദാനിൽ ക്ലാസിലെ നിരവധി മുസ് ലിം വിദ്യാർഥികൾ വ്രതമനുഷ്ഠിക്കുന്നതു കണ്ടപ്പോഴാണ് അവരോട് ഐക്യപ്പെട്ട് നോമ്പെടുക്കാൻ തീരുമാനിച്ചത്.

മഗ്രിബിന് അവരോടൊപ്പം പള്ളിയിൽ പോയി നോമ്പുതുറന്നു. ഇതിനിടയിലാണ് സ്ഥിരമായി ശബരിമലയിൽ പോകുന്ന മണ്ഡലകാലത്ത് റമദാൻ വന്നെത്തിയതും മുദ്ര ധരിച്ചു തന്നെ വ്രതം തുടർന്നതും. 2003ൽ തുടങ്ങിയ വ്രതമെടുക്കൽ 2023ലെ വിഷുക്കാലത്തും നിർത്താതെ തുടരുന്നു. ആരും പറഞ്ഞിട്ടല്ല. നിശ്ചയദാർഢ്യമാണ് നോമ്പെടുക്കാനുള്ള ധൈര്യം നൽകിയത്.

പല ദിവസങ്ങളിലും വീട്ടിൽ ഇഫ്താർ വിഭവങ്ങൾ എത്തിച്ചു നൽകിയത് 75 പിന്നിട്ട പിതാവ് ശ്രീകണ്ഠൻ നായരായിരുന്നു. ഉത്തരേന്ത്യയിൽ എത്തിയപ്പോൾ ഗോപകുമാർ എന്ന പേരുകാരൻ റമദാൻ വ്രതമെടുക്കുന്നത് പലരെയും അത്ഭുതപ്പെടുത്തി.

25 വർഷം മല ചവിട്ടിയ ഗുരുസ്വാമിയാണ് ഡോക്ടർ. ഇതിൽ പലവർഷങ്ങളിലും നോമ്പെടുത്താണ് മല കയറിയത്. വെള്ളംവരെ ഉപേക്ഷിച്ച് മല കയറിയപ്പോഴുണ്ടായ പോസിറ്റിവ് ഇന്ധനം പറഞ്ഞറിയിക്കാനാവാത്തത്. ഗുരുസ്വാമിയായതിനാൽ പലപ്പോഴും മറ്റുള്ളവരെ കൂടി മലകയറാൻ സഹായിക്കേണ്ടി വന്നിട്ടുണ്ട്.

വ്രതം ദഹന വ്യവസ്ഥയെ പോസിറ്റിവായി ക്രമപ്പെടുത്തുന്നു. ആഹാര നിയന്ത്രണം പൂർണമായും പാലിക്കുന്നു. ആമാശയമാണ് രോഗത്തിന്റെ പ്രവേശന കവാടമെന്നാണ് ആയുർവേദം. വിശുദ്ധ ഖുർആൻ വ്രതമനുഷ്ഠിക്കാൻ നിർദേശിച്ചതിലൂടെ പറഞ്ഞതും മറ്റൊന്നല്ല. ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.


Share our post

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Kannur

നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

Published

on

Share our post

ജില്ലാ ആസ്പത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343.


Share our post
Continue Reading

Trending

error: Content is protected !!