Connect with us

Kannur

മേളയിൽ ഉദ്യോഗാർഥികൾക്ക് അഭിമുഖം ഒരുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്

Published

on

Share our post

എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഉദ്യോഗാർഥികൾക്കായി വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ. നാല് ദിവസങ്ങളിലായാണ് മേളയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. അത് കഴിഞ്ഞ് വകുപ്പിന്റെ സേവനങ്ങൾ പതിവുപോലെ തുടരും.

ജോർ എക്സ്പീരിയൻസ് സെന്റർ എന്ന സ്വകാര്യ സ്ഥാപനത്തിലെ സെന്റർ ഹെഡ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ തസ്തികകളിലേക്കായിരുന്നു ബുധനാഴ്ച അഭിമുഖം നടത്തിയത്.
ഏപ്രിൽ 13, 14, 17 എന്നീ തീയതികളിലായി മറ്റു സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ നടക്കും. കേരള ബോട്ട് സ്റ്റേ എന്ന സ്ഥാപനത്തിലേക്ക് വനിതാ കമ്യൂണിക്കേഷൻ മാനേജർക്കായുള്ള അഭിമുഖം ഏപ്രിൽ 13 ന് നടക്കും. പ്ലസ്ടു/ഡിഗ്രി ആണ് യോഗ്യത.

ഏപ്രിൽ 14ന് റോഷിൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്ക് പ്രോഡക്ഷൻ സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് എക്‌സിക്യൂടീവ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടക്കും.
ഏപ്രിൽ 17ന് മെഡ്സിറ്റി ഇന്റർനാഷണലിലേക്ക് എച്ച് ആർ മാനേജർ, എച്ച് ആർ എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻസ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ് മാനേജർ, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയ്‌നർ, സ്റ്റുഡന്റ് കൗൺസിലർ, ഡോക്യുമെന്റേഷൻ സ്പെഷലിസ്റ്റ്, അഡ്മിഷൻ ഓഫീസർ, വിസ ഡോക്യുമെന്റേഷൻ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

പുതുതായി രജിസ്റ്റർ ചെയ്യാനും രേഖകൾ അപ്ലോഡ് ചെയ്യാനടക്കമുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ലഭ്യമാകുന്ന സേവനങ്ങളെല്ലാം തന്നെ സ്റ്റാളിൽ ലഭ്യമാക്കുന്നുണ്ട്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്.

ഇതിനായി സാധാരണയായി ഈടാക്കുന്ന 250 രൂപയാണ് ഫീസ്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷനിലെ മറ്റു സേവനങ്ങൾക്ക് ഫീസുകളൊന്നും തന്നെയില്ല. വിവിധ കോഴ്സുകൾ, സ്‌കോളർഷിപ്, വായ്പകൾ, തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റി കൃത്യമായ ബോധവത്കരണവും സ്റ്റാളുകളിൽ നൽകുന്നു.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!