Connect with us

Kerala

വിദേശത്ത് പഠിക്കാം, ജോലി നേടാം: ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ ഏപ്രിൽ 30ന് കൊച്ചിയിൽ

Published

on

Share our post

കൊച്ചി: വിദേശത്ത് പഠിച്ച്, ഉയർന്ന ശമ്പളമുള്ള ജോലി നേടി അവിടെ സ്ഥിരതാമസമാക്കുന്ന കേരളീയരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഇതേ ലക്ഷ്യത്തോടെ വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴിതുറക്കുകയാണ് ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ.

മാതൃഭൂമി ഡോട്ട് കോമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30 – ന് മറൈൻ ഡ്രൈവിലെ ടാജ് ഗെയ്റ്റ് വേയിൽ നടക്കുന്ന ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ വിദേശപഠനത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികവും സമഗ്രവുമായ വിവരങ്ങൾ ലഭ്യമാക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് ഏഴ് മണിവരെ നടക്കുന്ന എക്‌സ്‌പോയിൽ പ്രവേശനം സൗജന്യമാണ്.

കാനഡ, യുകെ, യു.എസ്എ, ഓസ്‌ട്രേലിയ, ജർമനി, അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ന്യൂസിലാൻഡ്, ഇറ്റലി തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലെ പഠനാവസരങ്ങളെക്കുറിച്ചും, വിവിധ പഠനശാഖകളിൽ മികച്ച തൊഴിൽ സാധ്യതകളുടെ ഒട്ടനവധി കോഴ്‌സുകളെക്കുറിച്ചും എക്‌സ്‌പോയിലൂടെ മനസിലാക്കാം.

ഈ രാജ്യങ്ങളിലെ നിലവിലെ നയങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഏറ്റവും വിശ്വസ്വനീമായ വിവരങ്ങൾ അറിയാം. ആഗ്രഹിക്കുന്ന കോഴ്‌സ് പഠിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യവും യൂണിവേഴ്‌സിറ്റിയും ഏത്, അവിടെ പ്രവേശനം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, വിസ പ്രോസസിംഗ്, സ്‌കോളർഷിപ്പ് തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേരളത്തിലെ മുൻനിര വിദേശവിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പ്രതിനിധികളോട് നേരിട്ട് ചോദിച്ചറിയാം.

വിവിധ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ആപ്ലിക്കേഷനുകൾ പ്രോസസ് ചെയ്യാനുമുള്ള അവസരവും ലഭിക്കുന്നതാണ്. വിദേശവിദ്യാഭ്യാസ രംഗത്തെ പ്രമുഖർ നയിക്കുന്ന സെമിനാറുകളും എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്.

യുണിമണി ടൈറ്റിൽ സ്‌പോൺസറായുള്ള ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം നൽകിയിട്ടുള്ള ക്യൂആർ കോഡിലൂടെയും,https://mycontest.mathrubhumi.com/lets-go-abroad/# എന്ന ലിങ്കിലൂടെയും നിങ്ങൾക്ക് സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 97461 22746, 95673 45670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!