Connect with us

Kerala

ആദ്യം ഡ്രൈവര്‍ വിട്ടു, പിന്നാലെ യാത്രക്കാരും; കൊട്ടിഘോഷിച്ചെത്തിയ കേരളസവാരി പെരുവഴിയില്‍

Published

on

Share our post

കൂടുതല്‍ യാത്രാക്കൂലി ഈടാക്കി ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന കമ്മിഷന്‍ നല്‍കുന്ന സ്വകാര്യ കമ്പനികള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സിസംവിധാനമായ കേരളസവാരിക്ക് കാലിടറി.

യാത്രയും കമ്മിഷനും കുറവായതിന്റെ പേരില്‍ ആദ്യം ഡ്രൈവര്‍മാരും വാഹനം കിട്ടാതായതോടെ യാത്രക്കാരും കൈയൊഴിഞ്ഞു. 2022 ഓഗസ്റ്റ് 17-ന് ഓണസമ്മാനമായാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് കേരളസവാരി എന്നപേരില്‍ ഓണ്‍ലൈന്‍ ടാക്‌സി ഏര്‍പ്പെടുത്തിയത്.

പോലീസ് സുരക്ഷാപരിശോധനയ്ക്കുശേഷം തിരഞ്ഞെടുത്ത ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. സര്‍വീസ് ചാര്‍ജ് എട്ടുശതമാനമായി നിശ്ചയിച്ചു.

ഉദ്ഘാടനദിവസംതന്നെ മൊബൈല്‍ആപ് പ്ലേസ്റ്റോറില്‍ എത്തിക്കാന്‍ കഴിയാതിരുന്നത് തുടക്കത്തിലേ കല്ലുകടിയായി. ദിവസങ്ങള്‍ക്കുശേഷമാണ് ആപ് ലഭിച്ച് തുടങ്ങിയത്.

പരീക്ഷണാര്‍ഥം തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതിയില്‍, മാര്‍ച്ചില്‍ സര്‍ക്കാര്‍ ലഭ്യമാക്കിയ കണക്കുകള്‍പ്രകാരം 1552 ഓട്ടോറിക്ഷകളും 340 ടാക്‌സികളുമാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 1023 പേരില്‍നിന്നായി 2234 യാത്രകളാണ് ലഭിച്ചത്.

രജിസ്റ്റര്‍ചെയ്തതില്‍ ഭൂരിഭാഗം വാഹനങ്ങളും ഓണ്‍ലൈനില്‍വരുന്നില്ല. അമ്പതില്‍താഴെ ഡ്രൈവര്‍മാര്‍ മാത്രമാണ് മിക്കപ്പോഴും ആപ് ഉപയോഗിക്കുന്നത്. കൂടുതല്‍ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടായാലേ യാത്രക്കാരെ ലഭിക്കുകയുള്ളൂ.

കൂടുതല്‍ വാഹനങ്ങള്‍ ആപ്പില്‍ എത്തിക്കുക, പദ്ധതിയെക്കുറിച്ച് പ്രചാരം നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുക, തുടക്കത്തിലെ നഷ്ടം ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുക തുടങ്ങിവ ഒരേസമയം ചെയ്താലേ വിജയിക്കുകയുള്ളൂ.

നഗരത്തില്‍ തിരക്കുള്ള സമയങ്ങളില്‍ 1500 വാഹനങ്ങളെങ്കിലും ഒരേ സമയം ഓണ്‍ലൈനില്‍ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം പാളി. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് പ്രതിഫലം കുറവാണെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. ഒരു പരിധിവരെ സര്‍ക്കാരിന്റെ ഉദാസീനതയും കാരണമാണ്.

ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മാതൃകയില്‍ സംസ്ഥാനവും നയം കൊണ്ടുവരേണ്ടതുണ്ട്.

എന്നാല്‍ നയരൂപവത്കരണചര്‍ച്ചകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. അമിതനിരക്ക് വാങ്ങുന്ന സ്വകാര്യക്കമ്പനികളെ തടയാന്‍ കഴിയുന്നില്ല.

ഓട്ടോ, ടാക്‌സി നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതേ തുകതന്നെ ഓണ്‍ലൈനില്‍ വാങ്ങുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. ഇതു മുതലെടുത്താണ് സ്വകാര്യ കമ്പനികള്‍ കേരളസവാരിക്ക് തടയിടുന്നത്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!