Connect with us

Kerala

മകളുടെ ചികിത്സക്ക് ഉള്ളതെല്ലാം ചെലവാക്കി; പിന്നാലെ അമ്മയ്ക്ക് 20 ലക്ഷം ഡോളര്‍ ലോട്ടറിയടിച്ചു

Published

on

Share our post

‘അതൊരു വിജയകഥയുടെ തുടക്കം മാത്രമായിരുന്നു’ എന്ന അടിക്കുറിപ്പിൽ ഫ്ലോറിഡ ലോട്ടറി പങ്കുവെച്ച ട്വീറ്റിന് താഴെ അഭിനന്ദനങ്ങള്‍ നിറയുകയാണ്. ജെറാൾഡിൻ ഗിംബ്ലറ്റ് എന്ന സ്ത്രീയ്ക്ക് 20 ലക്ഷം ഡോളര്‍ സമ്മാനമായി ലോട്ടറിയടിച്ചതിന്റെ ചിത്രമായിരുന്നു ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ലോട്ടറി അടിച്ചതിലായിരുന്നില്ല അഭിനന്ദനങ്ങൾ, അതിലുപരി ഗിംബ്ലറ്റിന്റെ ജീവിത കഥയ്ക്കായിരുന്നു അഭിനന്ദനം.

യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. അർബുദബാധിതയായ മകളെ, ജീവിത കാലം മുഴുവൻ സമ്പാദിച്ചതെല്ലാം ചെലവിട്ട്‌ ചികിത്സിച്ച ഒരമ്മ, ലോട്ടറി കടയിൽ ചെന്ന് ലോട്ടറിയെടുക്കാൻ തീരുമാനിക്കുന്നു. എന്നാൽ, എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നു ജോലിക്കാരൻ പറഞ്ഞെങ്കിലും വീണ്ടും ഒന്നുകൂടി പരിശോധിക്കാൻ ആവശ്യപ്പെടുന്നു.

തുടർന്ന്, പരിശോധിച്ചപ്പോൾ ഒരു ടിക്കറ്റ് ബാക്കിയായി കിടക്കുന്നത് കണ്ട്, അതു വാങ്ങുന്നു. അപ്പോഴേക്കും തന്റെ മകൾ അർബുദത്തോട് പൊരുതി ആസ്പത്രിയിൽനിന്ന് അവസാന ഘട്ട ചികിത്സയും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നുവെന്ന് സ്ത്രീയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഫ്ലോറിഡ ലോട്ടറി പുറത്തുവിട്ട കുറിപ്പ് പ്രകാരം, ലേക് ലാൻഡിലെ ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് യുവതി ലോട്ടറി ടിക്കറ്റ് എടുത്തത്‌.

‘കടയിൽ ഇനി ടിക്കറ്റുകളൊന്നും ബാക്കിയില്ലെന്നായിരുന്നു ജീവനക്കാരൻ ആദ്യം കരുതിയത്. എന്നാൽ, വീണ്ടും ആവശ്യപ്പെട്ടത് പ്രകാരം ഒന്നു കൂടി പരിശോധിക്കാൻ പറഞ്ഞു. ഒരെണ്ണം ബാക്കിയായിക്കിടക്കുന്നത് കണ്ടു.’ ഭാഗ്യം കടാക്ഷിച്ച യുവതി പറയുന്നു.

മറ്റു തുകകൾ ഒക്കെ കഴിച്ച് 1,645,000 ഡോളർ (ഏകദേശം 13.5 കോടിയോളം ഇന്ത്യൻ രൂപ) ഇവർക്ക് ലഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. തുക കൈമാറുന്നതിന്റെ ചിത്രം ഫ്ലോറിഡ ലോട്ടറി ട്വിറ്ററിൽ പങ്കുവെച്ചു. ഭാഗ്യവതിയായ ഗിംബ്ലറ്റ് അർബുദ രോഗബാധിതയായ മകൾ, കൊച്ചുമകൾ എന്നിവരാണ് ചിത്രത്തിലുള്ളത്‌.

“അമ്മ ലോട്ടറി ടിക്കറ്റെടുക്കുന്നതിന് ഒരു ദിവസം മുമ്പ്, സ്തനാർബുദ ചികിത്സയുടെ അവസാനഘട്ടവും കഴിഞ്ഞ് ആശുപത്രിയിൽനിന്ന് അമ്മയ്ക്ക് ഫോൺ ചെയ്തു കൊണ്ടായിരുന്നു ഞാൻ ഇറങ്ങിയത്.

അമ്മ അവരുടെ ജീവിതകാലത്ത് സമ്പാദിച്ച് വെച്ചതൊക്കെ എനിക്ക് വേണ്ടി ചെലവഴിച്ചു. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്.” ഗിംബ്ലറ്റിന്റെ മകൾ പറഞ്ഞു.

ട്വീറ്റിൽ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ‘യഥാർഥ കൈകളിൽ തന്നെയാണ് തുക എത്തിയിരിക്കുന്നത്’, ‘ലോകത്ത് പല നന്മകളും നടക്കുന്നുണ്ട്’, ‘സ്വാർഥതയില്ലാത്ത നിങ്ങളുടെ ഈ പ്രവൃത്തി അതിലേറെ തിരിച്ചു തന്നു’ തുടങ്ങി അഭിനന്ദനപ്രവാഹങ്ങളിൽ നീണ്ടു പോകുന്നു കമന്റുകൾ.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!