Connect with us

Kerala

അവധിക്ക് കല്യാണവീട്ടിൽ പോകണം, ഉത്സവം കൂടണം, നീന്തണം, മരംകേറണം -വേറിട്ട ഗൃഹപാഠം നൽകി അധ്യാപകൻ

Published

on

Share our post

ആലപ്പുഴ: അവധിക്കാലത്ത് ഉത്സവവും പെരുന്നാളും കൂടണം. മരംകേറണം, നീന്തണം, കല്യാണവീട്ടിലും മരണവീട്ടിലും പോകണം-അവധിക്കാലത്ത് കുട്ടികൾക്ക് വേറിട്ട ഗൃഹപാഠം നൽകിയിരിക്കുകയാണ് ചെന്നിത്തല നവോദയ വിദ്യാലയത്തിലെ സാമൂഹികശാസ്ത്ര അധ്യാപകൻ പി.കെ. സഹദേവൻ.

‘നവോദയ സ്കൂളിൽ മാസങ്ങൾ കൂടുമ്പോഴാണ് രക്ഷിതാക്കളും കുടുംബാംഗങ്ങളുമൊക്കെ കുട്ടികളെ കാണാൻ വരുക. അവരെ കണ്ടയുടൻ കുട്ടികൾ ആദ്യംചെയ്യുന്നത് അവരുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങി അതിൽ മുഴുകുക എന്നതാണ്.

മുത്തശ്ശനും മുത്തശ്ശിയുമൊക്കെ മുടിയിൽ തലോടിയും മറ്റും വിശേഷങ്ങൾ തിരക്കുമ്പോഴും കുട്ടികൾ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ തിരയുന്നതുകാണാം.

അതുകാണുമ്പോൾ വിഷമം തോന്നും. അതുകൊണ്ട്, കുടുംബാംഗങ്ങളും സമൂഹവുമായി കൂടുതൽ ഇടപഴകാനാണ് ഇത്തരമൊരു ഗൃഹപാഠം നൽകണമെന്നു തോന്നിയത്’ -അധ്യാപകൻ പി.കെ. സഹദേവൻ പറഞ്ഞു.

ഗൃഹപാഠം ഇങ്ങനെ

1. ദിവസവും പത്രം വായിക്കണം. ഇഷ്ടമുണ്ടെങ്കിൽ നോവൽ, കഥ, കവിത, നാടകം തുടങ്ങിയവയും വായിക്കണം.

2. വൈകുന്നേരങ്ങളിൽ പൊതു കളിസ്ഥലത്തോ പറമ്പിലോ മറ്റു കുട്ടികളുമായി, പ്രത്യേകിച്ച് അയൽവാസികളായ കുട്ടികളുമായി, ഒരു മണിക്കൂറെങ്കിലും ശരീരം വിയർക്കുന്ന കളികളിൽ ഏർപ്പെടണം.

3. കല്യാണവീടുകളിൽ തലേന്നുപോയി സഹകരിക്കണം. ഇല തുടയ്ക്കൽ, കസേര നിരത്തൽ, ഭക്ഷണം വിളമ്പൽ എന്നിവയിൽ ഏർപ്പെടണം. മരണവീടുകളിൽ പോകണം. ആവശ്യമെങ്കിൽ ചടങ്ങുകളിൽ സഹകരിക്കണം.

4. എന്നും വൈകുന്നേരം മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ, അമ്മ, സഹോദരങ്ങൾ, വീട്ടിലെ മറ്റംഗങ്ങൾ എന്നിവർക്കൊപ്പം ഒരു മണിക്കൂറെങ്കിലും ഒന്നിച്ചിരിക്കണം. ആ സമയം മൊബൈൽഫോൺ ഉപയോഗിക്കരുത്.

5. നാട്ടിലെ ഉത്സവം, പെരുന്നാൾ, കല-കായിക ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കണം.

6. അടുക്കളപ്പണിയിലും കൃഷിയിലും മറ്റും വീട്ടുകാരെ സഹായിക്കണം.

7. നീന്തൽ, മരംകേറ്റം തുടങ്ങിയവ മുതിർന്നവരുടെ സാന്നിധ്യത്തിൽ പരിശീലിക്കണം.

8. ചക്ക, മാങ്ങ, പേരയ്ക്ക, ചാമ്പയ്ക്ക, ഞാവൽ, നെല്ലിക്ക തുടങ്ങിയവ നാട്ടിൽനിന്നു ശേഖരിച്ചു കഴിക്കണം. പണംകൊടുത്തു പരമാവധി വാങ്ങാതിരിക്കുക.

9. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോകണം. പ്രത്യേകിച്ച്, പ്രായംചെന്നവരുടെ അടുക്കൽച്ചെന്ന് കുറച്ചുസമയം അവരെ കേൾക്കണം.

10. ഇതൊക്കെ ചെയ്തുകഴിഞ്ഞ് സമയമുണ്ടെങ്കിൽ കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ സമയം ചെലവഴിക്കുക.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!