Kerala
അവധിക്ക് കല്യാണവീട്ടിൽ പോകണം, ഉത്സവം കൂടണം, നീന്തണം, മരംകേറണം -വേറിട്ട ഗൃഹപാഠം നൽകി അധ്യാപകൻ

ആലപ്പുഴ: അവധിക്കാലത്ത് ഉത്സവവും പെരുന്നാളും കൂടണം. മരംകേറണം, നീന്തണം, കല്യാണവീട്ടിലും മരണവീട്ടിലും പോകണം-അവധിക്കാലത്ത് കുട്ടികൾക്ക് വേറിട്ട ഗൃഹപാഠം നൽകിയിരിക്കുകയാണ് ചെന്നിത്തല നവോദയ വിദ്യാലയത്തിലെ സാമൂഹികശാസ്ത്ര അധ്യാപകൻ പി.കെ. സഹദേവൻ.
‘നവോദയ സ്കൂളിൽ മാസങ്ങൾ കൂടുമ്പോഴാണ് രക്ഷിതാക്കളും കുടുംബാംഗങ്ങളുമൊക്കെ കുട്ടികളെ കാണാൻ വരുക. അവരെ കണ്ടയുടൻ കുട്ടികൾ ആദ്യംചെയ്യുന്നത് അവരുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങി അതിൽ മുഴുകുക എന്നതാണ്.
മുത്തശ്ശനും മുത്തശ്ശിയുമൊക്കെ മുടിയിൽ തലോടിയും മറ്റും വിശേഷങ്ങൾ തിരക്കുമ്പോഴും കുട്ടികൾ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ തിരയുന്നതുകാണാം.
അതുകാണുമ്പോൾ വിഷമം തോന്നും. അതുകൊണ്ട്, കുടുംബാംഗങ്ങളും സമൂഹവുമായി കൂടുതൽ ഇടപഴകാനാണ് ഇത്തരമൊരു ഗൃഹപാഠം നൽകണമെന്നു തോന്നിയത്’ -അധ്യാപകൻ പി.കെ. സഹദേവൻ പറഞ്ഞു.
ഗൃഹപാഠം ഇങ്ങനെ
1. ദിവസവും പത്രം വായിക്കണം. ഇഷ്ടമുണ്ടെങ്കിൽ നോവൽ, കഥ, കവിത, നാടകം തുടങ്ങിയവയും വായിക്കണം.
2. വൈകുന്നേരങ്ങളിൽ പൊതു കളിസ്ഥലത്തോ പറമ്പിലോ മറ്റു കുട്ടികളുമായി, പ്രത്യേകിച്ച് അയൽവാസികളായ കുട്ടികളുമായി, ഒരു മണിക്കൂറെങ്കിലും ശരീരം വിയർക്കുന്ന കളികളിൽ ഏർപ്പെടണം.
3. കല്യാണവീടുകളിൽ തലേന്നുപോയി സഹകരിക്കണം. ഇല തുടയ്ക്കൽ, കസേര നിരത്തൽ, ഭക്ഷണം വിളമ്പൽ എന്നിവയിൽ ഏർപ്പെടണം. മരണവീടുകളിൽ പോകണം. ആവശ്യമെങ്കിൽ ചടങ്ങുകളിൽ സഹകരിക്കണം.
4. എന്നും വൈകുന്നേരം മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ, അമ്മ, സഹോദരങ്ങൾ, വീട്ടിലെ മറ്റംഗങ്ങൾ എന്നിവർക്കൊപ്പം ഒരു മണിക്കൂറെങ്കിലും ഒന്നിച്ചിരിക്കണം. ആ സമയം മൊബൈൽഫോൺ ഉപയോഗിക്കരുത്.
5. നാട്ടിലെ ഉത്സവം, പെരുന്നാൾ, കല-കായിക ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കണം.
6. അടുക്കളപ്പണിയിലും കൃഷിയിലും മറ്റും വീട്ടുകാരെ സഹായിക്കണം.
7. നീന്തൽ, മരംകേറ്റം തുടങ്ങിയവ മുതിർന്നവരുടെ സാന്നിധ്യത്തിൽ പരിശീലിക്കണം.
8. ചക്ക, മാങ്ങ, പേരയ്ക്ക, ചാമ്പയ്ക്ക, ഞാവൽ, നെല്ലിക്ക തുടങ്ങിയവ നാട്ടിൽനിന്നു ശേഖരിച്ചു കഴിക്കണം. പണംകൊടുത്തു പരമാവധി വാങ്ങാതിരിക്കുക.
9. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോകണം. പ്രത്യേകിച്ച്, പ്രായംചെന്നവരുടെ അടുക്കൽച്ചെന്ന് കുറച്ചുസമയം അവരെ കേൾക്കണം.
10. ഇതൊക്കെ ചെയ്തുകഴിഞ്ഞ് സമയമുണ്ടെങ്കിൽ കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ സമയം ചെലവഴിക്കുക.
Kerala
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു


മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ്‍ മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ്‍ മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.
Kerala
പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Kerala
ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.
ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്