Connect with us

Local News

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് മെയ് 5,6,7 തീയതികളിൽ

Published

on

Share our post

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് മെയ് 5,6,7(വെള്ളി,ശനി,ഞായർ) തീയതികളിൽ നടത്താൻ തീരുമാനം.

സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ.കെ.ഇബ്രാഹിം, സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്,ട്രഷറർ പൂക്കോത്ത് അബൂബക്കർ,കൊട്ടംചുരം ജുമാ മസ്ജിദ് ഖത്തീബ് അസ്ലം ഫൈസി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.പി.അബ്ദുൾ റഷീദ് (കൺവീനർ),ഹംസ മാവടി,പൊയിൽ ബക്കർ(ജോ.കൺ.),യു. വി. റഹീം (ചെയർമാൻ),എൻ. കെ.അമീർ, സത്താർ കൊട്ടംചുരം, സി. പി. എച്ച്. മജീദ്, എസ്. എം.കെ. മുഹമ്മദലി (വൈസ്.ചെയർമാൻ).

രക്ഷാധികാരികൾ: മൂസ മൗലവി, സെയ്‌തലവി ഉസ്താദ്, അസ്‌ലം ഫൈസി, ഐഡിയൽ അബ്ദുള്ള.


Share our post

KOLAYAD

കോളയാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് മാസങ്ങൾ

Published

on

Share our post

കോളയാട് : മിനി സ്റ്റേഡിയത്തിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചിട്ട് മാസങ്ങൾ. നിർമാണ പ്രവൃത്തിക്ക് ഇടെ കരാറുകാരൻ മരിക്കുകയും റീ ടെൻഡർ നടപടികൾ പൂർത്തിയാകാത്തതും ആണ് പ്രവൃത്തി നിലയ്ക്കാൻ കാരണമായത്. അഞ്ച് കോടി രൂപ ചെലവിൽ ആണ് കോളയാട് പഞ്ചായത്തിനോട് ചേർന്നുള്ള മൈതാനത്തിൽ നിർമാണം ആരംഭിച്ചത്.

കായിക വകുപ്പ് മന്ത്രി ആയിരിക്കെ ഇ.പി.ജയരാജൻ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ, ഷട്ടിൽ എന്നീ കായിക ഇനങ്ങൾ നടത്താം. കോളയാട്ടെയും പരിസര പ്രദേശങ്ങളിലെയും കായിക താരങ്ങളെ കണ്ടെത്തി വളർത്തി എടുക്കുക എന്ന വിപുലമായ ലക്ഷ്യം ആയിരുന്നു ഈ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് പിന്നിൽ ഉണ്ടായിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തത് കൊണ്ട് കായിക താരങ്ങൾക്ക് എന്ന പോലെ കായിക പ്രേമികളും ഏറെ നിരാശയിലാണ്.

റീ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രവൃത്തി പുനരാരംഭിക്കും എന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് എപ്പോൾ നടക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വലിയ സൗകര്യം ഉണ്ടായിരുന്ന ഒരു മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തായി നിർമിച്ചിട്ടുള്ള ഈ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചത് ഫലത്തിൽ കായിക താരങ്ങൾക്ക് നേരത്തെ കിട്ടിയിരുന്ന സൗകര്യം പോലും ഇല്ലാതാക്കി എന്നാണ് കായിക പ്രേമികൾ പറയുന്നത്.


Share our post
Continue Reading

IRITTY

കരിന്തളം വയനാട് 400 കെ.വി ലൈൻ സർവേ കർഷകർ ആശങ്കയിൽ ; ലൈൻ കടന്നുപോകുന്നത് നിരവധി വീടുകൾക്ക് മുകളിലൂടെ

Published

on

Share our post

ഇരിട്ടി : കരിന്തളം വയനാട് 400 കെ വി ലൈൻ നഷ്ട്ടപരിഹാരം കണക്കാക്കുന്നതിന് മന്ത്രിതല ചർച്ചയുടെ തീരുമാനപ്രകാരം നടത്തുന്ന സർവേ നടപടികൾ പുരോഗമിക്കുമ്പോൾ കർഷകർ പുതിയ ആശങ്കയിൽ . ആറളം അയ്യൻകുന്ന് പഞ്ചായത്തുകളിൽ നിരവധി വീടുകൾ ലൈനിന്റെ അടിയിൽ വരുന്നതാണ് പുതിയ ആശങ്കക്ക് കാരണം . 2016 ൽ ആരംഭിച്ച പദ്ധതി ഏതുവഴി കടന്നുപോകുന്നുവെന്ന് കർഷകർക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. 40 മീറ്റർ വീതിയിൽ ലൈൻ കടന്നുപോകുന്ന പ്രദേശം കെ എസ് ഇ ബി അധികൃതർ ഒരു മാസം മുൻപ് അടയാളപ്പെടുത്തി തുടങ്ങിയതോടെയാണ് കൃഷിക്ക് പുറമെ വീടുകളും ലൈനിന് അടിയിൽ വരുന്നതായി കർഷകർക്ക് തിരിച്ചറിയുന്നത് . ലൈൻ കടന്നുപുകുന്ന സ്ഥലത്തെ ഒരേക്കറിൽ താഴെ മാത്രം ഭൂമിയുള്ള നിരവധി സാധാരണക്കാരായ കുടുംബങ്ങളാണ് ഇതോടെ ഭൂരഹിതർ ആകുന്നത് . ലൈൻ കടന്നുപോകുന്ന കാർഷിക വിളകൾ നിറഞ്ഞ കൃഷിഭൂമി ഇതോടെ തരിശുഭൂമി ആകുന്ന സ്ഥിവിശേഷമാണ് സംജാതമാകുന്നത് .

ആറളത്ത് ഏഴും അയ്യൻകുന്നിൽ മൂന്നിൽ അധികം വീടുകൾക്ക് ഭീക്ഷണി ആറളം കൃഷി ഫാമിൽ നിന്നും ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ കൃഷിഭൂമിലൂടെ കടന്നുപോകുന്ന ലൈൻ സഹോദരങ്ങളായ ജീരകശേരിൽ ആന്റോ , ജോസഫ് , തോമസ് , ഇമ്മാനുവേൽ എന്നീ നാല് കൃഷിഭൂമിയും വീടിനും മുകളിലൂടെയാണ് കടന്നുപോകുന്നത് . പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്ത് നിർമ്മിക്കുന്ന ആന്റോയുടെ പുതിയ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് , ജോസഫിന്റെ വീടിന്റെ ഒരു ഭാഗവും , തോമസിന്റെ കാർപോർച്ചും ഇമ്മാനുവലിന്റെ തൊഴുത്തും 40 മീറ്ററിനുള്ളിലാണ് വരുന്നത് . ഒരേക്കർ നാല്പത് സെന്റ് ഭൂമി ഉണ്ടയിരുന്ന ആന്റോക്ക് ലൈൻ കടന്നുപോയതിന് ശേഷം അവശേഷിക്കുന്നത് 30 സെന്റ് സ്ഥലം മാത്രമായിരിക്കും . തെങ്ങും റബറും ഉൾപ്പടെ ആന്റോയുടെ കൃഷികൾ പൂർണ്ണമായും നശിക്കും .

അതെ അവസ്ഥ തന്നെയാണ് ജോസഫിനും ഒരേക്കർ പത്ത് സെന്റ് സ്ഥലത്തിൽ അവശേഷിക്കുക 20 സെന്റ് ഭൂമിയാണ് .200 ഓളം റബറും , 20 ൽ അധികം തെങ്ങും ഉൾപ്പടെ കൃഷിഭൂമിയിലെ വരുമാനം മുഴുവൻ ഇല്ലാതായാൽ തങ്ങൾ എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ .ആറളം പഞ്ചായത്തിലെ നെടുമുണ്ടയിലാണ് മറ്റ് നാലുവീടുകൾ . എടൂർ കീഴ്പ്പള്ളി റോഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പുതുപ്പള്ളി ബെന്നിയുടെ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് . കൂടാതെ മാറാമറ്റത്തിൽ രതീഷ് , സുമതി , ഉള്ളാട്ടാനിക്കൽ രവീന്ദ്രൻ എന്നിവരുടെ വീടിന് മുകളിലൂടയാണ് ഇവിടെ ലൈൻ കടന്നുപോകുന്നത് . ഇവിടെ പലരും 10 സെന്റിനുള്ളിൽ മാത്രം ഭൂമിയുള്ള സാധാരണക്കാരായ ജനങ്ങളാണ് . ആറളത്തെ സാഹചര്യം കണക്കിലെടുത്താൽ അയ്യൻകുന്നിൽ ഇതുവരെ മൂന്ന് വീടുവകൾക്ക് മുകളിലൂടെ ലൈൻ കടന്നുപോകുന്നു എന്നതാണ് ലഭിക്കുന്ന വിവരം . റെന്നി ഇല്ലിക്കൽ , സെബാൻ , ഇല്ലിക്കൽ ഇറ്റോ എന്നിവരുടെ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് .


Share our post
Continue Reading

THALASSERRY

ഗതാഗത നിയന്ത്രണം; തലശ്ശേരിയിൽ പാർക്കിങ് സൗകര്യമൊരുക്കി

Published

on

Share our post

തലശ്ശേരി: ലോഗൻസ് റോഡ് നവീകരണത്തിന്‍റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു വരുന്ന വാഹനങ്ങൾ ജൂബിലി റോഡിലെ ഡൗൺ ടൗൺ മാളിന് സമീപമുള്ള ചന്ദ്രവിലാസ് ഹോട്ടലിന് മുൻവശത്തെ പാർക്കിങ് സ്ഥലം ഉപയോഗിക്കണം. പാനൂർ ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്കു വരുന്ന പ്രൈവറ്റ് വാഹനങ്ങൾക്ക് ടൗൺ ബാങ്കിനു മുൻവശം പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് റെയിൽവേ മേൽപ്പാലത്തിന് വലത് വശമുള്ള ടി.സി മുക്കിലെ പഴയ സർക്കസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.

ധർമടം പിണറായി ഭാഗത്തുനിന്നു തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾ തലശ്ശേരി കോട്ട, മുനിസിപ്പൽ പാർക്കിങ്ങ്, ഹാർബർ സിറ്റി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. എൻ.സി.സി റോഡിൽ ഡ്യൂട്ടി ഫ്രീ ഡിസ്‌കൗണ്ട് മെഡിക്കൽ സ്റ്റോറിന് പുറകുവശം പാർക്കിങ്ങിനായി ഉപയോഗിക്കണം. ഒ.വി റോഡിൽ ചിത്രവാണി ടാക്കീസ് നിന്നിരുന്ന സ്ഥലം, ടെലി ആശുപത്രിക്കു പുറക് വശം, ജൂബിലി റോഡിലെ ഡൗൺ ടൗൺ മാൾ എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!