Connect with us

Kerala

കെ.എസ്.ആർ.ടി.സി നാലായി പിരിയും, ജൂൺ മുതൽ സ്വിഫ്ടിന് പുറമെ മൂന്ന് സ്വതന്ത്ര മേഖലകൾ

Published

on

Share our post

തിരുവനന്തപുരം: പ്രവർത്തനം ചടുലവും കാര്യക്ഷമവുമാക്കി നഷ്ടത്തിൽ നിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി വിഭജിക്കും. കെ.എ.എസ് ഉദ്യോഗസ്ഥരെ മേധാവികളാക്കും. സ്വിഫ്ട് സർവീസ് വേറിട്ടു പ്രവർത്തിക്കുന്നതിനാൽ ഫലത്തിൽ കെ.എസ്.ആർ.ടി.സി നാലായി പിരിയും.

ജൂൺ മുതൽ നടപ്പാക്കാനാണ് നീക്കം.എന്തിനും ഏതിനും തലസ്ഥാനത്തെ മേലധികാരികളിൽ നിന്ന് അനുമതി വേണമെന്ന സമ്പ്രദായമാണ് ഉപേക്ഷിക്കുന്നത്.

ഓരോ മേഖലയിലെയും കാര്യങ്ങൾ അവിടെ തീരുമാനിക്കാം.ഓരോ ബസും ലാഭത്തിലോടിക്കുക. എല്ലാ ഡിപ്പോയും സ്വയം പര്യാപ്തതമാക്കുക. ജീവനക്കാർക്ക് ശമ്പളത്തിനു പുറമെ ഇൻസെന്റീവും ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.

സൗത്ത്, സെൻട്രൽ, നോർത്ത് മേഖലകളായാണ് വിഭജനം. ഇത്തരത്തിൽ വിഭജിക്കാൻ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. നടപ്പാക്കാൻ ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് നിർദേശവും നൽകിയിരുന്നു.

മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമിച്ചതല്ലാതെ തുടർ നടപടി ഉണ്ടായില്ല.മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകിയതോടെയാണ് പദ്ധതി സജീവമായത്.മേഖലാ അധികൃതർ ട്രാഫിക് സർവേ നടത്തും.യാത്രക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും.

യാത്രക്കാരുടെ കുറവ് വിലയിരുത്തി റൂട്ടുകൾ പുനർനിർണയിക്കും.തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പരിഗണനയോടെ സർവീസുകൾ ക്രമീകരിക്കും.സ്ഥലംമാറ്റവും ശമ്പളവുംമേഖലാടിസ്ഥാനത്തിൽ1. നിയമനവും സ്ഥലംമാറ്റവും മേഖലാടിസ്ഥാനത്തിൽ.

2. ശമ്പളം, ഇന്ധനം, സ്പെയർപാർട്സ് തുക മേഖലകളിൽ നിന്ന് നൽകണം3. ഫാസ്റ്റ് പാസഞ്ചർ, നിലവിലെ സൂപ്പർഫാസ്റ്റ് അതതു മേഖലയുടെ അധികാര പരിധിയിൽ. ദീർഘദൂര സർവീസുകൾ തുടരും4. പുതിയ സൂപ്പർ ഫാസ്റ്റുകളും മറ്റ് സൂപ്പർക്ലാസ് സർവീസുകളും നഗര ഇ-ബസുകളും സ്വിഫ്ടിന്5. വായ്പാ തിരിച്ചടവിനും മറ്റും നിശ്ചിത തുക നൽകണം6.

സ്വകാര്യ ബസുകൾ വാടക വ്യവസ്ഥയിലെടുക്കാംമൂന്നു മേഖലകൾസൗത്ത്:# തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട#‌ഡ‌ിപ്പോകൾ 36#ബസ് 2190സെൻട്രൽ#ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ#ഡിപ്പോകൾ 35#ബസ് 1650നോർത്ത്#മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്#ഡിപ്പോകൾ 21#ബസ് 1400” .

മേഖലാ വിഭജനം യൂണിയൻ അംഗീകരിച്ചതാണ് ”-എസ്. വിനോദ്, ജനറൽ സെക്രട്ടറി,കെ.എസ്.ആർ.ടി എംപ്ലോയിസ് അസോ.”ദുർവ്യയത്തിലേക്കാണ് പോകുന്നത്. ലാഭ കേന്ദ്രമാകുന്നത് എങ്ങനെയെന്ന് സർക്കാർ വിശദീകരിക്കണം.

”-എം.വിൻസെന്റ് എം.എൽ.എ,വർക്കിംഗ് പ്രസിഡന്റ് ടി.ഡി.എഫ്” തലപ്പത്ത് കൂടുതൽ പേരെ നിയമിച്ച് വലിയ ശമ്പളം കൊടുക്കുന്നതിനേ ഉപകരിക്കൂ”വി.പ്രദീപ്, ഡെ. ജനറൽ സെക്രട്ടറി,കെ.എസ്.ടി എംപ്ലോ. സംഘ്


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!