Connect with us

Kerala

ഇതെവിടെ കിട്ടുമെന്ന് അറിയുമോ? ഒപ്പം നിന്ന് ഫോട്ടോ എടുത്തവരോട് അത് ലഭിക്കാനുള്ള ഉപായം പറഞ്ഞുകൊടുത്ത് മോദി

Published

on

Share our post

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിക്കാറുള്ള പ്രധാനമന്ത്രി ഇന്ത്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

തന്റെ ദേവാലയ സന്ദർശനം സമൂഹത്തിൽ സന്തോഷവും സൗഹാർദ്ദവും പരത്താൻ ഇടയാക്കട്ടെയെന്ന് സന്ദർശനത്തിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് മോദി ട്വീറ്റു ചെയ്‌തു.

കേരളത്തിൽ അടക്കം ക്രൈസ‌്‌തവ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ബി.ജെ.പിയുടെ നിർണായക നീക്കങ്ങൾക്കിടെയാണ് മോദിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.കനത്ത സുരക്ഷയിൽ ഡൽഹി സീറോമലബാർ സഭയുടെ ഗോൾടാക്ഘാന സേക്രഡ് ഹാർട്ട് കത്തീഡ്രൽ മോദി എത്തിയത് വൈകിട്ട് 5.30ന് ഫരീദാബാദ് രൂപതാ ബിഷപ്പ് ഡോ. കുര്യോക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, കത്തീഡ്രൽ വികാരി ഫ്രാൻസിസ് സ്വാമിനാഥൻ തുടങ്ങിയവർ സ്വീകരിച്ചു.കത്തീഡ്രലിനുള്ളിൽ പ്രവേശിച്ച പ്രധാനമന്ത്രി അൾത്താരയ്‌ക്കു മുന്നിൽ പ്രതിഷ്ഠിച്ച തിരുരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു.

ബിഷപ്പുമാർക്കൊപ്പമിരുന്ന് കൊയർ സംഘത്തിന്റെ ഗാനങ്ങൾ കൈകൂപ്പി ആസ്വദിച്ചു. അൽത്താരയ്ക്ക് മുന്നിൽ അൽപനേരം കണ്ണടച്ച് പ്രാർത്ഥിച്ചു. വിശ്വാസികളെ അഭിവാദ്യം ചെയ്തശേഷം പള്ളി അങ്കണത്തിൽ ചെടി നടുകയും ചെയ്തു. ബിഷപ്പുമാർക്കൊപ്പം ഫോട്ടോയെടുത്ത അദ്ദേഹം നൂറിലധികം വരുന്ന വിശ്വാസികളെയും ഫോട്ടോയ്‌ക്ക് ക്ഷണിച്ചു.

എടുത്ത ഫോട്ടോ എവിടെ നിന്ന് കിട്ടുമെന്ന് അറിയാമോ എന്ന് വിശ്വാസികളോട് ചോദിച്ച ശേഷം നമോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ എടുക്കുന്ന വിധം വിവരിച്ചു. ബിഷപ്പുമാർ പ്രധാനമന്ത്രിക്ക് യേശുദേവന്റെ ചെറു ശില്പം ഉപഹാരമായി നൽകി. പള്ളിയിൽ ചെലവഴിച്ചത് 20മിനിട്ട്.ഒരുക്കങ്ങൾ:മുമ്പ് ബിഷപ്പുമാർ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെ ദേവാലയം സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

ഡൽഹിയിലെ പ്രധാന ദേവാലയങ്ങളിലൊന്നായ ഗോൾടാക്ഘാന സേക്രഡ് ഹാർട്ട് കത്തീഡ്രൽ തിരഞ്ഞെടുത്തത് സുരക്ഷ ഒരുക്കാനുള്ള സൗകര്യം പരിഗണിച്ച്.ബി.ജെ.പി ന്യൂനപക്ഷ മോർച്ച എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ജോജോ ജോസിനായിരുന്നു ചുമതല.1986ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്ത്യയിലെത്തിയ ജോൺ പോൾ മാർപ്പാപ്പയ്‌ക്കൊപ്പം ഇവിടെ സന്ദർശിച്ചു.

ഫരീദാബാദ് രൂപതാ ബിഷപ്പ് ഡോ. കുര്യോക്കോസ് ഭരണികുളങ്ങരഈസ്റ്റർ ദിനത്തിലുള്ള പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം ക്രിസ്‌ത്യൻ സമുദായത്തിന് നൽകുന്ന ആത്മവിശ്വാസം വലുതാണ്. സന്ദർശനത്തിൽ രാഷ്ട്രീയം കാണുന്നില്ല.ആദ്യ പള്ളി സന്ദർശനം ശ്രീലങ്കയിൽ2019ലെ ഈസ്റ്റർ ദിനത്തിൽ ബോംബ് സ്ഫോടനത്തിൽ 250പേർ കൊല്ലപ്പെട്ട ശ്രീലങ്കയിലെ കൊച്ചിക്കാഡെ പള്ളി മോദി സന്ദർശിച്ചു.

രാഷ്‌ട്രീയം:ക്രിസ്‌ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗലാൻഡിലും മേഘാലയിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ കുതിപ്പ് നടത്തി.

കേരളത്തിൽ ക്രിസ്‌ത്യൻ വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ കാര്യമായ നീക്കം. ആദ്യ മോദി മന്ത്രിസഭയിൽ അൽഫോൺസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം നൽകി. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പാർട്ടി അംഗത്വം. ക്രിസ്‌തീയ പുരോഹിതൻമാരുമായി ചർച്ചകൾ.


Share our post

Kerala

തൃശൂരില്‍ ചോരക്കളി; ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍, പ്രതികളെ പിടികൂടി പൊലീസ്

Published

on

Share our post

തൃശൂർ: തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്സിന് സമീപം യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരന്‍ മരിച്ചത്. വാഴക്കോടാണ് തര്‍ക്കത്തിനിടെ യാത്രക്കാര്‍ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയില്‍ മദ്യലഹരിയില്‍ സുഹൃത്തിന്‍റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാർ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊന്നൂക്കരയിലെ സുകുമാരന്‍റെ വീട്ടില്‍ മദ്യപാനത്തിനിടെയാണ് കൊലപാതകം നടന്നത്. സുകുമാരന്‍റെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിന്‍റെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓര്‍മ്മവന്നു. സുധീഷിത് ചോദിച്ചതോടെ തര്‍ക്കമായി. തടര്‍ന്നായിരുന്നു വിഷ്ണു സുധീഷിന്‍റെ തല ഭിത്തിയിലടിച്ച് പരിക്കേല്‍പ്പിച്ചത്. ബ്ലേഡ് കൊണ്ട് മുതുകിലും പരിക്കേല്‍പ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Share our post
Continue Reading

Kerala

മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ

Published

on

Share our post

കോട്ടയം: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നിരീക്ഷിച്ചു.

2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.

പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. ‌50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.


Share our post
Continue Reading

Kerala

കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച്‌ കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം

Published

on

Share our post

വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!