Kerala
സ്നേഹവും പ്രാർഥനയുമായി ഉയരെ ഈ ഏകാന്ത ജീവിതം

കോട്ടയം: ദുഃഖവെള്ളി ദിനത്തിലും ഇടുക്കി കുട്ടിക്കാനത്തിനടുത്ത് നല്ലതണ്ണിയിലെ ഏകാംഗ ആശ്രമത്തിൽ പാലാ രൂപതാ മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ കണ്ട് അശ്വാസം തേടിയെത്തുന്നവരുണ്ട്. സാധാരണ വീട്ടമ്മമാർ മുതൽ പുരോഹിതരും കന്യാസ്ത്രീകളും വരെ.
‘‘വളരെ ദൂരെനിന്ന് പോലും വരുന്നവരുണ്ട്. മനുഷ്യർ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നത്തിലാണ്. കഴിഞ്ഞയാഴ്ച കുട്ടനാട്ടിൽനിന്ന് കുറച്ചുപേർ വന്നു. അവിടെ കൊച്ചുകുട്ടികളിൽപോലും രോഗങ്ങൾ. ഏയ്ഞ്ചൽവാലിയിൽനിന്ന് വന്നവർക്ക് ബഫർസോണാണ് പ്രശ്നം. ചിലർക്ക് സാന്പത്തികപ്രശ്നവും ആത്മഹത്യാപ്രവണതയും. എല്ലാവരുംവന്ന് അവർക്കുവേണ്ടി പ്രാർഥിക്കാനാണ് പറയുന്നത്.
മനുഷ്യർ അത്രയും പ്രതിസന്ധികളിലാണ്. അവർക്കുവേണ്ടി പരിത്യാഗം ചെയ്യുമ്പോൾ സന്തോഷം തോന്നും. എല്ലാവരിലും ദൈവത്തിന്റെ കാഴ്ചപ്പാടുണ്ട്. ദൈവമില്ലെന്ന് പറയുന്നവരിൽ പോലും. അവർക്ക് വേണ്ടത് പ്രത്യാശയാണ്.
ഞായറാഴ്ച പ്രത്യാശയുടെ പെരുന്നാളായ ഈസ്റ്ററാണ്. എല്ലാ ദിവസവും എന്നെ കാണാൻ വരുന്നവർക്കും ദൈവം സഹായിക്കും എന്ന പ്രത്യാശയാണ് ഞാൻ നൽകുന്നത്’’ ജേക്കബ് മുരിക്കൻ പ്രാർഥനയുടെ ഏകാന്ത വഴികളിലൂടെ സംസാരിക്കുന്നു.
സിറോ മലബാർ സഭയിൽ സ്ഥാനത്യാഗത്തിലൂടെ ആദ്യമായി സന്ന്യാസം സ്വീകരിച്ച അദ്ദേഹം എട്ടുമാസം മുമ്പാണ് പുരുഷൻമാർക്കുവേണ്ടി സ്ഥാപിതമായ നല്ലതണ്ണി ആശ്രമത്തിലെത്തിയത്. ആശ്രമംവക അഞ്ചുസെന്റ് സ്ഥലത്ത് ചെറിയൊരുകൂടാരംപോലുള്ള ഒറ്റമുറി വീടാണ് ഏകാന്തഇടം. വീടിനെ പകുത്ത് ചെറിയൊരു കിടപ്പുമുറിയും അടുക്കളയും പ്രാർഥനാമുറിയും. ആശ്രമത്തിൽ പതിവു വെള്ള ളോഹയ്ക്ക് പകരം കാവി ജുബ്ബയും പൈജാമയുമാണ് വേഷം.
എന്താണ് ഈ കാവിവേഷത്തലൂടെ ദർശിക്കുന്നത്?
ഇന്ത്യൻ തത്വചിന്തയനുസരിച്ച് ത്യജിക്കുന്നതിന്റെ അടയാളമാണ് കാവിനിറം. എന്തെങ്കിലുമൊക്കെ ത്യജിക്കുന്നവർക്കേ ആ നിറം ധരിക്കാനുള്ള അവകാശമുള്ളൂ. വീട്ടിൽ ഈ വേഷമാണെങ്കിലും സഭാധികാരികൾ പറഞ്ഞിരിക്കും പ്രകാരം പൊതുവായ ശുശ്രൂഷകൾക്കും കുർബാന അർപ്പിക്കുമ്പോഴും വെള്ള കുപ്പായമണിയാറുണ്ട്.
കൂടുതൽ ആകർഷണം തോന്നിയ വ്യക്തിത്വം?
റോമിൽ നേരിൽ സന്ദർശിച്ചിട്ടുള്ള ഫ്രാൻസിസ് പോപ്പ്. പരിസ്ഥിതിക്കും മനുഷ്യനന്മയ്ക്കുമായി നിലകൊള്ളുന്ന അദ്ദേഹം പുറത്തിറക്കിയിട്ടുള്ള‘ചാക്രികലേഖന’(മാർപ്പാപ്പ ഇറക്കുന്ന പ്രബോധനക്കുറിപ്പ്)ത്തിലെ ‘മനുഷ്യന്റെപൊതുഭവനമാണ് ഭൂമി’എന്നത് ഏറെ ഇഷ്ടപ്പെട്ട വാക്കുകൾ. അഭയാർഥികളായവർക്ക് തന്റെ വാസസ്ഥലത്ത് അഭയം നൽകിയതും അദ്ദേഹത്തിന്റെ നല്ല മനസ്സാണ്. അർജന്റീനയിൽ നിന്നുള്ള അദ്ദേഹം ദാരിദ്ര്യവും കഷ്ടപ്പാടും അടുത്തറിഞ്ഞിട്ടുണ്ട്.
ഹാപ്പിനെസ് ഇൻഡെക്സ് ഉയർന്ന് നിൽക്കുന്ന രാജ്യങ്ങളുണ്ട് ?
സ്കാൻഡിനേവിയൻ രാജ്യങ്ങളൊക്കെ അങ്ങനെയാണെന്ന് ചിലർ വന്ന് പറയാറുണ്ട്. അവിടെ മതങ്ങളില്ലാത്തതാണ് സന്തോഷത്തിന് കാരണമായി അവർ പറയുന്നു. പക്ഷേ എന്താണ് സന്തോഷത്തിന്റെ മാനദണണ്ഡം.
ആവശ്യമുള്ള ചികിത്സ, ഭക്ഷണം , സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവയിൽ ഭരണകർത്താക്കൾ നൽകുന്ന സഹായങ്ങളാകും അവിടുത്തെ സന്തോഷത്തിന് കാരണം. അത്തരം ഉറപ്പ് നമ്മുടെ ഭരണകർത്താക്കൾക്കു നൽകാൻ കഴിഞ്ഞാൽ സന്തോഷം ഉണ്ടാകുമായിരിക്കും.
പക്ഷേ അതിനപ്പുറം മാനസികസന്തോഷമല്ലേ പ്രധാനം. അത് ഉറപ്പാക്കാൻ ഭരണകർത്താക്കൾക്കു കഴിയുമോ. ശ്രമിച്ചാൽ കഴിഞ്ഞേക്കും.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടേണ്ടതായിരുന്നു ഒരു കാലത്ത് ജനങ്ങൾക്ക് ആവശ്യം. അതിനായി ഗാന്ധിജി മുന്നിട്ടറങ്ങി. ലക്ഷ്യത്തിലൂന്നി പ്രവർത്തിച്ചതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി. അത്തരം പ്രവർത്തനങ്ങൾ ഇന്ന് നടക്കുന്നുേണ്ടായെന്ന് ചിന്തിക്കണം.
സമൂഹത്തിന് സന്തോഷം നൽകാൻ കഴിയുന്നത് വലിയ കാര്യമാണ്. ഒരു കാലത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും അതിനായി ശ്രമിച്ചിട്ടുണ്ട്. കാറൽമാർക്സ് തൊഴിലാളി വർഗത്തിന് വേണ്ടി നിലകൊണ്ടു. അത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു. നമ്മുടെ നാട്ടിൽ എ.കെ.ജിയെ പോലുള്ള നേതാക്കളും അത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
ഇന്നും രാഷ്ട്രീയത്തിൽ നല്ല നേതാക്കന്മാർ ഉണ്ടായേക്കാം.എന്നാൽ ഹൃദയത്തിൽ തട്ടും വിധമൊരു നേതാവിന്റെ പേര് പറയുക ബുദ്ധിമുട്ടാണ്. ജനങ്ങളുടെക്ഷേമത്തിലൂന്നി ഭരിച്ചാൽ രാജ്യം ഉയർച്ചയിലെത്തും. അതിനുള്ള ശ്രമം കാണുന്നില്ല.
സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്ത അദ്ദേഹത്തിന് ശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ള പരിഹാരമാണ് ലോകത്തിന് ആവശ്യമെന്ന് പറയുന്നതിൽ കൃത്യതയുണ്ട്. വന്യജീവി ആക്രമണങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കുമൊക്കെ സാമ്പത്തികശാസ്ത്രത്തിലൂന്നി പരിഹാരം കാണാൻ ഭരണാധികാരികൾ ശ്രമിക്കണം.
ഏത് ആശങ്കയ്ക്കും ഭരണ, പ്രതിപക്ഷമെന്ന വ്യത്യാസമില്ലാതെ കൂട്ടായ ചർച്ച നടത്തിയാൽ പരിഹാരമുണ്ടാകും. വിദ്യാഭ്യാസപരമായി ഉയർന്നെങ്കിലും കാർഷിക-വ്യവസായമേഖലയിൽ കേരളം തമിഴ്നാട്ടിൽ നിന്ന് പോലും കുറെയേറെ പഠിക്കാനുണ്ട്. ഇവിടെ ദിനം പ്രതി സ്റ്റാർട്ടപ്പ് പദ്ധതികൾ തുടങ്ങുന്നു. പക്ഷേ എത്രയെണ്ണം വിജയിക്കുന്നുണ്ടെന്ന് കണ്ടെത്താൻ വ്യവസ്ഥയില്ല.
മതവും വില്ലനാകുന്ന കാഴ്ചയുണ്ട്?
സന്തോഷമായി ജീവിക്കുന്നതിനാണ് പ്രധാന്യം. മതങ്ങൾ തമ്മിൽ പോലും എന്തിനാണ് മത്സരം എന്ന് മനസിലാകുന്നില്ല.
ഞാനാണ് കൂടുതൽ കേമൻ എന്ന വിചാരിച്ചിട്ട് കാര്യമില്ല. ദൈവത്തിന്റെ ഹിതം നടപ്പലാക്കുന്നിടത്താണ് മതത്തിന്റെ പ്രാധാന്യം.എല്ലാവർക്കും സംതൃപ്തി,സ്നേഹം,സന്തോഷം എന്നിവ നൽകാൻ കഴിയണം. ഇത് പരിപാലിക്കുന്നത് മാത്രമാകണം ലക്ഷ്യം.
ഹിന്ദു സമുദായത്തിലുള്ളയാൾക്ക് സ്വന്തം കിഡ്നി ദാനം ചെയ്തയാളാണ്. അതാകട്ടെ വിമർശനത്തിനും ഇടയാക്കി?
വൃക്കദാനത്തിന് പ്രാധാന്യം നൽകുന്ന ഫാ.ഡേവിസ് ചിറമ്മേലിനോട് വൃക്ക ആവശ്യമുള്ളവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചു.
എത്ര പേർക്ക് വൃക്ക വേണ്ടി വരുമെന്ന് ചോദിച്ചു. ഉത്തരം കേട്ട് ഞെട്ടിപ്പോയി. 2000 പേർക്ക്. അവരിൽ ഏറ്റവും അർഹനായ ഒരാൾക്ക് കിഡ്നി കൊടുക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ആൾ ഏത് മതസ്ഥനെന്ന് ചോദിച്ചില്ല. മനുഷ്യനാണല്ലോയെന്നേ ഞാൻ നോക്കിയുള്ളൂ.
അതൊക്കെ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതിന് ഞാൻ കാരണമായെന്ന് മാത്രം. പാലായിൽ നിന്ന് നല്ല തണ്ണിയിലേക്ക് പോകും മുമ്പ് അദ്ദേഹം വന്ന് കണ്ടു. എന്നിലൂടെ മറ്റൊരാൾക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. വിമർശനമുണ്ടായി. ഞാൻ ശ്രദ്ധിച്ചില്ല.
മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിൽ പോയിട്ടുണ്ടോ ?
പഠിക്കുന്ന കാലത്ത് മധുരമീനാക്ഷി ക്ഷേത്രത്തിൽ പോയിട്ടുണ്ട്. കുത്തബ് മിനാർ, താജ് മഹൽ ഒക്കെ സന്ദർശിച്ചിട്ടുണ്ട്.
എന്താണ് ആത്മീക ?
എനിക്ക് സ്വന്തമായ വസതിയില്ല എന്നതിൽ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആ വിശ്വാസത്തിൽ ഒരു ആന്തരിക ആത്മീകതയുണ്ട്. ഹിമാലയത്തിൽ ജീവിക്കുന്ന മുനിമാരിലൊക്കെ ആ ആത്മീകതയാണുള്ളത്. മനുഷ്യന്റെ സൃഷ്ടിയായ ദൈവവുമായുള്ള അടുപ്പം അവരുണ്ടാക്കുന്നു. അത് ആത്മീകതയാണ്.
അതിന് ഏകാന്തത, നിശബ്ദത ആവശ്യമാേണാ?
ദൈവം നമ്മോട് സംസാരിക്കുന്ന ഭാഷയാണ് നിശബ്ദത. നമ്മുടെ ശരീരത്തിൽ രക്തം പമ്പ് ചെയ്യുന്നു. നമ്മൾ ശ്വസിക്കുന്നു. ഇതൊക്കെ നിശബ്ദമായി നടക്കുന്ന കാര്യങ്ങളാണ്. ചെടികൾ വളരുന്നു. ഇലകൾ ഉണ്ടാകുന്നു. ഒന്നിലും ബഹളമില്ല. അത് പ്രപഞ്ചത്തിന്റെ ശക്തിയാണ്. ആ ശക്തിയെ മനസിലാക്കിയാൽ ദൈവത്തിലേക്ക് ബന്ധപ്പെടാൻ കഴിയും. അത് നിശബ്ദതയിലാണ് സംഭവിക്കുന്നത്.
വിശ്വാസികൾ പോലും ഒരു വേള ചിന്തിച്ചേക്കാം.‘‘ദൈവമുണ്ടോ?’’
ഉണ്ടെന്ന് വിശ്വസിക്കാൻ ഈ പ്രകൃതി തന്നെ സാക്ഷ്യം. ഒരു കാരണവുമില്ലാതെ ലോകത്ത് ഒന്നുമുണ്ടാകുന്നില്ല. പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടാവായ ദൈവം വലിയൊരു ക്രമീകരണമാണ് നടത്തിയിരിക്കുന്നത്. ആധുനിക കംപ്യൂട്ടറിനെ വെല്ലുന്ന വിധമുള്ള ക്രമീരണമാണ് അത്. മനുഷ്യൻ ഓക്സിജൻ സ്വീകരിക്കുന്നു.മരങ്ങൾ കാർബൺ ഡയോക്സൈഡ് സ്വീകരിക്കുന്നു.അതൊരു തരം വലിയ ടെക്നോളജിയല്ലേ.
ദൈവവും മാന്ത്രികനാകുന്നുവോ?
കഴിഞ്ഞ ദിവസം മൂന്ന് വയസുള്ള കുഞ്ഞിനേയും കൊണ്ട് മാതാപിതാക്കൾ വന്നു. ഇത് വരെ കുഞ്ഞ് സംസാരിച്ചിട്ടില്ല. അതാണ് സങ്കടം. കുഞ്ഞിനോട് ‘ഈശോ ..ഈശോ..’’എന്ന് പലവട്ടം പറഞ്ഞപ്പോൾ അവനും ഏറ്റുപറഞ്ഞു.‘‘ഈശോ’യെന്ന്. ആദ്യമാണ് അവൻ ഒരു വാക്ക് പറയുന്നത്. അതൊക്കെ ദൈവമല്ലേ. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.
ദിവസവും പുലർച്ചെ മൂന്നിന് എഴുന്നേൽക്കുന്ന അദ്ദേഹം 16 മണിക്കൂറും പ്രാർഥനയിലാണ്. തേടിയെത്തുന്നവർക്ക് സ്വയം പാകപ്പെടുത്തിയ കഞ്ഞിയും പയറും വിളമ്പും .ദു:ഖവെളളി ദിനത്തിലും ആ ചര്യ തെറ്റുന്നില്ല.
ലോകത്തിന് ഈ താപസൻ നൽകുന്ന സന്ദേശം എന്താണ്?
പ്രതിസന്ധികളിൽ ഓർക്കൂ.‘‘ശാന്തമാകൂ…ശാന്തമാകൂ…ഭയപ്പെടേണ്ട. ദൈവം കൂടെയുണ്ട്. ഇനിയും മുൻപിൽ പാതകളുണ്ട്. പരസ്പരം സ്നേഹിക്കുമ്പോഴാണ് നമ്മൾ ദൈവത്തെ കൂടുതൽ അറിയുക. അതുകൊണ്ട് ലോകത്തെ സ്നേഹിക്കൂ.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Kerala
മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ: ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പുകൾ
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ച് തകർത്തു, മൂന്ന് പ്രതികളും പിടിയിൽ

വയനാട്: വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്. മൂവരും സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ലാണ് കല്ലുകൊണ്ട് പൊട്ടിച്ചത്. വയനാട് താഴേ മുട്ടിലിൽ വെച്ചായിരുന്നുണ് സംഭവം. പരിക്കേറ്റ ബസ് ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്