Kerala
സ്നേഹവും പ്രാർഥനയുമായി ഉയരെ ഈ ഏകാന്ത ജീവിതം

കോട്ടയം: ദുഃഖവെള്ളി ദിനത്തിലും ഇടുക്കി കുട്ടിക്കാനത്തിനടുത്ത് നല്ലതണ്ണിയിലെ ഏകാംഗ ആശ്രമത്തിൽ പാലാ രൂപതാ മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ കണ്ട് അശ്വാസം തേടിയെത്തുന്നവരുണ്ട്. സാധാരണ വീട്ടമ്മമാർ മുതൽ പുരോഹിതരും കന്യാസ്ത്രീകളും വരെ.
‘‘വളരെ ദൂരെനിന്ന് പോലും വരുന്നവരുണ്ട്. മനുഷ്യർ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നത്തിലാണ്. കഴിഞ്ഞയാഴ്ച കുട്ടനാട്ടിൽനിന്ന് കുറച്ചുപേർ വന്നു. അവിടെ കൊച്ചുകുട്ടികളിൽപോലും രോഗങ്ങൾ. ഏയ്ഞ്ചൽവാലിയിൽനിന്ന് വന്നവർക്ക് ബഫർസോണാണ് പ്രശ്നം. ചിലർക്ക് സാന്പത്തികപ്രശ്നവും ആത്മഹത്യാപ്രവണതയും. എല്ലാവരുംവന്ന് അവർക്കുവേണ്ടി പ്രാർഥിക്കാനാണ് പറയുന്നത്.
മനുഷ്യർ അത്രയും പ്രതിസന്ധികളിലാണ്. അവർക്കുവേണ്ടി പരിത്യാഗം ചെയ്യുമ്പോൾ സന്തോഷം തോന്നും. എല്ലാവരിലും ദൈവത്തിന്റെ കാഴ്ചപ്പാടുണ്ട്. ദൈവമില്ലെന്ന് പറയുന്നവരിൽ പോലും. അവർക്ക് വേണ്ടത് പ്രത്യാശയാണ്.
ഞായറാഴ്ച പ്രത്യാശയുടെ പെരുന്നാളായ ഈസ്റ്ററാണ്. എല്ലാ ദിവസവും എന്നെ കാണാൻ വരുന്നവർക്കും ദൈവം സഹായിക്കും എന്ന പ്രത്യാശയാണ് ഞാൻ നൽകുന്നത്’’ ജേക്കബ് മുരിക്കൻ പ്രാർഥനയുടെ ഏകാന്ത വഴികളിലൂടെ സംസാരിക്കുന്നു.
സിറോ മലബാർ സഭയിൽ സ്ഥാനത്യാഗത്തിലൂടെ ആദ്യമായി സന്ന്യാസം സ്വീകരിച്ച അദ്ദേഹം എട്ടുമാസം മുമ്പാണ് പുരുഷൻമാർക്കുവേണ്ടി സ്ഥാപിതമായ നല്ലതണ്ണി ആശ്രമത്തിലെത്തിയത്. ആശ്രമംവക അഞ്ചുസെന്റ് സ്ഥലത്ത് ചെറിയൊരുകൂടാരംപോലുള്ള ഒറ്റമുറി വീടാണ് ഏകാന്തഇടം. വീടിനെ പകുത്ത് ചെറിയൊരു കിടപ്പുമുറിയും അടുക്കളയും പ്രാർഥനാമുറിയും. ആശ്രമത്തിൽ പതിവു വെള്ള ളോഹയ്ക്ക് പകരം കാവി ജുബ്ബയും പൈജാമയുമാണ് വേഷം.
എന്താണ് ഈ കാവിവേഷത്തലൂടെ ദർശിക്കുന്നത്?
ഇന്ത്യൻ തത്വചിന്തയനുസരിച്ച് ത്യജിക്കുന്നതിന്റെ അടയാളമാണ് കാവിനിറം. എന്തെങ്കിലുമൊക്കെ ത്യജിക്കുന്നവർക്കേ ആ നിറം ധരിക്കാനുള്ള അവകാശമുള്ളൂ. വീട്ടിൽ ഈ വേഷമാണെങ്കിലും സഭാധികാരികൾ പറഞ്ഞിരിക്കും പ്രകാരം പൊതുവായ ശുശ്രൂഷകൾക്കും കുർബാന അർപ്പിക്കുമ്പോഴും വെള്ള കുപ്പായമണിയാറുണ്ട്.
കൂടുതൽ ആകർഷണം തോന്നിയ വ്യക്തിത്വം?
റോമിൽ നേരിൽ സന്ദർശിച്ചിട്ടുള്ള ഫ്രാൻസിസ് പോപ്പ്. പരിസ്ഥിതിക്കും മനുഷ്യനന്മയ്ക്കുമായി നിലകൊള്ളുന്ന അദ്ദേഹം പുറത്തിറക്കിയിട്ടുള്ള‘ചാക്രികലേഖന’(മാർപ്പാപ്പ ഇറക്കുന്ന പ്രബോധനക്കുറിപ്പ്)ത്തിലെ ‘മനുഷ്യന്റെപൊതുഭവനമാണ് ഭൂമി’എന്നത് ഏറെ ഇഷ്ടപ്പെട്ട വാക്കുകൾ. അഭയാർഥികളായവർക്ക് തന്റെ വാസസ്ഥലത്ത് അഭയം നൽകിയതും അദ്ദേഹത്തിന്റെ നല്ല മനസ്സാണ്. അർജന്റീനയിൽ നിന്നുള്ള അദ്ദേഹം ദാരിദ്ര്യവും കഷ്ടപ്പാടും അടുത്തറിഞ്ഞിട്ടുണ്ട്.
ഹാപ്പിനെസ് ഇൻഡെക്സ് ഉയർന്ന് നിൽക്കുന്ന രാജ്യങ്ങളുണ്ട് ?
സ്കാൻഡിനേവിയൻ രാജ്യങ്ങളൊക്കെ അങ്ങനെയാണെന്ന് ചിലർ വന്ന് പറയാറുണ്ട്. അവിടെ മതങ്ങളില്ലാത്തതാണ് സന്തോഷത്തിന് കാരണമായി അവർ പറയുന്നു. പക്ഷേ എന്താണ് സന്തോഷത്തിന്റെ മാനദണണ്ഡം.
ആവശ്യമുള്ള ചികിത്സ, ഭക്ഷണം , സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവയിൽ ഭരണകർത്താക്കൾ നൽകുന്ന സഹായങ്ങളാകും അവിടുത്തെ സന്തോഷത്തിന് കാരണം. അത്തരം ഉറപ്പ് നമ്മുടെ ഭരണകർത്താക്കൾക്കു നൽകാൻ കഴിഞ്ഞാൽ സന്തോഷം ഉണ്ടാകുമായിരിക്കും.
പക്ഷേ അതിനപ്പുറം മാനസികസന്തോഷമല്ലേ പ്രധാനം. അത് ഉറപ്പാക്കാൻ ഭരണകർത്താക്കൾക്കു കഴിയുമോ. ശ്രമിച്ചാൽ കഴിഞ്ഞേക്കും.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടേണ്ടതായിരുന്നു ഒരു കാലത്ത് ജനങ്ങൾക്ക് ആവശ്യം. അതിനായി ഗാന്ധിജി മുന്നിട്ടറങ്ങി. ലക്ഷ്യത്തിലൂന്നി പ്രവർത്തിച്ചതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി. അത്തരം പ്രവർത്തനങ്ങൾ ഇന്ന് നടക്കുന്നുേണ്ടായെന്ന് ചിന്തിക്കണം.
സമൂഹത്തിന് സന്തോഷം നൽകാൻ കഴിയുന്നത് വലിയ കാര്യമാണ്. ഒരു കാലത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും അതിനായി ശ്രമിച്ചിട്ടുണ്ട്. കാറൽമാർക്സ് തൊഴിലാളി വർഗത്തിന് വേണ്ടി നിലകൊണ്ടു. അത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു. നമ്മുടെ നാട്ടിൽ എ.കെ.ജിയെ പോലുള്ള നേതാക്കളും അത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
ഇന്നും രാഷ്ട്രീയത്തിൽ നല്ല നേതാക്കന്മാർ ഉണ്ടായേക്കാം.എന്നാൽ ഹൃദയത്തിൽ തട്ടും വിധമൊരു നേതാവിന്റെ പേര് പറയുക ബുദ്ധിമുട്ടാണ്. ജനങ്ങളുടെക്ഷേമത്തിലൂന്നി ഭരിച്ചാൽ രാജ്യം ഉയർച്ചയിലെത്തും. അതിനുള്ള ശ്രമം കാണുന്നില്ല.
സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്ത അദ്ദേഹത്തിന് ശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ള പരിഹാരമാണ് ലോകത്തിന് ആവശ്യമെന്ന് പറയുന്നതിൽ കൃത്യതയുണ്ട്. വന്യജീവി ആക്രമണങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കുമൊക്കെ സാമ്പത്തികശാസ്ത്രത്തിലൂന്നി പരിഹാരം കാണാൻ ഭരണാധികാരികൾ ശ്രമിക്കണം.
ഏത് ആശങ്കയ്ക്കും ഭരണ, പ്രതിപക്ഷമെന്ന വ്യത്യാസമില്ലാതെ കൂട്ടായ ചർച്ച നടത്തിയാൽ പരിഹാരമുണ്ടാകും. വിദ്യാഭ്യാസപരമായി ഉയർന്നെങ്കിലും കാർഷിക-വ്യവസായമേഖലയിൽ കേരളം തമിഴ്നാട്ടിൽ നിന്ന് പോലും കുറെയേറെ പഠിക്കാനുണ്ട്. ഇവിടെ ദിനം പ്രതി സ്റ്റാർട്ടപ്പ് പദ്ധതികൾ തുടങ്ങുന്നു. പക്ഷേ എത്രയെണ്ണം വിജയിക്കുന്നുണ്ടെന്ന് കണ്ടെത്താൻ വ്യവസ്ഥയില്ല.
മതവും വില്ലനാകുന്ന കാഴ്ചയുണ്ട്?
സന്തോഷമായി ജീവിക്കുന്നതിനാണ് പ്രധാന്യം. മതങ്ങൾ തമ്മിൽ പോലും എന്തിനാണ് മത്സരം എന്ന് മനസിലാകുന്നില്ല.
ഞാനാണ് കൂടുതൽ കേമൻ എന്ന വിചാരിച്ചിട്ട് കാര്യമില്ല. ദൈവത്തിന്റെ ഹിതം നടപ്പലാക്കുന്നിടത്താണ് മതത്തിന്റെ പ്രാധാന്യം.എല്ലാവർക്കും സംതൃപ്തി,സ്നേഹം,സന്തോഷം എന്നിവ നൽകാൻ കഴിയണം. ഇത് പരിപാലിക്കുന്നത് മാത്രമാകണം ലക്ഷ്യം.
ഹിന്ദു സമുദായത്തിലുള്ളയാൾക്ക് സ്വന്തം കിഡ്നി ദാനം ചെയ്തയാളാണ്. അതാകട്ടെ വിമർശനത്തിനും ഇടയാക്കി?
വൃക്കദാനത്തിന് പ്രാധാന്യം നൽകുന്ന ഫാ.ഡേവിസ് ചിറമ്മേലിനോട് വൃക്ക ആവശ്യമുള്ളവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചു.
എത്ര പേർക്ക് വൃക്ക വേണ്ടി വരുമെന്ന് ചോദിച്ചു. ഉത്തരം കേട്ട് ഞെട്ടിപ്പോയി. 2000 പേർക്ക്. അവരിൽ ഏറ്റവും അർഹനായ ഒരാൾക്ക് കിഡ്നി കൊടുക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ആൾ ഏത് മതസ്ഥനെന്ന് ചോദിച്ചില്ല. മനുഷ്യനാണല്ലോയെന്നേ ഞാൻ നോക്കിയുള്ളൂ.
അതൊക്കെ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതിന് ഞാൻ കാരണമായെന്ന് മാത്രം. പാലായിൽ നിന്ന് നല്ല തണ്ണിയിലേക്ക് പോകും മുമ്പ് അദ്ദേഹം വന്ന് കണ്ടു. എന്നിലൂടെ മറ്റൊരാൾക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. വിമർശനമുണ്ടായി. ഞാൻ ശ്രദ്ധിച്ചില്ല.
മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിൽ പോയിട്ടുണ്ടോ ?
പഠിക്കുന്ന കാലത്ത് മധുരമീനാക്ഷി ക്ഷേത്രത്തിൽ പോയിട്ടുണ്ട്. കുത്തബ് മിനാർ, താജ് മഹൽ ഒക്കെ സന്ദർശിച്ചിട്ടുണ്ട്.
എന്താണ് ആത്മീക ?
എനിക്ക് സ്വന്തമായ വസതിയില്ല എന്നതിൽ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആ വിശ്വാസത്തിൽ ഒരു ആന്തരിക ആത്മീകതയുണ്ട്. ഹിമാലയത്തിൽ ജീവിക്കുന്ന മുനിമാരിലൊക്കെ ആ ആത്മീകതയാണുള്ളത്. മനുഷ്യന്റെ സൃഷ്ടിയായ ദൈവവുമായുള്ള അടുപ്പം അവരുണ്ടാക്കുന്നു. അത് ആത്മീകതയാണ്.
അതിന് ഏകാന്തത, നിശബ്ദത ആവശ്യമാേണാ?
ദൈവം നമ്മോട് സംസാരിക്കുന്ന ഭാഷയാണ് നിശബ്ദത. നമ്മുടെ ശരീരത്തിൽ രക്തം പമ്പ് ചെയ്യുന്നു. നമ്മൾ ശ്വസിക്കുന്നു. ഇതൊക്കെ നിശബ്ദമായി നടക്കുന്ന കാര്യങ്ങളാണ്. ചെടികൾ വളരുന്നു. ഇലകൾ ഉണ്ടാകുന്നു. ഒന്നിലും ബഹളമില്ല. അത് പ്രപഞ്ചത്തിന്റെ ശക്തിയാണ്. ആ ശക്തിയെ മനസിലാക്കിയാൽ ദൈവത്തിലേക്ക് ബന്ധപ്പെടാൻ കഴിയും. അത് നിശബ്ദതയിലാണ് സംഭവിക്കുന്നത്.
വിശ്വാസികൾ പോലും ഒരു വേള ചിന്തിച്ചേക്കാം.‘‘ദൈവമുണ്ടോ?’’
ഉണ്ടെന്ന് വിശ്വസിക്കാൻ ഈ പ്രകൃതി തന്നെ സാക്ഷ്യം. ഒരു കാരണവുമില്ലാതെ ലോകത്ത് ഒന്നുമുണ്ടാകുന്നില്ല. പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടാവായ ദൈവം വലിയൊരു ക്രമീകരണമാണ് നടത്തിയിരിക്കുന്നത്. ആധുനിക കംപ്യൂട്ടറിനെ വെല്ലുന്ന വിധമുള്ള ക്രമീരണമാണ് അത്. മനുഷ്യൻ ഓക്സിജൻ സ്വീകരിക്കുന്നു.മരങ്ങൾ കാർബൺ ഡയോക്സൈഡ് സ്വീകരിക്കുന്നു.അതൊരു തരം വലിയ ടെക്നോളജിയല്ലേ.
ദൈവവും മാന്ത്രികനാകുന്നുവോ?
കഴിഞ്ഞ ദിവസം മൂന്ന് വയസുള്ള കുഞ്ഞിനേയും കൊണ്ട് മാതാപിതാക്കൾ വന്നു. ഇത് വരെ കുഞ്ഞ് സംസാരിച്ചിട്ടില്ല. അതാണ് സങ്കടം. കുഞ്ഞിനോട് ‘ഈശോ ..ഈശോ..’’എന്ന് പലവട്ടം പറഞ്ഞപ്പോൾ അവനും ഏറ്റുപറഞ്ഞു.‘‘ഈശോ’യെന്ന്. ആദ്യമാണ് അവൻ ഒരു വാക്ക് പറയുന്നത്. അതൊക്കെ ദൈവമല്ലേ. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.
ദിവസവും പുലർച്ചെ മൂന്നിന് എഴുന്നേൽക്കുന്ന അദ്ദേഹം 16 മണിക്കൂറും പ്രാർഥനയിലാണ്. തേടിയെത്തുന്നവർക്ക് സ്വയം പാകപ്പെടുത്തിയ കഞ്ഞിയും പയറും വിളമ്പും .ദു:ഖവെളളി ദിനത്തിലും ആ ചര്യ തെറ്റുന്നില്ല.
ലോകത്തിന് ഈ താപസൻ നൽകുന്ന സന്ദേശം എന്താണ്?
പ്രതിസന്ധികളിൽ ഓർക്കൂ.‘‘ശാന്തമാകൂ…ശാന്തമാകൂ…ഭയപ്പെടേണ്ട. ദൈവം കൂടെയുണ്ട്. ഇനിയും മുൻപിൽ പാതകളുണ്ട്. പരസ്പരം സ്നേഹിക്കുമ്പോഴാണ് നമ്മൾ ദൈവത്തെ കൂടുതൽ അറിയുക. അതുകൊണ്ട് ലോകത്തെ സ്നേഹിക്കൂ.
Kerala
പ്ലസ് വൺ പ്രവേശനം 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാം

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.
ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.
Kerala
ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.
2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.
130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.
വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം
തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.
Kerala
എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.
എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്