Connect with us

Kerala

ബാബുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Published

on

Share our post

കാഞ്ഞങ്ങാട്: പാണത്തൂർ പുത്തൂരടുക്കത്ത് 54കാരനായ പി.വി. ബാബുവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയത് അതിനിഷ്ഠൂരമായി. ക്രൂരമായ അടിയേറ്റ് ബാബുവിന്‍റെ നാല് വാരിയെല്ലുകൾ തകർന്നു. ഇവയിൽ ചിലത് ഹൃദയത്തിലേക്ക് തുളച്ചുകയറിയാണ് മരണമെന്ന് പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ ശനിയാഴ്ച നടത്തിയ വിദഗ്ധ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

മാരകമായ 13 മുറിവുകളാണ് ബാബുവിന്‍റെ മൃതദേഹത്തിൽ കണ്ടെത്തിയത്. തലക്കും നെഞ്ചിനും കാലിനും ഉൾപ്പെടെ പ്രതികൾ ക്രൂരമായി അടിച്ചു. ഇതിന് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചു. വെട്ടിയും പരിക്കേൽപ്പിച്ചു എന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

രാജപുരം പൊലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണൻ, സബ് ഇൻസ്പെക്ടർ മനോജ് കുമാർ കൊട്രച്ചാൽ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പഴുതടച്ചുള്ള അന്വേഷണത്തിലാണ് സ്വാഭാവിക മരണമായി മാറുമായിരുന്ന ഒരു മരണത്തിൽ കൊലപാതകം തെളിയിക്കാനായത്.

വെള്ളിയാഴ്ച രാവിലെ മുതൽ ഭാര്യ സീമന്തനിയും 19 വയസ്സുകാരനും കോളജ് വിദ്യാർഥിയുമായ മകൻ സബിനും ചേർന്ന് ബാബുവിനെ വീട്ടിനകത്ത് ക്രൂരമായി മർദ്ദിച്ചിരുന്നു.

കരുതിക്കൂട്ടിയും കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടിയായിരുന്നു ഇവർ ആക്രമണം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. അടിയേറ്റ് അവശനായ ബാബു വീട്ടിൽ നിന്നും ഇഴഞ്ഞുനീങ്ങി പുറത്തേക്ക് എത്തിയിരുന്നു.

വീടിന് അൽപം അകലെ റോഡിലാണ് ബാബുവിനെ മരിച്ച നിലയിൽ കാണുന്നത്. വസ്ത്രവും ശരീരവും ഉൾപ്പെടെ രക്തത്തിൽ മുങ്ങിക്കുളിച്ച ബാബുവിന്‍റെ ശരീരം ഉൾപ്പെടെ ഭാര്യയും മകനും ചേർന്ന് തുടച്ച് കഴുകി വൃത്തിയാക്കിയിരുന്നു.

രക്തത്താൽ മുങ്ങിയ മുണ്ടും ഷർട്ടും ഇവർ അഴിച്ചു മാറ്റുകയും പകരം പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു. രക്തത്തിൽ മുങ്ങിയിരുന്ന വീടിന്‍റെ അകത്തളം പാടെ വൃത്തിയാക്കി . ബാബുവിന്‍റെ അഴിച്ചെടുത്ത വസ്ത്രങ്ങൾ വീടിന് അൽപം അകലെയായി ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ടുവെച്ച് അലക്കാൻ എന്ന വ്യാജേന സൂക്ഷിച്ചിരിക്കുകയായിരുന്നു.

ബാബു വീണു മരിച്ചതാണെന്ന് വരുത്തിതീർക്കാൻ ഇവർ രാജപുരം പൊലീസിനെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. ബാബു റോഡിൽ വീണു കിടക്കുന്നത് കണ്ടു സ്ഥലത്തെത്തിയ ചിലരോട് കാൽവഴുതി വീണതാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

സീമന്തനി ചിലരെ വിളിച്ച് ബാബു വീണു മരിച്ചതായി ഫോണിലൂടെ പറയുകയും ചെയ്തിരുന്നു. ഇതുവഴി എത്തിയ രണ്ടുപേരാണ് ബാബുവിനെആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചത്.വീണു മരിച്ചു എന്ന ധാരണയിലായിരുന്നു അപ്പോഴും നാട്ടുകാർ. പൊലീസ് എത്തുംമുമ്പ് റോഡിൽ ഒഴുകിയിരുന്ന രക്തവും ഭാര്യയും മകനും ചേർന്ന് വൃത്തിയാക്കിയിരുന്നു.

സ്ത്രീയും മകനും ചേർന്ന് വൃത്തിയാക്കിയ വീടിന്‍റെ മൂലയിലായി രണ്ടു തുള്ളി രക്തക്കറ പൊലീസിന്‍റെറെ ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടന്ന പരിശോധനയിൽ റോഡിന്‍റെ സമീപത്തും രക്തക്കറകൾ കണ്ടു. ഇതോടെ പൊലീസിന്‍റെ സംശയം ബലപ്പെട്ടു.

വീടിന്‍റെ പരിസരം പരിശോധിച്ചപ്പോഴാണ് ബാബുവിന്‍റെ വസ്ത്രങ്ങൾ വെള്ളത്തിലിട്ട് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭാര്യയെയും മകനെയും പൊലീസ് നിരീക്ഷണ വലയത്തിലാക്കി. റോഡിലും വീട്ടിലും വസ്ത്രത്തിലും കണ്ട രക്തം ബാബുവിന്‍റെതാണെന്ന് ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബാബുവിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മദ്യപിച്ച് വീട്ടിൽ ഉണ്ടാകുന്ന നിരന്തര പ്രശ്നമാണ് പ്രതികളെ ബാബുവിനെ മൃഗീയമായി കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത് എന്നാണ് പ്രതികൾ തന്നെ പൊലീസിന് നൽകിയ വിവരം.

സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിൻ, ജയരാജൻ, സാജൻ, അനീഷ് എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഞായറാഴ്ച ഹോസ്ദുർഗ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.


Share our post

Kerala

എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

Published

on

Share our post

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.

എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share our post
Continue Reading

Kerala

സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം; റെയിൽവേ പൊലീസ്

Published

on

Share our post

അതിർത്തിയിൽ സുരക്ഷ കർശനമാക്കി റെയിൽവേ പൊലീസ്. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കി. സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽ അലേർട്ട് കൺട്രോൾ റൂം : 9846 200 100. എമർജൻസി റെസ്പോൺസ് കൺട്രോൾ : 112. റെയിൽ മദദ് കൺട്രോൾ : 139 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

അതേസമയം അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ. ഇന്ന്, അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന് ദില്ലിയിലേക്കും, ജമ്മുവിൽ നിന്ന് ദില്ലിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.

ഇന്നലെ ജമ്മു, ഉദംപൂർ, ഫിറോസ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് ട്രെയിനുകൾ സർവീസ് നടത്തി. നിലവിലെ സംഘർഷ സാഹചര്യത്തിൽ പകൽ സമയത്ത് തന്നെ പരമാവധി ട്രെയിൻ സർവീസുകൾ നടത്തും. സർക്കാരുകളുമായി ഏകോപിപ്പിച്ച് രാത്രിയിലും സർവീസ് നടത്തുമെന്നും റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.


Share our post
Continue Reading

Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: വെള്ളിയാഴ്ച മാത്രം അറസ്റ്റിലായത് 86 പേർ

Published

on

Share our post

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1915 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ , കഞ്ചാവ്, കഞ്ചാവ് ബീഡി (43 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 09 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!