Connect with us

Kannur

കരിമ്പ് കൃഷിക്ക് വീണ്ടും പ്രതാപകാലം; കൊവിഡിനുശേഷം ആവശ്യക്കാരും വിലയും വർധിക്കുന്നു

Published

on

Share our post

കണ്ണൂര്‍: കരിമ്പ് കൃഷി ജില്ലയില്‍ വീണ്ടും സജീവമാകുന്നു. എക്കല്‍ മണ്ണ് ധാരാളം അടിഞ്ഞുകൂടുന്ന പുഴയോരങ്ങളിലും തുരുത്തുകളിലും ഒരുകാലത്ത് വ്യാപകമായിരുന്ന കരിമ്പുകൃഷിയാണ് വീണ്ടും പ്രതാപത്തിലെത്തുന്നത്.

വിലയും ആവശ്യക്കാരും കുറഞ്ഞതാണ് കൃഷിക്കാര്‍ ഈ രംഗത്തുനിന്ന് പിന്‍വാങ്ങാന്‍ കാരണം. കൂടാതെ, പ്രാദേശിക ശര്‍ക്കര ഉത്പാദനവും നിലച്ചു. കോവിഡ് കാലത്ത് കൃഷി തീര്‍ത്തും നിലച്ചിരുന്നു. എന്നാല്‍, കോവിഡിനുശേഷം ഉത്സവങ്ങള്‍ വിപുലമാകുകയും വന്‍ ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തതോടെ കച്ചവടവും വര്‍ധിച്ചു.

കോള്‍ത്തുരുത്ത്, കോറളായി തുരുത്ത്, കുറുമാത്തൂര്‍

ജില്ലയില്‍ കോള്‍ത്തുരുത്ത്, കോറളായി തുരുത്ത്, കുറുമാത്തൂര്‍ എന്നീ പ്രദേശങ്ങളിലാണ് കരിമ്പ് പരമ്പരാഗതമായി കൃഷിചെയ്യുന്നത്. ഏറ്റവും ഗുണമേന്മയുള്ള നാടന്‍ ഇനമാണ് ഇവിടെ കൃഷിചെയ്യുന്നതെന്ന് കോറളായി തുരുത്തിലെ കൃഷിക്കാരനായ കെ.പി.ഹുസൈന്‍ പറഞ്ഞു. ജനാര്‍ദനനാണ് ഇവിടത്തെ വേറൊരു കൃഷിക്കാരന്‍.

കഴിഞ്ഞ സീസണില്‍ ഒരു തണ്ടിന് 150 രൂപ വരെ കിട്ടിയിരുന്നു. ഉത്സവ സ്ഥലത്തെത്തിച്ചാല്‍ കൂടുതല്‍ വില കിട്ടും. മൂന്ന് മീറ്ററോളം നീളമുള്ള ഒരുതണ്ട് നാലര കിലോഗ്രാം വരെയുണ്ടാകും. വേണ്ടത്ര വളര്‍ച്ചയില്ലാത്ത തണ്ടുകള്‍ ജ്യൂസ് കടക്കാര്‍ കൊണ്ടുപോകും.

1960 കാലത്ത് കോറളായിത്തുരുത്തില്‍ ഏക്കര്‍കണക്കിന് കരിമ്പ് കൃഷിയുണ്ടായിരുന്നു. കരിമ്പ് നീരെടുത്ത് ശര്‍ക്കരയുണ്ടാക്കുകയും ചെയ്തു. കെ.പി.ഹുസൈന്റെ ബാപ്പ അബ്ദുള്‍ റഹിമാനും നല്ല കൃഷിക്കാരനായിരുന്നു. ശര്‍ക്കര ഉത്പാദകനും.

പറശ്ശിനിക്കടവിന് സമീപമുള്ള കോള്‍ത്തുരുത്തിയിലും വന്‍ തോതില്‍ കരിമ്പ് കൃഷിയുണ്ടായിരുന്നു. പതിനഞ്ചിലേറെ കൃഷിക്കാരും. പിന്നീട് കൃഷിക്കാരുടെ എണ്ണം രണ്ടായി ചുരുങ്ങിയെന്ന് ഇവരില്‍ ഒരാളായ വി.വി.രവീന്ദ്രന്‍ പറഞ്ഞു.

ഒരേക്കര്‍ സ്ഥലത്ത് 10,000 തൈകള്‍

മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് കരിമ്പ് നടുക. നല്ല ജലസേചന സൗകര്യം ആവശ്യമാണ്. ഒരുവര്‍ഷത്തെ വളര്‍ച്ചവേണം. പകുതി വളര്‍ച്ചയെത്തിയാല്‍ കവുങ്ങിന്റെ വാരികൊണ്ട് താങ്ങ് കൊടുക്കണം. നിലത്ത് വീണാല്‍ പ്രയോജനമില്ലാതെ പോകും.

ഒരേക്കര്‍ സ്ഥലത്ത് 10,000 തൈകള്‍ കൃഷിചെയ്യാം. പട്ടുവത്തെ ‘പപ്പുവാന്‍’ ഉള്‍പ്പെടെ കരിമ്പുനീര് ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നാടന്‍കരിമ്പ് വാങ്ങിയാല്‍ ആദായകരമാകില്ലെന്ന് കൃഷിക്കാര്‍ പറയുന്നു. ഹുന്‍സൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന കരിമ്പിന് നാടന്‍കരിമ്പിന്റെ പകുതി വിലയേ ഉള്ളൂ. ജ്യൂസിന് ഉപയോഗിക്കുന്നതില്‍ ഏറെയും പുറത്തുനിന്ന് ഇറക്കുന്ന കരിമ്പുതന്നെയാണ്.


Share our post

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Trending

error: Content is protected !!