Kannur
കരിമ്പ് കൃഷിക്ക് വീണ്ടും പ്രതാപകാലം; കൊവിഡിനുശേഷം ആവശ്യക്കാരും വിലയും വർധിക്കുന്നു

കണ്ണൂര്‍: കരിമ്പ് കൃഷി ജില്ലയില്‍ വീണ്ടും സജീവമാകുന്നു. എക്കല്‍ മണ്ണ് ധാരാളം അടിഞ്ഞുകൂടുന്ന പുഴയോരങ്ങളിലും തുരുത്തുകളിലും ഒരുകാലത്ത് വ്യാപകമായിരുന്ന കരിമ്പുകൃഷിയാണ് വീണ്ടും പ്രതാപത്തിലെത്തുന്നത്.
വിലയും ആവശ്യക്കാരും കുറഞ്ഞതാണ് കൃഷിക്കാര്‍ ഈ രംഗത്തുനിന്ന് പിന്‍വാങ്ങാന്‍ കാരണം. കൂടാതെ, പ്രാദേശിക ശര്‍ക്കര ഉത്പാദനവും നിലച്ചു. കോവിഡ് കാലത്ത് കൃഷി തീര്‍ത്തും നിലച്ചിരുന്നു. എന്നാല്‍, കോവിഡിനുശേഷം ഉത്സവങ്ങള്‍ വിപുലമാകുകയും വന്‍ ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തതോടെ കച്ചവടവും വര്‍ധിച്ചു.
കോള്‍ത്തുരുത്ത്, കോറളായി തുരുത്ത്, കുറുമാത്തൂര്‍
ജില്ലയില്‍ കോള്‍ത്തുരുത്ത്, കോറളായി തുരുത്ത്, കുറുമാത്തൂര്‍ എന്നീ പ്രദേശങ്ങളിലാണ് കരിമ്പ് പരമ്പരാഗതമായി കൃഷിചെയ്യുന്നത്. ഏറ്റവും ഗുണമേന്മയുള്ള നാടന്‍ ഇനമാണ് ഇവിടെ കൃഷിചെയ്യുന്നതെന്ന് കോറളായി തുരുത്തിലെ കൃഷിക്കാരനായ കെ.പി.ഹുസൈന്‍ പറഞ്ഞു. ജനാര്‍ദനനാണ് ഇവിടത്തെ വേറൊരു കൃഷിക്കാരന്‍.
കഴിഞ്ഞ സീസണില്‍ ഒരു തണ്ടിന് 150 രൂപ വരെ കിട്ടിയിരുന്നു. ഉത്സവ സ്ഥലത്തെത്തിച്ചാല്‍ കൂടുതല്‍ വില കിട്ടും. മൂന്ന് മീറ്ററോളം നീളമുള്ള ഒരുതണ്ട് നാലര കിലോഗ്രാം വരെയുണ്ടാകും. വേണ്ടത്ര വളര്‍ച്ചയില്ലാത്ത തണ്ടുകള്‍ ജ്യൂസ് കടക്കാര്‍ കൊണ്ടുപോകും.
1960 കാലത്ത് കോറളായിത്തുരുത്തില്‍ ഏക്കര്‍കണക്കിന് കരിമ്പ് കൃഷിയുണ്ടായിരുന്നു. കരിമ്പ് നീരെടുത്ത് ശര്‍ക്കരയുണ്ടാക്കുകയും ചെയ്തു. കെ.പി.ഹുസൈന്റെ ബാപ്പ അബ്ദുള്‍ റഹിമാനും നല്ല കൃഷിക്കാരനായിരുന്നു. ശര്‍ക്കര ഉത്പാദകനും.
പറശ്ശിനിക്കടവിന് സമീപമുള്ള കോള്‍ത്തുരുത്തിയിലും വന്‍ തോതില്‍ കരിമ്പ് കൃഷിയുണ്ടായിരുന്നു. പതിനഞ്ചിലേറെ കൃഷിക്കാരും. പിന്നീട് കൃഷിക്കാരുടെ എണ്ണം രണ്ടായി ചുരുങ്ങിയെന്ന് ഇവരില്‍ ഒരാളായ വി.വി.രവീന്ദ്രന്‍ പറഞ്ഞു.
ഒരേക്കര്‍ സ്ഥലത്ത് 10,000 തൈകള്‍
മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് കരിമ്പ് നടുക. നല്ല ജലസേചന സൗകര്യം ആവശ്യമാണ്. ഒരുവര്‍ഷത്തെ വളര്‍ച്ചവേണം. പകുതി വളര്‍ച്ചയെത്തിയാല്‍ കവുങ്ങിന്റെ വാരികൊണ്ട് താങ്ങ് കൊടുക്കണം. നിലത്ത് വീണാല്‍ പ്രയോജനമില്ലാതെ പോകും.
ഒരേക്കര്‍ സ്ഥലത്ത് 10,000 തൈകള്‍ കൃഷിചെയ്യാം. പട്ടുവത്തെ ‘പപ്പുവാന്‍’ ഉള്‍പ്പെടെ കരിമ്പുനീര് ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നാടന്‍കരിമ്പ് വാങ്ങിയാല്‍ ആദായകരമാകില്ലെന്ന് കൃഷിക്കാര്‍ പറയുന്നു. ഹുന്‍സൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന കരിമ്പിന് നാടന്‍കരിമ്പിന്റെ പകുതി വിലയേ ഉള്ളൂ. ജ്യൂസിന് ഉപയോഗിക്കുന്നതില്‍ ഏറെയും പുറത്തുനിന്ന് ഇറക്കുന്ന കരിമ്പുതന്നെയാണ്.
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്