Kannur
ട്രെയിന്‍ തീവെപ്പ്; മരിച്ചവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തില്‍ പുതിയപുര കെ പി നൗഫീഖ് എന്നിവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി റഹ്മത്തിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൂടെയുണ്ടായിരുന്നു. റഹ്മത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരില്‍ നിന്നും വിവരങ്ങളാരാഞ്ഞു.
റഹ്മത്തിന്റെ ഭര്‍ത്താവ് ഷറ്ഫുദീന്‍, മകന്‍ മുഹമ്മദ് റംഷാദ്, ഉമ്മ ജമീല എന്നിവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. നൗഫീഖിന്റെ കുടുംബാംഗങ്ങളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ഇരു കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ കൈമാറി.
മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഷാജിത്ത് മാസ്റ്റര്‍, മുന്‍ എം.എല്‍.എ എം.വി ജയരാജന്‍, കളറോഡ് വാര്‍ഡ് കൗണ്‍സിലര്‍ പി .പി അബ്ദുള്‍ ജലീല്‍, എ .ഡി .ജി .പി എം ആര്‍ അജിത് കുമാര്‍, കോഴിക്കോട് റേഞ്ച് ഐ.ജി നീരജ് കെ. ഗുപ്ത, കണ്ണൂര്‍ റേഞ്ച് ഡി .ഐ. ജി പുട്ട വിമലാദിത്യ, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍, എ .ഡി. എം .കെ കെ. ദിവാകരന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Kannur
ഇഗ്നോക്ക് തെറ്റി; അമ്പതോളം വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രമായി ലഭിച്ചത് കണ്ണൂർ സെൻട്രൽ ജയിൽ


കണ്ണൂർ: ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷക്ക് കണ്ണൂർ സെൻട്രൽ ജയിൽ പരീക്ഷകേന്ദ്രമായി ലഭിച്ചത് അമ്പതോളം വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടുതവണ കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പരീക്ഷയെഴുതിയ കുട്ടികൾക്കാണ് മൂന്നാം സെമസ്റ്റർ പരീക്ഷക്കായി സെൻട്രൽ ജയിൽ പരീക്ഷകേന്ദ്രമായി ലഭിച്ചത്. 1700 രൂപ പരീക്ഷ ഫീസായി അടക്കുകയും ചെയ്തിരുന്നു.സെൻട്രൽ ജയിലിൽ പരീക്ഷയെഴുതാൻ പുറത്തുനിന്നുള്ള വിദ്യാർഥികളെ അനുവദിക്കുമോയെന്ന സംശയത്തെത്തുടർന്ന് ചില വിദ്യാർഥികൾ ജയിൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സർവകലാശാല സൈറ്റിലുള്ളത് തെറ്റായ വിവരമാണെന്ന് ബോധ്യപ്പെട്ടത്. ഇഗ്നോ സർവകലാശാലയുടെ വടകരയിലെ റീജനൽ സെന്ററിലെത്തിയ വിദ്യാർഥികൾ അധികൃതരുടെ നിർദേശ പ്രകാരം സർവകലാശാലയിൽ ഓൺലൈനായി പരാതി നൽകി.അതേസമയം കണ്ണൂർ സെൻട്രൽ ജയിൽ പരീക്ഷ സെന്ററായി ലഭിച്ച വിദ്യാർഥികൾക്ക് മറ്റ് സെന്ററുകളിൽ പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. അതേസമയം, ജയിൽ അന്തേവാസികൾക്കായി കണ്ണൂർ സെൻട്രൽ ജയിലിൽ ഏർപ്പെടുത്തിയ പരീക്ഷ സെന്റർ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Kannur
സൗജന്യ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ പരിശീലനം


കണ്ണൂർ: ജില്ലയിലെ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന പതിമൂന്ന് ദിന സൗജന്യ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ അഞ്ച് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0460-2226573.
Kannur
തീരത്തേക്ക് വരൂ.. പുഴമത്സ്യവും കൂട്ടി കുത്തരിക്കഞ്ഞി കുടിക്കാം


പട്ടുവം: പുഴയുടെ ഇളം തെന്നലേറ്റിരിക്കുമ്പോൾ കുത്തരിക്കഞ്ഞിയും മുളകിട്ട പുഴ മത്സ്യക്കറിയും ചമ്മന്തിയും കൊഞ്ച് ഫ്രൈയും കിട്ടിയാൽ .. ആഹാ ഓർക്കുമ്പോൾതന്നെ നാവിൽ വെള്ളമൂറും. എങ്കിൽ വന്നോളൂ മുള്ളൂൽ അധികാരിക്കടവിലേക്ക്. നാല് വീട്ടമ്മമാർ ചേർന്നൊരുക്കുന്ന ഭക്ഷണപ്പെരുമ രുചിച്ചറിയാം. മനസും വയറും ആവോളം നിറക്കാം. ഒരിക്കൽ രുചിയറിഞ്ഞാൽ എല്ലായ്‌പ്പോഴും ഓടിയെത്താൻ കൊതിക്കുന്ന വിഭവങ്ങളാണിവ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി നടപ്പാക്കുകയാണ് സംസ്ഥാന ഫീഷറീസ് വകുപ്പ്. സൊസൈറ്റി ഫോർ അസിസ്‌റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) വഴിയാണ് തീരം ആക്ടിവിറ്റി ഗ്രൂപ്പിലൂടെ തൊഴിൽ സംരംഭം ആരംഭിച്ചത്. സംസ്ഥാന സർക്കാർ ഒരുക്കിയ പദ്ധതിയിലൂടെ ജീവിത സ്വപ്നങ്ങൾ കരയ്ക്കടുപ്പിച്ചതിലുള്ള സന്തോഷത്തിലാണ് ‘തീരം’ ഫ്രഷ് ഫിഷ് ആൻഡ് തട്ടുകട’യുടെ ഉടമകളായ വീട്ടമ്മമാർ. 2021 മാർച്ചിലാണ് പി പ്രിയങ്ക, എ വി ഷീജ, പി ഉഷ, എം ആർ രജനി എന്നിവർ ചേർന്ന് സംരംഭം തുടങ്ങിയത്. ഫ്രഷ് മത്സ്യവും അലങ്കാര മത്സ്യ വിപണനവുമായിരുന്നു തുടക്കത്തിൽ. അലങ്കാര മത്സ്യങ്ങൾ വൻതോതിൽ ചത്തതോടെ പ്രതിസന്ധിയിലായി. പുഴമത്സ്യം വിൽപ്പനമാത്രമായി പിന്നെ. സംസ്ഥാന സർക്കാർ നൽകിയ ഒരു ലക്ഷം രൂപ ധനസഹായത്തോടൊപ്പം കടമെടുത്തായിരുന്നു പ്രവർത്തന മൂലധനമൊരുക്കിയത്. അലങ്കാര മത്സ്യമൊഴിവാക്കി തട്ടുകട എന്ന ആശയം ഫിഷറീസ് വകുപ്പ് മുന്നോട്ടുവച്ചു. തെല്ലും ആശങ്കയില്ലാതെ സൗകര്യമൊരുക്കി. പെടക്കണ പുഴ മത്സ്യവിഭവങ്ങളോടൊപ്പം കുത്തരിക്കഞ്ഞിയും ഉണക്കച്ചെമ്മീൻ ചമ്മന്തിയും അച്ചാറും പുഴുക്കും ഉപ്പേരിയും മോരും എല്ലാം ഒരുക്കിയതോടെ കച്ചവടം തരക്കേടില്ലാതായി. രാവിലെ ആറോടെ ചായയും പലഹാരവും റെഡിയാകും.
സ്പെഷ്യൽ ദോശയും സാമ്പാറുമാണ് കിടു. പകൽ 12ന് കഞ്ഞിയും റെഡി. ഉച്ചയൂണിനൊപ്പം ചെമ്പല്ലി, ഇരിമീൻ, ഞണ്ട്, കക്ക, കൊഞ്ച്, തിരണ്ടി, സ്രാവ്, കൊളോൻ എന്നിങ്ങനെ ഒട്ടേറെ മത്സ്യങ്ങളുണ്ട്. ആവശ്യാനുസരണം ഫ്രൈയായും കറിയായും അപ്പപ്പോൾ തയ്യാറാക്കിനൽകും. പാചകം ചെയ്യാത്ത പുഴ ഞണ്ടും മത്സ്യങ്ങളും യഥേഷ്ടം ലഭിക്കും. മുൻകൂട്ടിയുള്ള ഓർഡറും സ്വീകരിക്കും. പുഴ മത്സ്യത്തൊഴിലാളികളിൽനിന്ന് മത്സ്യം മൊത്തമായി നേരിട്ട് എടുത്താണ് വിൽപ്പന. വിപണനമാരംഭിച്ച് ഒരു വർഷത്തിനകം ബാങ്ക് ലോൺ പൂർണമായും അടച്ചു. ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കിത്തന്ന സംസ്ഥാന സർക്കാരിനും ഫിഷറീസ് വകുപ്പിനും ഏറെ നന്ദിയുണ്ടെന്ന് നാലുപേരും ഒരേ സ്വരത്തിൽ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്