Connect with us

Kerala

സച്ചുവും ഭാര്യയും ബൈക്കുമായി റോഡിലിറങ്ങിയാൽ പിന്നെ മടങ്ങുന്നത് കൈനിറയെ സ്വർണവുമായി

Published

on

Share our post

മാനന്തവാടി: പട്ടാപ്പകൽ ബൈക്കിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളയിക്കത്തറ വീട്ടിൽ സച്ചു എന്ന സജിത് കുമാർ ജിമ്മൻ (42) ആണ് പിടിയിലായത്.

പ്രതിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ തമിഴ്നാട് സ്വദേശിനി മുതലമ്മൾ (അംബിക ) ( 42 ) അറസ്റ്റിലായിട്ടുണ്ട്.കവർച്ചക്കുശേഷം ഇരുവരും ബൈക്കിൽ കടന്നുകളയുന്നതിനിടയാണ്‌ പൊലീസ് വലയിൽ അകപ്പെട്ടത്. താമരശേരിക്ക് സമീപം വച്ചാണ്‌ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 37കേസുകളിലെ പ്രതിയാണ് സജിത്ത്.

ബുധനാഴ്ച രാവിലെ 11 മണിയോടെ മാനന്തവാടി മൈസൂർ റോഡിൽ വച്ചായിരുന്നു വനം വകുപ്പ് ജീവനക്കാരിയുടെ മൂന്നു പവൻ സ്വർണമാല പ്രതി സജിത്ത് ബൈക്കിൽ എത്തി നിമിഷനേരം കൊണ്ട് പറിച്ചു കളഞ്ഞുകടന്നത്. മോഷണം സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബൈക്ക് നിർത്തിയിട്ട് നിരീക്ഷിച്ചശേഷം പെട്ടെന്ന് ബൈക്കുമായി വേഗതയിൽ എത്തി മാല പറിച്ച്കടന്നുകളയുകയായിരുന്നു.

പ്രൊഫഷണൽ മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുതന്നെ വ്യക്തമായിരുന്നു. തുടർന്ന് മാനന്തവാടി സി.ഐ.എം.എം അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കവർച്ചയുടെ പ്രൊഫഷണൽ രീതി മനസിലാക്കി നടത്തിയ അന്വേഷണത്തിലാണ് സജിത്താണ് പിന്നിലെന്ന് വ്യക്തമായത്. സംസ്ഥാനത്തെ ഏറ്റവും പ്രൊഫഷണലായി മാല പൊട്ടിച്ച് കടന്നുകളയുന്ന ആളാണ് സജിത്ത്.

ഇതാണ്‌ പൊലീസിന് തുമ്പായത്. തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ എത്തിച്ചു. പിന്നീട് സജിത്തിനായി പൊലീസ് വല വിരിച്ചു. വയനാട്ടിൽ നിന്നും കടന്നു കളയാൻ സാധ്യതയുള്ള വഴികളിൽ എല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

തുടർന്നാണ് വയനാട്ടിൽ നിന്നും ഒരു യുവതിയുമായി ബൈക്കിൽ സജിത്ത് പുറപ്പെട്ട വിവരം പൊലീസിന് ലഭിക്കുന്നത്. വയനാട് ചുരത്തിൽ വച്ച് പിടികൂടുകയായിരുന്നു പൊലീസിന്റെ ആദ്യ നീക്കം. എന്നാൽ സജിത്ത് ബൈക്കുമായി അമിതവേഗതയിൽ മുന്നോട്ടു നീങ്ങുകയായിരുന്നു. തുടർന്ന് താമരശേരിയിൽ വച്ച് പിടികൂടുകയും ചെയ്തു.അടുത്തകാലത്ത് വയനാട്ടിൽ പൊലീസ് പിടികൂടുന്ന പ്രധാനപ്പെട്ടമോഷ്ടാക്കളിൽ ഒരാളാണ് സജിത്ത്.

സാധാരണ പൊലീസിന് സംശയം തോന്നിയെന്ന് മനസിലാക്കിയാൽ ഉടൻതന്നെ സ്ഥലം വിടുകയാണ് സജിത്തിനെ രീതി. പൊലീസിനെ പിടികൊടുക്കാതെ തന്റെ താവളത്തിലേക്ക് എത്തുകയായിരുന്നു സജിത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മാലമോഷണം കേസുകളിലെ പ്രതിയാണ് ഇദ്ദേഹം.

 അന്വേഷണത്തിന് മാനന്തവാടി ഡി.വൈ.എസ്.പി പി.എൽ ഷൈജു, മാനന്തവാടി ഇൻസ്‌പെക്ടർ അബ്ദുൽകരീം, എസ്.ഐ മാരായ കെ.കെ സോബിൻ, എം നൗഷാദ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.ആർ ദിലീപ് കുമാർ, ജാസിം ഫൈസൽ, വി.കെ രഞ്ജിത്ത്, എൻ.ജെ ദീപു, ജെറിൻ കെ.ജോണി, പ്രവീൺ, ബൈജു തുടങ്ങിയവർനേതൃത്വം നൽകി.


Share our post

Kerala

പ്ലസ് വൺ പ്രവേശനം 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാം

Published

on

Share our post

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.

ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.


Share our post
Continue Reading

Kerala

ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

Published

on

Share our post

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.

2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.

130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.

വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം

തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.


Share our post
Continue Reading

Kerala

എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

Published

on

Share our post

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.

എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!