Local News
വഴി ചോദിക്കാനെന്ന വ്യാജേന എത്തി വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന കള്ളന്മാരെ വലയിലാക്കി പോലീസ്

മട്ടന്നൂർ: വഴി ചോദിക്കാനെന്ന വ്യാജേന വീടിനു മുന്നിൽ ചെന്ന് വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന സംഭവത്തിലെ 2 പ്രതികൾ പിടിയിൽ.
മാങ്ങാട്ടിടം കരിയിൽ സ്വദേശി സി.പി.ഖാലിദ് (38), പാലോട്ടുപള്ളി സ്വദേശിയും ഇപ്പോൾ പടിക്കച്ചാലിൽ താമസിക്കുന്നതുമായ കെ.പി.നവാസ് (39) എന്നിവരെയാണ് മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 29ന് രാവിലെ ആറരയോടെ ചാലോട് – ഇരിക്കൂർ റോഡിൽ ടവർ സ്റ്റോപ്പിനു സമീപത്തെ ഉഷസ്സിൽ റിട്ട. അധ്യാപിക സി.ദേവി (77)യുടെ മാലയാണ് കവർന്നത്. വീടിനു മുന്നിലെ ഗേറ്റിനു സമീപം നിൽക്കുകയായിരുന്ന ദേവിയുടെ അടുത്തേക്ക് കൂത്തുപറമ്പിലേക്ക് പോകേണ്ട വഴി ഏതാണെന്ന് ചോദിച്ചെത്തിയ യുവാവ് ദേവിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച് ഓടിപ്പോകുകയായിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. സ്കൂട്ടറിൽ എത്തിയായിരുന്നു മാല കവർന്നത്. കഴുത്തിനു വേദന അനുഭവപ്പെട്ടതിനാൽ ദേവി മട്ടന്നൂർ ഗവ.ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു.
ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടാനായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിലെയും മറ്റും നൂറോളം സിസിടിവി കാമറകളിലെ ദൃശ്യം പരിശോധിച്ചു പ്രതികളെ കണ്ടെത്തി.
നവാസിനെ ഉരുവച്ചാലിൽ നിന്നും ഖാലിദിനെ ഇരിക്കൂറിൽ നിന്നുമാണ് പിടികൂടിയത്. പാലോട്ടു പള്ളി സ്വദേശിയുടെ സ്കൂട്ടർ വാങ്ങിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
പ്രതികളെ സംഭവ നടന്ന സ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം മട്ടന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പിടിയിലായവർക്ക് മറ്റു കേസുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കൂത്തുപറമ്പ് എസി.പി മൂസ വള്ളിക്കാടന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
മട്ടന്നൂർ പ്രിൻസിപ്പൽ എസ്ഐ യു.കെ.ജിതിൻ, എ.എസ്ഐമാരായ ഷാജി, മിനേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എം.ഡി.ജോമോൻ, സി.രഗിനേഷ്, കെ.പി.രാഗേഷ്, കെ.രതീഷ്, എ.രഞ്ചിത്ത്, കെ.ജിനീഷ്, സി.വിനോദ്, കെ.വിപിൻ, പി.അശ്വിൻ, നിശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടാൻ പ്രയത്നിച്ചത്.
കവർച്ച നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളെ പിടിക്കാൻ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവിന്റെ തിളക്കമായി. വഴി ചോദിച്ചു വീടിനു മുന്നിൽ എത്തിയ യുവാവ് വീട്ടമ്മയുടെ 5 പവൻ സ്വർണ മാല പൊട്ടിച്ച് ഓടി എന്നതല്ലാതെ മറ്റൊരു തെളിവും ഇല്ലാത്തിടത്തു നിന്നാണ് കേസിലെ രണ്ടു പ്രതികളെയും പിടികൂടിയത്.
ഇക്കഴിഞ്ഞ 29 നു രാവിലെ ചാലോട് – ഇരിക്കൂർ റോഡിലെ റിട്ട. അധ്യാപിക ദേവി വീടിനു മുന്നിൽ ഗേറ്റിനു സമീപത്ത് നിൽക്കുമ്പോഴാണ് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ യുവാവ് മാല പൊട്ടിച്ച് ഓടിപ്പോയത്.
പിറകെ കുറച്ചു ദൂരം ടീച്ചർ ഓടിയെങ്കിലും കണ്ണിൽ നിന്നും മോഷ്ടാവ് ഓടി മറഞ്ഞിരുന്നു. വിവരമറിയിച്ച് 10 മിനുറ്റിനുള്ളിൽ മട്ടന്നൂർ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഇതു വഴിയുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ പൊലീസ് എത്തി സിസിടിവി ഉൾപ്പെടെ ശാസ്ത്രീയമായ അന്വേഷണം നടത്തി. കൂടാതെ മാല പൊട്ടിച്ച വ്യക്തിയെ ടീച്ചർ വ്യക്തമായി കണ്ടിരുന്നതിനാൽ മോഷ്ടാക്കളുടെ പടങ്ങൾ കാണിച്ചു പരിശോധിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്നു ആറാമത്തെ ദിവസം നവാസ്, ഖാലിദ് എന്നീ 2 പ്രതികളും പിടിയിലായത്. പ്രതികളെ തിരിച്ചറിഞ്ഞ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഉരുവച്ചാൽ ടൗണിന് സമീപത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം നവാസിനെ പിടികൂടിയെങ്കിലും ഖാലിദ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഖാലിദിനായുള്ള തിരച്ചിൽ ചെന്നെത്തിയത് ഇരിക്കൂറിലാണ്.
രാത്രി വൈകിയാണെങ്കിലും ഇരിക്കൂറിൽ നിന്നു പൊലീസ് സംഘം പിടികൂടി. മാല പൊട്ടിച്ച് എത്തുന്ന ഖാലിദിനെ കൂട്ടിക്കൊണ്ടു പോകുന്നതിന് നാവാസ് കുറച്ചകലെ ഇരുചക്ര വാഹനവുമായി കാത്തിരിപ്പുണ്ടായിരുന്നു. മാല പൊട്ടിച്ച ശേഷം രണ്ടു പേരും ചുറ്റിക്കറങ്ങി കൂത്തുപറമ്പ് വഴിയാണ് സ്വന്തം വീടുകളിൽ എത്തിയത്. മാല തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ദേവിയമ്മ പറഞ്ഞു.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്