Connect with us

Local News

വടക്കൻ കേരളത്തിന്റെ പൈതൃകസംരക്ഷണം: തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്

Published

on

Share our post

തലശേരി : വടക്കൻ കേരളത്തിന്റെ പൈതൃകങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്. ഒരു നാടിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുകയെന്ന ഉദ്ദേശത്തോടെ 2.21 കോടി രൂപ ചെലവിൽ തലശ്ശേരി ഇല്ലിക്കുന്നിൽ നിർമ്മിച്ച ഗുണ്ടർട്ട് മ്യൂസിയം വടക്കൻ കേരളത്തിലെ ടൂറിസം വികസനത്തോടൊപ്പം ചരിത്രസാക്ഷ്യം കൂടിയാണ്.

മലയാള ഭാഷയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ജീവിത കഥ പറയുന്ന ഗുണ്ടർട്ട് മ്യൂസിയം തലശ്ശേരി ഹെറ്റിറ്റേജ് പദ്ധതിയുടെ പ്രധാന ഭാഗമാണ്. സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായിരുന്ന താഴെയങ്ങാടിയുടെ പുനരാവിഷ്കാരണമെന്ന നിലയിൽ 4.84 കോടി ചിലവിട്ട് നിർമ്മിച്ച താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പദ്ധതിയാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പദ്ധതി.

നടപ്പാത,വേസ്റ്റ്ബിൻ, തെരുവുവിളക്കുകൾ, സിസിടിവി, ഡ്രെയിനേജ് എന്നിവ ഇവിടെ ഒരുക്കി. സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് 1.84 കോടി രൂപ ചെലവിട്ട് നവീകരിച്ചു. നടപ്പാത, ചുറ്റുമതിൽ, മുറ്റം, പൂന്തോട്ടം, വൈദ്യുതീകരണം, ദീപ വിതാനം, ഡ്രെയിനേജ് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

തലശ്ശേരി കോട്ട നിർമ്മിച്ച എഡ്‌വേർഡ് ബ്രണ്ണന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി ഇവിടെയാണുള്ളത്.തീർത്ഥാടനടൂറിസം പദ്ധതി അവസാഘട്ടത്തിൽ ടിപ്പുവിന്റെയും പഴശ്ശിയുടെയും പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശത്ത് ഈ കാലഘട്ടത്തിന്റെ ചരിത്രശേഷിപ്പുകളും ആരാധനാ കേന്ദ്രങ്ങളും ടൂറിസം പദ്ധതിയിൽ നിർണായകമാണ്.

മൂന്നു കോടി മുടക്കിയാണ് പഴശ്ശിയുടെ കുടുംബക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനായുള്ള മ്യൂസിയം നിർമ്മാണം നടത്തിയത്.ഈ ക്ഷേത്രത്തിൽ മൃഗബലി നടത്തിയിട്ടാണ് പഴശ്ശി യുദ്ധത്തിനു പോയിരുന്നത്.

കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള തൊടീക്കളം ശിവക്ഷേത്രം രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ശിവവൈഷ്ണവ ചുമർ ചിത്രങ്ങൾകൊണ്ട് പ്രസിദ്ധമാണ്. പഴശ്ശിയുടെ പടയോട്ട കാലത്തെ പ്രധാന ഒളിത്താവളങ്ങളിലൊന്നായിരുന്നു തൊടീക്കളം ക്ഷേത്രം.

ഈ ചുമർ ചിത്രങ്ങളെ സംരക്ഷിച്ചുകൊണ്ട് 2.57 കോടിരൂപ ചെലവിൽ ചരിത്ര മ്യൂസിയം സ്ഥാപിച്ചു. മക്രേരി ക്ഷേത്രത്തിന്റെ നവീകരണം 1.93 കോടി ചിലവിൽ പൂർത്തിയാവുകയാണ്. കൊട്ടിയൂർ ക്ഷേത്രം രണ്ടാംഘട്ട നവീകരണം പുരോഗമിക്കുകയാണ്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!