Connect with us

Kannur

ഉള്‍നാടന്‍ ജലഗതാഗതവും ടൂറിസം സാധ്യതകളും മെച്ചപ്പെടുത്താന്‍ എട്ട് ബോട്ടുജെട്ടികള്‍ ഒരുങ്ങി

Published

on

Share our post

ഉള്‍നാടന്‍ പ്രദേശങ്ങളിലെ നദികളുടെ സൗന്ദര്യവും നാടന്‍കലകളും കൈത്തറിയും കൈത്തൊഴിലുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങി ജില്ല. ഇത് കൂടുതല്‍ സുഗമമാക്കുന്നതിനായി ആവിഷ്‌കരിച്ച മലനാട് മലബാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ബോട്ടുജെട്ടികള്‍ ഉദ്ഘാടനസജ്ജമായി.

പ്രാദേശിക വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഉള്‍പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ വിപുലീകരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.

കവ്വായി കാലികടപ്പുറം മുക്കുവച്ചേരി,പുന്നക്കടവ്,മയ്യഴിപ്പുഴയോട് ചേര്‍ന്ന് ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒളവിലം പ്രദേശത്തുള്ള പാത്തിക്കല്‍,കക്കടവ്,അഞ്ചരക്കണ്ടി പുഴയിലെ ചേരിക്കല്‍, മമ്പറം, പാനൂര്‍ നഗരസഭാ പരിധിയിലെ കരിയാട്,പെരിങ്ങത്തൂര്‍ എന്നീ ബോട്ട് ജെട്ടികളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

ബോട്ട്‌ജെട്ടികളുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ ഉള്‍നാടന്‍ ജലഗതാഗതം എളുപ്പമാവും. അതിലൂടെ ഈ പ്രദേശങ്ങളിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തോടൊപ്പം കച്ചവട സാദ്ധ്യതകള്‍ കൂടി മെച്ചപ്പെടും .
4.5 കോടി രൂപ ചെലവിലാണ് മുക്കുവച്ചേരി ബോട്ടുജെട്ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഞ്ചരക്കണ്ടി പുഴയില്‍ നിര്‍മ്മിക്കുന്ന ചേരിക്കല്‍ ബോട്ടുജെട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 3.2 കോടി രൂപ ചെലവിലായിരുന്നു.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും വിധത്തില്‍ ഹൗസ് ബോട്ടുകളും ചെറുബോട്ടുകളുമടക്കം അടുപ്പിക്കാന്‍ കഴിയും വിധമാണ് ചേരിക്കലില്‍ ബോട്ട് ജെട്ടി നിര്‍മ്മിച്ചിട്ടുള്ളത്. കക്കടവ്,കരിയാട് ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 2.8 കോടി രൂപ വീതം ചെലവിട്ടായിരുന്നു.പാത്തിക്കല്‍,പുന്നക്കടവ് ബോട്ടുജെട്ടികള്‍ 1.7 കോടി രൂപ വീതം ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. പെരിങ്ങത്തൂര്‍ ബോട്ടുജെട്ടി നിര്‍മാണത്തിനായി 96 ലക്ഷം രൂപയും മമ്പറം ബോട്ടുജെട്ടിക്കായി 91 ലക്ഷംരൂപയുമാണ് ചെലവാക്കിയത്.

മലനാട്- മലബാര്‍ റിവര്‍ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നേരത്തെ തന്നെ പഴയങ്ങാടി, പറശ്ശിനിക്കടവ്, മോന്താല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.

ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം,സംസ്‌കാരം,കല,സംഗീതം,ആചാരങ്ങള്‍,അനുഷ്ഠാനങ്ങള്‍,ആരാധനാ കേന്ദ്രങ്ങള്‍, ആയോധനകലകള്‍,കരകൗശല വസ്തുക്കള്‍,പ്രകൃതി ഭംഗി,കണ്ടല്‍ക്കാടുകള്‍,ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങൾ കോര്‍ത്തിണക്കിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ പ്രദേശങ്ങളിലെയും ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നത്. വിദേശ ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്്. വാട്ടര്‍, ഹെറിറ്റേജ്, തീരദേശം തുടങ്ങിയ മേഖലകളില്‍ ജില്ലയിലെ ടൂറിസം രംഗം വികസനപാതയിലാണ്.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!