Connect with us

Kannur

ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി

Published

on

Share our post

കണ്ണൂർ: നാലര പതിറ്റാണ്ടിനു ശേഷം നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. സംഘാടക സമിതി കൺവീനർ സി.കെ സുരേഷ് വർമ്മയ്ക്ക് ഇ മെയിൽ വഴിയാണ് പ്രധാനമന്ത്രി സന്ദേശം അയച്ചത്.

വിശ്വാസവും കലയും സംഗമിക്കുന്ന അപൂർവതയാണ് തെയ്യങ്ങളെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നാലര പതിറ്റാണ്ടിനു ശേഷം പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നതിലൂടെ പുതുതലമുറയ്ക്ക് തെയ്യത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമാകും. ഇത് ആചാര പെരുമ മനസ്സിലാക്കാനുള്ള അവസരം കൂടിയാണ്.

പഴയ സംസ്കാരത്തെ ഊട്ടിയുറപ്പിച്ചും പൈതൃകം സംരക്ഷിച്ചുമാണ് രാജ്യം ആധുനികതയിലേക്ക് കടന്നു ചെല്ലുന്നത്. സമൂഹത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ളവർക്ക് ഒത്തുചേരാനും സൗഹാർദം പങ്കുവെക്കാനും പെരുങ്കളിയാട്ടം സഹായിക്കും.

കല, ഭാഷ, സംസ്കാരം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നാടാണ് കേരളമെന്നും ഇ മെയിൽ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.5 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ ചിറക്കൽ രാജവംശത്തിന്റെ പരദേവതമാരായ മുപ്പത്തൈവരിൽ (35 മൂർത്തികൾ) പെട്ട 30 തെയ്യങ്ങളും ഗുളികനും ഉൾപ്പെടെ 31 തെയ്യങ്ങൾ കെട്ടിയാടും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം ചിറക്കലിൽ എത്തിക്കഴിഞ്ഞു.

അഞ്ചിന് വൈകിട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.കെട്ടിയാടുന്ന തെയ്യങ്ങൾതായ്പരദേവത, ക്ഷേത്രപാലകൻ, ചുഴലി ഭഗവതി, പാടിക്കുറ്റിയമ്മ, തിരുവർകാട്ട് ഭഗവതി, പുതിയഭഗവതി, വേട്ടക്കൊരുമകൻ, സോമേശ്വരി, ഊർപ്പഴശ്ശി, ഇളംകരുമകനും പുതൃവാടിയും, തെക്കൻ കരിയാത്തൻ, തോട്ടുങ്കര ഭഗവതി, കരിങ്കുട്ടിച്ചാത്തൻ, ഭൈരവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിച്ചാമുണ്ഡി, കണ്ഠാകർണൻ,​ വയനാട്ടുകുലവൻ, പാടാർകുളങ്ങര വീരൻ, വൈരജാതൻ, കരുവാൾ, ഉച്ചിട്ട, വീരർകാളി, യക്ഷി, എടലാപുരത്ത് ഭഗവതി, പൂക്കുട്ടിച്ചാത്തൻ, പൊന്നിത്തറ വീരൻ, വീരചാമുണ്ഡി.

തീച്ചാമുണ്ഡി കെട്ടാൻ എട്ടാം ക്ലാസുകാരൻപെരുങ്കളിയാട്ടത്തിൽ തീച്ചാമുണ്ഡി കെട്ടിയാടുന്നത് ചിറക്കൽ രാജാസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാം. ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം മുരളി പണിക്കരുടെ മകനാണ്. പതിനൊന്നാം വയസ്സു മുതൽ തെയ്യം കെട്ടാൻ തുടങ്ങിയ അഭിരാം വിഷ്ണുമൂർത്തി, ഗുളികൻ, ഉച്ചിട്ട, കാലൻ ദൈവം തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ടെങ്കിലും തീച്ചാമുണ്ഡിയായി അഗ്നിപ്രവേശം ചെയ്യുന്നത് ഇതാദ്യമാണ്.

അച്ഛനിൽ നിന്നാണ് തെയ്യം ആചാരാനുഷ്ഠാനങ്ങൾ പഠിച്ചത്. ഫെബ്രുവരി 24 മുതൽ ആരംഭിച്ച വ്രതനിഷ്ഠ 41 ദിവസം പൂർത്തിയാകുന്ന ദിവസമാണ് അഭിരാമിന്റെ അഗ്നിക്കോലം.മേലേരിക്ക് 60 ടൺ പുളിമരംചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തെയ്യക്കോലങ്ങൾക്ക് അഗ്നിപ്രവേശം നടത്താൻ മേലേരി ഒരുക്കുന്നത് 60 ടൺ പുളിമരം കൊണ്ട്. മൂന്ന് ദിവസങ്ങളിലായി രണ്ട് തീച്ചാമുണ്ഡിയും ഒരു പുലിച്ചാമുണ്ഡിയും അഗ്നി പ്രവേശം ചെയ്യും.


Share our post

Kannur

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

Published

on

Share our post

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.


Share our post
Continue Reading

Kannur

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Continue Reading

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Trending

error: Content is protected !!