Kerala
കഴിച്ചത് ഇഡ്ഡലിയും സാമ്പാറും കടലക്കറിയും, ചോര ഛര്‍ദിച്ചു, വായില്‍നിന്ന് നുരയും പതയും; അടിമുടി ദുരൂഹത

അവണൂര്‍/മെഡിക്കല്‍ കോളേജ്(തൃശ്ശൂര്‍): അവണൂരില്‍ കുടുംബനാഥന്‍ വിഷബാധയേറ്റ ലക്ഷണങ്ങളോടെ മരിച്ചു. സമാനലക്ഷണങ്ങളോടെ അമ്മയും ഭാര്യയും വീട്ടില്‍ തെങ്ങുകയറാനെത്തിയ രണ്ടുപേരും ആസ്പത്രിയില്‍. അവണൂര്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ അമ്മ കമലാക്ഷി (90), ഭാര്യ ഗീത (42), തെങ്ങുകയറ്റത്തൊഴിലാളികളായ വേലൂര്‍ തണ്ടിലം സ്വദേശി ചന്ദ്രന്‍ (47), മുണ്ടൂര്‍ വേളക്കോട് സ്വദേശി ശ്രീരാമചന്ദ്രന്‍ (50) എന്നിവര്‍ ചികിത്സയിലാണ്.
കമലാക്ഷി അമല ആസ്പത്രിയിലും ഗീത തൃശ്ശൂര്‍ ദയ ആസ്പത്രിയിലും മറ്റുള്ളവര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണുള്ളത്. ആരോഗ്യനില വഷളായ ശ്രീരാമചന്ദ്രനെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഗീതയും ചന്ദ്രനും അപകടനില തരണംചെയ്തിട്ടില്ല.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെ മുളങ്കുന്നത്തുകാവ് ആരോഗ്യ സര്‍വകലാശാലയ്ക്ക് സമീപം സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന രീതിയില്‍ കണ്ട ശശീന്ദ്രനെ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നതിനിടെയാണ് മരിച്ചത്.
ഹൃദയാഘാതമെന്ന് കരുതി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ക്കും ഛര്‍ദിയുണ്ടെന്നറിഞ്ഞതോടെ പോലീസുംകൂടി ഇടപെട്ട് ആസ്പത്രിയില്‍ തിരിച്ചെത്തിച്ചു.
മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ സംസ്‌കാരത്തിന് വീട്ടില്‍ ഒരുക്കം തുടങ്ങിയിരുന്നു. ഇതിനിടെ ഭാര്യയ്ക്ക് ഛര്‍ദി തുടങ്ങിയതോടെ മൃതദേഹമെത്തിച്ച ആംബുലന്‍സില്‍ത്തന്നെ ഭാര്യയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിളക്കുവെച്ച് മൃതദേഹം നിലത്ത് കിടത്തിയശേഷമാണ് തിരികെയെത്തിക്കാന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് നിര്‍ദേശം വന്നത്.
വീട്ടിലുണ്ടാക്കിയ ഇഡ്ഡലി, സാമ്പാര്‍, കടലക്കറി എന്നിവ കഴിച്ചശേഷമാണ് എല്ലാവര്‍ക്കും അസ്വസ്ഥത തുടങ്ങിയത്. ഭക്ഷണം കഴിക്കാതിരുന്ന ശശീന്ദ്രന്റെ മകന്‍ മയൂര്‍നാഥിന് മാത്രമാണ് വിഷബാധയേല്‍ക്കാത്തത്. ശശീന്ദ്രന്റെ ആദ്യവിവാഹത്തിലെ മകനാണ് മയൂര്‍. മയൂരിന്റെ അമ്മ 15 വര്‍ഷംമുമ്പ് ആത്മഹത്യചെയ്യുകയായിരുന്നു.
തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് ശാസ്ത്രീയപരിശോധനകള്‍ക്കും ശേഷമേ മരണകാരണം വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വീട്ടിലെ ഭക്ഷണം കഴിക്കാതിരുന്നതെന്നാണ് മകന്‍ മയൂര്‍ പോലീസിനോട് പറഞ്ഞത്. ആയുര്‍വേദ ഡോക്ടറാണ് മയൂര്‍. വീട്ടില്‍ തയ്യാറാക്കിയ ഇഡ്ഡലിയില്‍നിന്ന് ഭക്ഷ്യവിഷബാധാസാധ്യത കുറവാണെന്നാണ് പോലീസ് വിലയിരുത്തല്‍. മെഡിക്കല്‍ കോളേജ് അധികൃതരും ഭക്ഷ്യവിഷബാധയാകാനിടയില്ലെന്നാണ് പറയുന്നത്.
എല്ലാവരും ചോര ഛര്‍ദിച്ചു. വിറയലും വായില്‍നിന്ന് നുരയും പതയും വരുകയും ചെയ്തു. ഫോറന്‍സിക്, വിരലടയാളവിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തു. വീടിനു മുകളിലെ നിലയില്‍ മയൂര്‍ ആയുര്‍വേദ ലാബ് സജ്ജീകരിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിഷബാധയേറ്റവര്‍ മെഡിക്കല്‍ കോളേജിലെത്തിയത് പലസമയത്ത്
തൃശ്ശൂര്‍: ഒരേ സ്ഥലത്തുനിന്ന് വിഷബാധയേറ്റവര്‍ക്ക് സമാനലക്ഷണങ്ങളുണ്ടായിട്ടും മെഡിക്കല്‍ കോളേജില്‍ എത്തിയത് പലസമയത്ത്. രാവിലെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് സ്‌കൂട്ടറില്‍ എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ ശശീന്ദ്രന്‍ പോയത്.
ഒന്നരക്കിലോമീറ്റര്‍ അകലെ ആരോഗ്യ സര്‍വകലാശാലയ്ക്കു സമീപം കോഫി ഹൗസിനു മുന്നില്‍ സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന രീതിയില്‍ മെഡിക്കല്‍ കോളേജ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. സി. രവീന്ദ്രനാണ് ശശീന്ദ്രനെ കണ്ടത്.
ഡോ. രവീന്ദ്രന്റെയും ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ശശീന്ദ്രനെ മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെയെത്തിച്ചശേഷം ചോര ഛര്‍ദിച്ച് തളരുകയായിരുന്നു. വായില്‍നിന്ന് നുരയും പതയും വിറയലുമായി പത്തരയോടെ മരണം സ്ഥിരീകരിച്ചു.
ശശീന്ദ്രന്‍ നല്‍കിയ വിലാസമനുസരിച്ച് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ മകന്‍ മയൂര്‍നാഥ് എത്തി. മകന്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ട എന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതിനിടെ അമ്മ കമലാക്ഷിക്ക് ലക്ഷണം തുടങ്ങിയതോടെ അമല ആസ്പത്രിയിലേക്ക് കൊണ്ടുപോയി. കമലാക്ഷി നേരത്തെ മറ്റൊരു മകന് വൃക്ക ദാനം ചെയ്തിരുന്നു.
ഭാര്യ ഗീതയ്ക്കും രോഗലക്ഷണം കണ്ടതോടെ മൃതദേഹം കൊണ്ടുവന്ന ആബുലന്‍സില്‍ത്തന്നെ ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അതിനുമുമ്പ് തൊഴിലാളികളെയും ഇവിടുത്തെ അത്യാഹിതവിഭാഗത്തിലെത്തിച്ചിരുന്നു. ഗീതയെ പിന്നീട് സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
ഒരേ സ്ഥലത്തുനിന്നാണ് എല്ലാവരും വന്നതെന്നറിഞ്ഞ ഡോക്ടര്‍മാരാണ് വീട്ടിലുള്ളവരെ മുഴുവന്‍ ആസ്പത്രിയിലെത്തിക്കാന്‍ പറഞ്ഞത്. തുടര്‍ന്ന് മകന്‍ മയൂര്‍നാഥിനെയും ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അപ്പുറമുള്ള പറമ്പില്‍ നാല് തൊഴിലാളികളാണ് പണിക്കുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചുവന്നതിനാല്‍ ഇഡ്ഡലി കഴിച്ചിരുന്നില്ല.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്