Connect with us

Kannur

ടൂറിസം വികസനത്തിന് പാതയൊരുങ്ങുന്നു ;ആലക്കോട് -കാപ്പിമല റോഡിന്റെ നീളം ചുരുങ്ങും

Published

on

Share our post

ആലക്കോട്: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ നാടിന്റെ മുഖച്ഛായ മാറുന്ന പദ്ധതി നടപ്പിലാകുമ്പോൾ നിലവിലുള്ള റോഡിന്റെ നീളം 9 കി.മീറ്റർ ഉണ്ടായിരുന്നത് 7.8 കി.മീറ്റർ ആയി ചുരുങ്ങും. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48.72 കോടി ചെലവിട്ട് നിർമ്മിക്കുന്ന ആലക്കോട് -കാപ്പിമല പി.ഡബ്‌ള്യു.ഡി. റോഡിലാണ് ഇത്തരമൊരു വെട്ടിച്ചുരുക്കൽ.

കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ വൈതൽമലയിലേയ്ക്ക് എളുപ്പത്തിൽ ചെന്നെത്താനുള്ള ഈ റോഡ് 6 പതിറ്റാണ്ട് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മേജർ ഡിസ്ട്രിക്ട് റോഡാക്കി ഉയർത്തിയതാണ്. ആലക്കോടിന്റെ വികസനശിൽപ്പി പി.ആർ. രാമവർമ്മ രാജ സ്വന്തം ചെലവിൽ നിർമ്മിച്ച ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും റോഡിന്റെ ദൂരം നിർണ്ണയിക്കുന്നതിന് മൈൽകുറ്റികൾ സ്ഥാപിക്കുകയുമുണ്ടായി.

കാപ്പിമല ടൗൺ അന്ന് സ്ഥാപിതമായിരുന്നില്ല. കാപ്പിമലയിൽ നിന്നും മഞ്ഞപ്പുല്ല്, ഏലമല, വൈതൽമല എന്നിവിടങ്ങളിലേയ്ക്ക് ചെന്നെത്താനുള്ള റോഡും രാജ തന്നെ നിർമ്മിച്ചതാണ്.കാപ്പിമലയിൽ ഇപ്പോഴുള്ള ടൗണിലേക്ക് ആലക്കോട് നിന്നും 7.8 കി.മീറ്റർ ദൂരമാണ് ഉള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കുന്നതിന് വൻ തുക ചെലവാകുമെന്ന് കണ്ടതിനെത്തുടർന്ന് ആദ്യ ഘട്ടത്തിൽ കിഫ്ബി പിന്മാറിയിരുന്നു.

എന്നാൽ ടൂറിസം വികസനത്തിന് ആലക്കോട്- കാപ്പിമല- മഞ്ഞപ്പുല്ല് റോഡിന്റെ നവീകരണം അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് കാപ്പിമല ടൗൺ വരെയുള്ള റോഡ് നവീകരണം കിഫ്ബി ഏറ്റെടുക്കുകയായിരുന്നു. അതോടൊപ്പം കാപ്പിമല, മഞ്ഞപ്പുല്ല് പ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

വൈകിയാണെങ്കിലും ഈ പ്രദേശത്തിന്റെ വികസനത്തിനായി രാഷ്ട്രീയ ഭേദമന്യേ മുന്നിട്ടിറങ്ങിയതിന്റെ ഫലമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്. ടൂറിസം രംഗത്ത് വൈതൽമലയുടെ വികസനത്തിനും ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല.നാടിന്റെ അവസാന പ്രതീക്ഷഒരു കാലത്ത് കാർഷിക വിളകളാൽ സമ്പൽസമൃദ്ധമായിരുന്ന ഈ മലയോര കുടിയേറ്റ കേന്ദ്രത്തിന്റെ ശനിദശ ആരംഭിക്കുന്നത് രണ്ട് പതിറ്റാണ്ട് മുൻപാണ്.

മഞ്ഞളിപ്പ് രോഗബാധയെ തുടർന്ന് ഇവിടുത്തെ പ്രധാന നാണ്യവിളയായിരുന്ന കവുങ്ങുകൾ ഒന്നാകെ നശിച്ചതോടെ വരുമാനമില്ലാതായ കർഷകർ ജീവിതമാർഗം തേടി മറ്റു സ്ഥലങ്ങളിലേയ്ക്ക് ചേക്കേറുകയായിരുന്നു.

ആലക്കോട് ഗവ. എസ്റ്റേറ്റ് ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകാനെന്ന പേരിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തെങ്കിലും പുനരധിവാസ പദ്ധതി താളംതെറ്റിയതോടെ എസ്റ്റേറ്റ് ഭൂമിയുടെ വലിയൊരു ഭാഗം വനഭൂമിയാക്കി മാറ്റി.

ടൂറിസം വികസനം യാഥാർത്ഥ്യമാകുന്നതിനായി ഇവിടെ അവശേഷിക്കുന്ന ജനങ്ങൾ വർഷങ്ങളായി മുട്ടാത്ത വാതിലുകളില്ല.


Share our post

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Kannur

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


Share our post
Continue Reading

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Trending

error: Content is protected !!