Connect with us

Kannur

പറശ്ശിനിക്കടവ് – മാട്ടൂൽ ബോട്ട്‌ സർവീസ്‌ അഞ്ചിന് പുനരാരംഭിക്കും

Published

on

Share our post

മാട്ടൂൽ: പറശ്ശിനിക്കടവ് – –- മാട്ടൂൽ ബോട്ട്‌ സർവീസ്‌ അഞ്ചിന് പുനരാരംഭിക്കും. പുതിയ ബോട്ട് ഞായറാഴ്ച അഴീക്കലിലെത്തും. ആലപ്പുഴയിൽനിന്നാണ് എസ് -26 അപ്പർ ഡക്ക് ബോട്ട് എത്തിക്കുന്നത്. വെള്ളി രാവിലെ ആറിന്‌ ബോട്ട്‌ പുറപ്പെട്ടു.

വൈകിട്ടോടെ തൃശൂർ മുനമ്പം വഴി കടലിൽ എത്തിയെങ്കിലും കടൽ ശാന്തമല്ലാത്തതിനാൽ രാത്രി ഒമ്പതോടെ ചേറ്റുവ ഹാർബറിൽ നിർത്തിയിട്ടു. ശനി പുലർച്ചെ കണ്ണൂരിലേക്ക് യാത്ര ആരംഭിച്ചു. കടലിലൂടെ ഏഴ് നോട്ടിക്കൽ മൈൽ വേഗതയിലാണ് ബോട്ട്‌ സഞ്ചരിച്ചതെങ്കിലും കടലിലെ കാറ്റും ഒഴുക്കും വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു.

ഏറെ പ്രയാസപ്പെട്ട് പകൽ ഒന്നരയോടെ കോഴിക്കാട് ബേപ്പൂർ ഹാർബറിൽ എത്തിച്ചു. കടൽ ശാന്തമാണെങ്കിൽ ഞായർ പുലർച്ചെ ബേപ്പൂരിൽനിന്ന് പുറപ്പെട്ട് പകൽ പതിനൊന്നിനകം അഴീക്കൽ ബോട്ട് പാലം ജെട്ടിയിൽ എത്തും. പറശ്ശിനിക്കടവ് സ്റ്റേഷൻ മാസ്റ്റർ ടി .എസ് സുനിൽകുമാർ, സെക്കൻഡ്‌ ക്ലാസ് മാസ്റ്റർ എൻ കെ സരീഷ്, ഡ്രൈവർ പി ദിലീപ് കുമാർ, ലാസ്കർമാരായ എം സന്ദീപ്, പി സജീവൻ എന്നിവരാണ് ബോട്ട് എത്തിക്കാൻ നേതൃത്വം നൽകുന്നത്.

ജലയാത്ര മുടങ്ങിയത്‌ സംബന്ധിച്ച്‌ മാർച്ച്‌ 25 ന് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നുണ്ടായ അടിയന്തര ഇടപെടലാണ് ഡക്കർ ബോട്ട് എത്തിക്കാൻ തീരുമാനിച്ചത്. യന്ത്രത്തകരാറിനെ തുടർന്ന് 2022 ഡിസംബറിലാണ് ബോട്ട്‌ സർവീസ് നിർത്തിയത്.

പുതിയ സമയക്രമം അനുസരിച്ച്‌ രാവിലെ 9.30ന് പറശ്ശിനിക്കടവിൽനിന്ന് പുറപ്പെട്ട് പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശേരി, പാറക്കൽ, മാങ്കടവ്, വളപട്ടണം, അഴീക്കൽ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികൾ വഴി ഒന്നരമണിക്കൂറിനകം ബോട്ട് മാട്ടൂൽ സൗത്ത് ജെട്ടിയിലെത്തും. പറശ്ശിനിക്കടവിലേക്കുള്ള തിരികെ യാത്ര 11.45നാണ്.

1.15 ന് പറശ്ശിനിയിലെത്തുന്ന ബോട്ട് തിരികെ രണ്ടിന് വളപട്ടണത്തേക്ക് പോകും. ബോട്ടിൽ രാവിലെയും വൈകിട്ടും ഉല്ലാസയാത്ര (സർക്കുലർ സർവീസ്)യും ഒരുക്കും. അരമണിക്കൂർ ഇടവേളകളിലാണ് സർവീസ്.

സർവീസ് നിർത്തിയതിനെ തുടർന്ന് എറണാകുളം, ആലപ്പുഴ, കൊല്ലം, പുളിങ്കുന്ന്, കോട്ടയം എന്നിവിടങ്ങളിലേക്ക് മാറ്റി നിയമിച്ച മൂന്ന് വീതം ബോട്ട് മാസ്റ്റർ, സ്രാങ്ക്, ഡ്രൈവർ എന്നിവരും ആറ് ലാസ്കർമാരും (ഹെൽപ്പർ) മൂന്നിന് തിരിച്ചെത്തും.
എൻജിൻ പണിമുടക്കിയ വാട്ടർ ടാക്സിക്കും പകരം സംവിധാനമേർപ്പെടുത്താൻ ജലഗതാഗത വകുപ്പ് പദ്ധതി തയ്യാറാക്കി. മൂന്ന് മാസത്തിനകം ബോട്ട് എത്തിക്കും.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!