Kannur
പറശ്ശിനിക്കടവ് – മാട്ടൂൽ ബോട്ട് സർവീസ് അഞ്ചിന് പുനരാരംഭിക്കും

മാട്ടൂൽ: പറശ്ശിനിക്കടവ് – –- മാട്ടൂൽ ബോട്ട് സർവീസ് അഞ്ചിന് പുനരാരംഭിക്കും. പുതിയ ബോട്ട് ഞായറാഴ്ച അഴീക്കലിലെത്തും. ആലപ്പുഴയിൽനിന്നാണ് എസ് -26 അപ്പർ ഡക്ക് ബോട്ട് എത്തിക്കുന്നത്. വെള്ളി രാവിലെ ആറിന് ബോട്ട് പുറപ്പെട്ടു.
വൈകിട്ടോടെ തൃശൂർ മുനമ്പം വഴി കടലിൽ എത്തിയെങ്കിലും കടൽ ശാന്തമല്ലാത്തതിനാൽ രാത്രി ഒമ്പതോടെ ചേറ്റുവ ഹാർബറിൽ നിർത്തിയിട്ടു. ശനി പുലർച്ചെ കണ്ണൂരിലേക്ക് യാത്ര ആരംഭിച്ചു. കടലിലൂടെ ഏഴ് നോട്ടിക്കൽ മൈൽ വേഗതയിലാണ് ബോട്ട് സഞ്ചരിച്ചതെങ്കിലും കടലിലെ കാറ്റും ഒഴുക്കും വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു.
ഏറെ പ്രയാസപ്പെട്ട് പകൽ ഒന്നരയോടെ കോഴിക്കാട് ബേപ്പൂർ ഹാർബറിൽ എത്തിച്ചു. കടൽ ശാന്തമാണെങ്കിൽ ഞായർ പുലർച്ചെ ബേപ്പൂരിൽനിന്ന് പുറപ്പെട്ട് പകൽ പതിനൊന്നിനകം അഴീക്കൽ ബോട്ട് പാലം ജെട്ടിയിൽ എത്തും. പറശ്ശിനിക്കടവ് സ്റ്റേഷൻ മാസ്റ്റർ ടി .എസ് സുനിൽകുമാർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ എൻ കെ സരീഷ്, ഡ്രൈവർ പി ദിലീപ് കുമാർ, ലാസ്കർമാരായ എം സന്ദീപ്, പി സജീവൻ എന്നിവരാണ് ബോട്ട് എത്തിക്കാൻ നേതൃത്വം നൽകുന്നത്.
ജലയാത്ര മുടങ്ങിയത് സംബന്ധിച്ച് മാർച്ച് 25 ന് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നുണ്ടായ അടിയന്തര ഇടപെടലാണ് ഡക്കർ ബോട്ട് എത്തിക്കാൻ തീരുമാനിച്ചത്. യന്ത്രത്തകരാറിനെ തുടർന്ന് 2022 ഡിസംബറിലാണ് ബോട്ട് സർവീസ് നിർത്തിയത്.
പുതിയ സമയക്രമം അനുസരിച്ച് രാവിലെ 9.30ന് പറശ്ശിനിക്കടവിൽനിന്ന് പുറപ്പെട്ട് പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശേരി, പാറക്കൽ, മാങ്കടവ്, വളപട്ടണം, അഴീക്കൽ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികൾ വഴി ഒന്നരമണിക്കൂറിനകം ബോട്ട് മാട്ടൂൽ സൗത്ത് ജെട്ടിയിലെത്തും. പറശ്ശിനിക്കടവിലേക്കുള്ള തിരികെ യാത്ര 11.45നാണ്.
1.15 ന് പറശ്ശിനിയിലെത്തുന്ന ബോട്ട് തിരികെ രണ്ടിന് വളപട്ടണത്തേക്ക് പോകും. ബോട്ടിൽ രാവിലെയും വൈകിട്ടും ഉല്ലാസയാത്ര (സർക്കുലർ സർവീസ്)യും ഒരുക്കും. അരമണിക്കൂർ ഇടവേളകളിലാണ് സർവീസ്.
സർവീസ് നിർത്തിയതിനെ തുടർന്ന് എറണാകുളം, ആലപ്പുഴ, കൊല്ലം, പുളിങ്കുന്ന്, കോട്ടയം എന്നിവിടങ്ങളിലേക്ക് മാറ്റി നിയമിച്ച മൂന്ന് വീതം ബോട്ട് മാസ്റ്റർ, സ്രാങ്ക്, ഡ്രൈവർ എന്നിവരും ആറ് ലാസ്കർമാരും (ഹെൽപ്പർ) മൂന്നിന് തിരിച്ചെത്തും.
എൻജിൻ പണിമുടക്കിയ വാട്ടർ ടാക്സിക്കും പകരം സംവിധാനമേർപ്പെടുത്താൻ ജലഗതാഗത വകുപ്പ് പദ്ധതി തയ്യാറാക്കി. മൂന്ന് മാസത്തിനകം ബോട്ട് എത്തിക്കും.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
Kannur
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്