Connect with us

Kannur

കോൺഗ്രസുമായി ഏറ്റുമുട്ടാൻ പി. കെ രാഗേഷ്‌

Published

on

Share our post

കണ്ണൂർ: പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന്‌ ഉറപ്പിച്ച്‌ കോൺഗ്രസ്‌ നേതാവും കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായ പി കെ രാഗേഷ്.

2018ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പൂർണമായി ഒഴിവാക്കി ബാങ്ക്‌ ഭരണം പിടിച്ചെടുത്ത രാഗേഷ്‌ വിഭാഗം ഇത്തവണയും പ്രത്യേകം മത്സരിക്കും. മെയ്‌ 14നാണ്‌ തെരഞ്ഞെടുപ്പ്‌.1985 മുതൽ ബാങ്ക്‌ ഭരണം യുഡിഎഫിനായിരുന്നു. 2013ൽ രാഗേഷ്‌ നിയന്ത്രണം ഏറ്റെടുത്തു. 2018 മുതൽ രാഗേഷിന്റെ പൂർണ ആധിപത്യത്തിലാണ്‌.

സഹോദരൻ പി കെ രഞ്ജിത്താണ്‌ പ്രസിഡന്റ്‌. 13,000 അംഗങ്ങളുണ്ടായിരുന്ന ബാങ്കിലെ ഇപ്പോഴത്തെ അംഗസംഖ്യ 3400 മാത്രമാണ്‌. ഇതിൽ ഭൂരിഭാഗവും രാഗേഷിനെ പിന്തുണയ്‌ക്കുന്നവർ.

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി തെരഞ്ഞെടുപ്പിന്‌ സമാനമായ മത്സരമാണ്‌ പള്ളിക്കുന്ന്‌ ബാങ്കിലും നടക്കാൻ പോകുന്നത്‌. ഇന്ദിരാഗാന്ധി ആസ്പത്രിയിൽ മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തി കോൺഗ്രസ്‌ ഭരണം പിടിച്ചെടുത്തിരുന്നു.

ഈ മാതൃകയിൽ രാഗേഷിനെ ഒഴിവാക്കി പള്ളിക്കുന്ന്‌ ബാങ്ക്‌ ഭരണവും പിടിച്ചെടുക്കണമെന്നാണ്‌ കോൺഗ്രസും ലീഗും യുഡിഎഫ്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാൽ ഇത്‌ എളുപ്പമല്ലെന്ന്‌ അവർക്കും അറിയാം.
പള്ളിക്കുന്ന്‌ ബാങ്കിന്റെ കാര്യത്തിൽ രാഗേഷ്‌ പാർടിയെ അനുസരിക്കാറില്ല.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഡിസിസി നിർദേശം അംഗീകരിക്കാത്തതിന്‌ പ്രസിഡന്റ്‌ പി കെ രഞ്ജിത്തിനെ കോൺഗ്രസിൽനിന്ന്‌ സസ്‌പെൻഡുചെയ്‌തിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ആവശ്യപ്പെട്ടിട്ടും രഞ്ജിത്ത്‌ കൂട്ടാക്കിയിയിരുന്നില്ല.

പി .കെ രാഗേഷും രഞ്ജിത്തും ബാങ്കിനെ കുടുംബസ്വത്താക്കുന്നുവെന്ന ആക്ഷേപം കോൺഗ്രസിലും യുഡിഎഫിലും ശക്തമാണ്‌. രാഗേഷിന്റെ ഭാര്യ ടി വി സരമ, അനുജൻ പി .കെ സൂരജിന്റെ ഭാര്യ എം പി പ്രജിന, മറ്റൊരു സഹോദരൻ രതീപിന്റെ മകൻ ജിതിൻ രതീപ്‌ എന്നിവർ ബാങ്കിൽ ജീവനക്കാരാണ്‌.

പിരിച്ചുവിടപ്പെട്ട കല്ലാളത്തിൽ രൂപേഷ്‌ അമ്മാവന്റെ മകനും. ബാങ്ക്‌ പാർടി നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ പള്ളിക്കുന്ന്‌ മണ്ഡലം ഡിസിസിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!