Connect with us

Kerala

കേരളത്തിൽ പ്ലാസ്‌റ്റിക്‌ ക്യാരിബാഗ്‌ നിരോധനമുണ്ട്‌; മറിച്ചുള്ള പ്രചരണം വ്യാജം

Published

on

Share our post

കണ്ണൂർ: കോടതി വിധി പ്രകാരം സംസ്ഥാനത്ത്‌ പ്ലാസ്റ്റിക്ക് ക്യാരീബാഗ്‌ നിരോധനം അവസാനിപ്പിച്ചുവെന്ന വ്യാജപ്രചാരണത്തിൽ വ്യാപാരികളും ഉപഭോക്താക്കളും വഞ്ചിതരാകരുതെന്ന്‌ ശുചിത്വമിഷൻ.

നിരോധിത ക്യാരി ബാഗുകൾ വിൽപ്പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്‌താൽ കുറഞ്ഞത്‌ പതിനായിരം രൂപയാണ്‌ പിഴ. നിലവിൽ 60 ജിഎസ്‌എമ്മിൽ കൂടുതൽ കനമുള്ള നോൺ വൂവൺ ബാഗുകളുടെ നിരോധനമാണ്‌ കോടതി റദ്ദാക്കിയത്‌.

ഇത്തരം മെറ്റീരിയൽകൊണ്ടുള്ള ക്യാരീബാഗുകൾ ദൈനംദിന ആവശ്യങ്ങൾക്ക്‌ പറ്റാത്തതിനാലും പ്ലാസ്‌റ്റിക്‌ ക്യാരിബാഗ്‌ പോലെ വിവിധ രൂപങ്ങളിൽ ലഭ്യമല്ലാത്തതിനാലും ഇതിന്‌ വിപണിയിൽ സ്വീകാര്യതയും ലഭിച്ചിട്ടില്ലെന്നും ശുചിത്വമിഷൻ അറിയിച്ചു.

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്‌ ജില്ലയിൽ രണ്ട്‌ പ്രത്യേക എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡിന്‌ രൂപം നൽകിയിട്ടുണ്ട്‌.

കണ്ണൂർ കോർപറേഷൻ, തലശേരി, മട്ടന്നൂർ, കൂത്തുപറമ്പ്‌, ഇരിട്ടി, തളിപറമ്പ്‌, ശ്രീകണ്‌ഠാപുരം, പയ്യന്നൂർ, ആന്തൂർ നഗരസഭകളിലും മയ്യിൽ, ചെങ്ങളായി, മുഴപ്പിലങ്ങാട്‌ പഞ്ചായത്തുകളിലുമായി ഇതുവരെ നടത്തിയ 87 പരിശോധനകളിൽ 49 നിയമലംഘനങ്ങൾ കണ്ടെത്തി. പിഴ ഈടാക്കുന്നതിനും തുടർനടപടി സ്വീകരിക്കാനും അതത്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകി.

പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം, പ്ലാസ്‌റ്റിക്‌ കത്തിക്കൽ, ഹരിതചട്ടം പാലിക്കാതിരിക്കൽ, നിരോധിത ബോർഡുകൾ, ബാനറുകൾ ഉപയോഗിക്കൽ തുടങ്ങിയ നിയമലംഘനങ്ങളിലും സ്‌ക്വാഡുകൾ നിയമനടപടി നിർദേശിക്കുന്നുണ്ട്‌. വരും ദിവസങ്ങളിൽ സ്‌ക്വാഡ്‌ രാത്രിയിലും അതിരാവിലെയും പരിശോധന നടത്തും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!