Connect with us

Kerala

ഏപ്രില്‍ ഒന്നു മുതല്‍ ഈ മാറ്റങ്ങള്‍: എന്‍.പി.എസിലും ഐ.ടിയിലും ഡെറ്റ് നിക്ഷേപത്തിലും പരിഷ്‌കാരങ്ങള്‍

Published

on

Share our post

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സാമ്പത്തിക ലക്ഷ്യങ്ങള്‍ ക്രമീകരിച്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപം തുടങ്ങാം. അതോടൊപ്പം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങളും അറിയാം.

ആദായ നികുതി
ബജറ്റില്‍ പ്രഖ്യാപിച്ച ആദായ നികുതിയിലെ മാറ്റങ്ങള്‍ ഏപ്രില്‍ മുതലാണ് ബാധകമാകുക. പുതിയ നികുതി വ്യവസ്ഥ പ്രകാരം ഏഴ് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ല. പഴയ വ്യവസ്ഥയില്‍ മാറ്റമില്ല. ലീവ് ട്രാവല്‍ അലവന്‍സ് പരിധി മൂന്നു ലക്ഷം രൂപയില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

എന്‍ഡോവ്‌മെന്റ് പോളിസികള്‍ ഉള്‍പ്പടെയുള്ള പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക പ്രീമിയം അടയ്ക്കുന്നുണ്ടെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ ലഭിക്കുന്ന തുകയ്ക്ക് നികുതി ബാധകമായിരിക്കും. കൂടുതല്‍ അറിയാം…

ഡെറ്റ് ഫണ്ട്‌
ദീര്‍ഘകാല മൂലധന നേട്ടത്തിന് ലഭിച്ചിരുന്ന ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ഇനി ഡെറ്റ് ഫണ്ടുകള്‍ക്ക് ലഭിക്കില്ല. രാജ്യത്തെ ഓഹരികളില്‍ 35ശതമാനത്തില്‍ താഴെ നിക്ഷേപം നടത്തുന്ന ഫണ്ടുകള്‍ക്കാണിത് ബാധകം. ആദായം മൊത്തം വരുമാനത്തോടൊപ്പം ചേര്‍ത്താണ് നികുതി നല്‍കേണ്ടിവരിക. മാര്‍ച്ച് 31വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമല്ല. കൂടുതല്‍ അറിയാം…

നിക്ഷേപ പരിധി ഉയര്‍ത്തി
മുതിര്‍ന്ന പൗരന്മാരുടെ ജനകീയ സ്ഥിര വരുമാന പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ നിക്ഷേപ പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി. ജനുവരി-മാര്‍ച്ച് പാദത്തില്‍ എട്ട് ശതമാനമാണ് പലിശ. മറ്റൊരു ജനപ്രിയ പദ്ധതിയായ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമിന്റെ പരിധി 4.5 ലക്ഷത്തില്‍നിന്ന് ഒമ്പതു ലക്ഷവുമാക്കി. ഇതേ പാദത്തില്‍ 7.1ശതമാനമാണ് സ്‌കീമിന്റെ പലിശ. കൂടുതല്‍ അറിയാം…

രണ്ട് പദ്ധതികളുടെയും നിക്ഷേപ കാലയളവ് അഞ്ചു വര്‍ഷമാണ്. മൂന്നുവര്‍ഷത്തേയ്ക്കുകൂടി നീട്ടാന്‍ അനുവദിക്കും.

മാറ്റങ്ങളുമായി എന്‍.പി.എസ്
ആന്വിറ്റി പണമിടപാട് വേഗത്തിലും എളുപ്പത്തിലും നടത്തുന്നതിനായി ചില രേഖകള്‍ സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സി(സിആര്‍എ)ക്ക് നല്‍കണം. എന്‍പിഎസ് എക്‌സിറ്റ്/ വിത്‌ഡ്രോവല്‍ ഫോമുകള്‍, വിലാസം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍, ബാങ്ക് അക്കൗണ്ടിന്റെ തെളിവ്, പ്രാന്‍(പെര്‍മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) പകര്‍പ്പ് എന്നിവയാണ് സി.ആര്‍.എയുടെ വെബ് അപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യേണ്ടത്. എന്‍.പി.എസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെബ് അധിഷ്ഠിത സംവിധാനമാണ് കെ.ആര്‍.എ സിസ്റ്റം.

അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ എന്‍.പി.എസിലെ ടിയര്‍ 1 അക്കൗണ്ടിലുള്ള നിക്ഷേപത്തിന്റെ 25ശതമാനം പിന്‍വലിക്കാം. ചികിത്സ, വൈകല്യം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വസ്തു വാങ്ങല്‍ എന്നിവയ്ക്കാണ് പണം അനുവദിക്കുക. പരമാവധി മൂന്നു തവണവരെ പണം തിരികെയെടുക്കാം.

ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം
ഏപ്രില്‍ ഒന്നു മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത, സവിശേഷ തിരിച്ചറിയല്‍ നമ്പറുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമെ വില്‍ക്കാന്‍ അനുവദിക്കൂ. ആറ് ആക്കമുള്ള ആല്‍ഫാന്യൂമറിക് കോഡ് ആണ് എച്ച്.യു.ഐ.ഡി നമ്പര്‍. ഇടപാടിലെ സുതാര്യതയും യഥാര്‍ഥ മൂല്യവും ഉറപ്പാക്കാന്‍ ഇത് സഹായകരമാകും.


Share our post

Kerala

പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്ത, ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി

Published

on

Share our post

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും  ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

Published

on

Share our post

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.


Share our post
Continue Reading

Kerala

2000 രൂപയ്ക്ക് മുകളിൽ യു.പി.ഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജി.എസ്ടി ചുമത്തുമോ? ഒടുവില്‍ വിശദീകരണവുമായി കേന്ദ്രം

Published

on

Share our post

ദില്ലി: 2000 രൂപയിൽ കൂടുതലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജി.എസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്.

ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പിടുഎം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ 2021-22 സാമ്പത്തിക വർഷം മുതൽ സർക്കാർ ഇൻസെന്‍റീവ് സ്കീം ഏർപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് യു.പി.ഐ ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ യു.പി.ഐ ഇടപാടുകൾ 21.3 ലക്ഷം കോടിയായിരുന്നെങ്കിൽ 2025 മാർച്ചോടെ 260.56 ലക്ഷം കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ പെയ്മെന്‍റിനുള്ള സ്വീകതാര്യതയെ സൂചിപ്പിക്കുന്നുവെന്നും ധന മന്ത്രാലയം പ്രതികരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!