Kerala
ആണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കരുത്; കോളേജ് ടൂറുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ വിവാദം

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട കൊല്ലം എസ് .എന്‍ കോളേജിന്റേതെന്ന പേരില്‍ പ്രചരിച്ച സര്‍ക്കുലര്‍ വിവാദത്തിലേക്ക്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കരുത്, പെണ്‍കുട്ടികളുടെ താമസിക്കുന്ന മുറി നിശ്ചിത സമയത്തിന്ശേഷം പുറത്ത് നിന്ന് പൂട്ടും എന്നിവയാണ് അവയില്‍ ചിലത്.
മൂന്നാം വര്‍ഷ ജേണലിസം ബിരുദ വിദ്യാര്‍ത്ഥികള്‍ പോയ ടൂറുമായി ബന്ധപ്പെട്ടാണ് ഇത്തരം നിയമവലി പ്രചരിച്ചത്. പതിനൊന്ന് നിര്‍ദേശങ്ങളടങ്ങിയ മാന്വവിലിനെതിരെ വന്‍ പ്രതിഷേധമാണ് വിദ്യാർഥികളിൽ നിന്നുയർന്നത്.
എന്നാല്‍ കോളേജ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്ത് വിട്ടിട്ടില്ലെന്ന് അറിയിച്ചു. സര്‍ക്കുലറിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിനെ സമീപിക്കുന്നതടക്കം ആലോചിക്കുന്നതായും കോളേജ് അധികൃതർ വ്യക്തമാക്കി.
നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന വിവാദമായ നിര്‍ദേശങ്ങള്‍ ഇവയാണ്
പെണ്‍കുട്ടികള്‍ക്കുള്ള സീറ്റുകള്‍ ബസിന്റെ മുന്‍ഭാഗത്ത് മാത്രം
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നുള്ള യാത്ര അനുവദനീയമല്ല.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാന്യമായ വസ്ത്രം ധരിക്കണം(മാന്യതയുടെ മാനഡണ്ഡം അവ്യക്തം)
വനിത അധ്യാപകരോ ടീം മാനേജരോ ഇല്ലാതെ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് എങ്ങോട്ടും പോവാന്‍ സാധ്യമല്ല
ഷോപ്പിങ്ങിനും സ്ഥലം കാണാനും ഇറങ്ങുമ്പോള്‍ വനിത അധ്യാപകരോ ടീം മാനേജര്‍ എന്നിവക്കൊപ്പം ഒരുമിച്ച് ഒരു ടീമായിട്ട് വേണം യാത്ര ചെയ്യാന്‍.
പെണ്‍കുട്ടികള്‍ക്കായി പ്രത്യേക സുരക്ഷിത ഇടങ്ങള്‍ ഒരുകിയിട്ടുണ്ട്. നിശ്ചിത സമയത്തിന് ശേഷം ഇവരുടെ മുറി പുറത്ത് നിന്നും പൂട്ടിയിടുന്നതായിരിക്കും
ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും മാത്രമായി ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ല അല്ലാതെ ഫോട്ടോകളെടുക്കാം. മാന്യമായ പോസുകളില്‍ മാത്രമേ ഫോട്ടോയെടുക്കാന്‍ പാടുള്ളു.
പെട്ടെന്ന് നടക്കാന്‍ പാകത്തിലുള്ള വസ്ത്രങ്ങള്‍ വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍
പെട്ടെന്ന് ധരിക്കാന്‍ കഴിയുന്ന ചെരിപ്പുകള്‍ വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍. ഹീലുകള്‍ ഒഴിവാക്കണം
ഇത്തരം നിയമാവലിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും കോളേജ് ലെറ്റര്‍ ഹെഡിലല്ല വന്നതല്ലെന്നുമാണ് വിവിധ മാധ്യമങ്ങളോടായി പ്രിന്‍സിപ്പള്‍ നിഷ ജെ തറയില്‍ പ്രതികരിച്ചത്. പ്രചരിക്കുന്ന നിയമവലിയില്‍ കോളേജിന്റേതായ യാതൊരു ഔദ്യോഗിക മുദ്രകളില്ലെന്നും കോളേജ് വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ നിയമാവലിയുടെ ചിത്രങ്ങള്‍ അധ്യാപകര്‍ ഇട്ടിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
കോളേജ് പടിവാതില്‍ക്കല്‍ സദാചാരം പടിക്ക് പുറത്തെന്ന വലിയ ബാനര്‍ എസ് എഫ് ഐ ഉയര്‍ത്തിയിട്ടുണ്ട്. കാമ്പസിനുള്ളില്‍ പാട്ടുപാടിയും നൃത്തം ചെയ്തും പ്രതിഷേധപ്രകടനവും നടത്തി. അതേസമയം സര്‍ക്കുലര്‍ കോളേജിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രതികരിച്ചത്.
Kerala
ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.
Kerala
യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.
Kerala
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്